ആപ്പ്ജില്ല

65കാരിയെ പീഡിപ്പിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസ്; പ്രതി പിടിയില്‍

ഓമശേരിയിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് ക്രൂരതക്കിരയായത്. അവശനിലയില്‍ രക്ഷപ്പെട്ട വയോധികയെ പിന്നീട് ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ചാണ് പീഡനത്തിനിരയായ കാര്യം ഇവര്‍ പോലീസിനോടു പറഞ്ഞത്.

| Edited by Samayam Desk | Lipi 17 Jul 2020, 5:07 pm
കോഴിക്കോട്: മുക്കത്തിനടുത്ത് മുത്തേരിയില്‍ ഓട്ടോയാത്രക്കാരിയായ വയോധികയെ ആക്രമിച്ച് പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത കേസിലെ പ്രതി പിടിയിലായി. കോഴിക്കോട് ചേവരമ്പലത്തു താമസിക്കുന്ന മലപ്പുറം കൊണ്ടോട്ടി ചെറുപറമ്പ് സ്വദേശി മുജീബ് റഹ്മാന്‍ (45) ആണ് പിടിയിലായത്. മോഷണവും പിടിച്ചുപറിയും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മുജീബ്. കുറ്റകൃത്യത്തിന്റെ സ്വഭാവം അടിസ്ഥാനമാക്കി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ഓമശേരിയില്‍ വച്ചാണ് പ്രതിയെ പിടികൂടിയതെന്നു റൂറല്‍ എസ്പി ശ്രീനിവാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Samayam Malayalam one arrested for theft by attacking old lady in kozhikode
65കാരിയെ പീഡിപ്പിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസ്; പ്രതി പിടിയില്‍


ഇക്കഴിഞ്ഞ രണ്ടാം തീയതി രാവിലെയാണ് പ്രതി ഇയാളുടെ ഓട്ടോയില്‍ കയറിയ അറുപത്തഞ്ചുകാരിയെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് ആക്രമിച്ചത്. അബോധാവസ്ഥയിലായ ഇവരെ ലൈംഗികമായി
പീഡിപ്പിച്ച ശേഷം ഇവരണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങളും കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണും പണവും കവര്‍ന്നു രക്ഷപ്പെട്ടു.

ഓമശേരിയിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് ക്രൂരതക്കിരയായത്. അവശനിലയില്‍ രക്ഷപ്പെട്ട വയോധികയെ പിന്നീട് ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ചാണ് പീഡനത്തിനിരയായ കാര്യം ഇവര്‍ പോലീസിനോടു പറഞ്ഞത്. തുടര്‍ന്ന് താമരശേരി ഡിവൈഎസ്പി അഷ്‌റഫിന്റെ മേല്‍നോട്ടത്തില്‍ മുക്കം ഇന്‍സ്‌പെക്ടര്‍ ബികെ സിജുവിന്റേ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ മുന്നൂറോളം ഓട്ടോക്കാരില്‍ നിന്നും വിവരം ശേഖരിച്ചിരുന്നു.

നിരവധി സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. കുറ്റകൃത്യത്തിന്റെ രീതി വിലയിരുത്തിയ അന്വേഷണസംഘം സമാനസ്വഭാവത്തിലുള്ള കേസുകളില്‍ മുമ്പു പ്രതികളായവരുടെ പട്ടിക തയ്യാറാക്കി വിശദമായി അന്വേഷിക്കുകയായിരുന്നു. കണ്ണൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലായിരുന്നു പ്രധാന അന്വേഷണം. പ്രതിയെന്നു സംശയിച്ചയാളുടെ ഫോണ്‍കോള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് മുജീബിലേക്കെത്തിയത്.

സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി പതിനാറോളം കേസുകള്‍ മുജീബിനെതിരെയുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വയനാട് ജില്ലയില്‍ ഇതേ രീതിയില്‍ സ്ത്രീയെ അക്രമിച്ചതിനു ഇയാള്‍ക്കെതിരേ കേസുണ്ട്. നിരവധി വാഹനമോഷണക്കേസുകളിലും പ്രതിയാണ്. ഇയാള്‍ക്കായുള്ള അന്വേഷണത്തിനിടെയാണ് കഴിഞ്ഞദിവസം ഓമശേരിയില്‍ വച്ച് യുവാവും സഹോദരിയും പത്തുകിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്