ആപ്പ്ജില്ല

സിപിഎം നിയമസംവിധാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്നു; വിമര്‍ശനവുമായി വിഡി സതീശന്‍

നിയമ സംവിധാനങ്ങളെയും ഹൈക്കോടതിയേയും സിപിഎം പരസ്യമായി വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജനങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയിട്ടുള്ള നടപടികളാണ് സിപിഎം കൈക്കൊള്ളുന്നത്. മൂന്നാം തരംഗം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമല്ലെന്നും വിഡി സതീശന്‍.

Lipi 23 Jan 2022, 4:29 pm

ഹൈലൈറ്റ്:

  • സര്‍ക്കാര്‍ കോടതിയെ വെല്ലുവിളിക്കുന്നുവെന്ന് വിഡി സതീശന്‍
  • കൊവിഡിനെ നേരിടാന്‍ നടപടി സ്വീകരിക്കുന്നില്ല
  • ജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാരെന്നും വിഡി സതീശന്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

കോഴിക്കോട്: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആള്‍ക്കൂട്ടം പാടില്ലെന്നും സമ്മേളനങ്ങള്‍ ഒഴിവാക്കണമെന്നുമുള്ള കോടതി ഉത്തരവിനെ പരസ്യമായി ലംഘിക്കുകയാണ് സിപിഎം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജനങ്ങളുടെ ജീവന്‍ പണയം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സിപിഎമ്മും ഇടതുപക്ഷ സര്‍ക്കാരും ചെയ്യുന്നതെന്നും വിഡി സതീശന്‍.
കൊവിഡ് പടരുമ്പോള്‍ നേരിടാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കാസ്പ പ്രകാരമുള്ള ചികിത്സയും നിര്‍ത്തലാക്കി. കൊവിഡ് വ്യാപനം തടയാന്‍ എന്ന് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കണമെന്നും വിഡി സതീശന്‍ കോഴിക്കോട് പറഞ്ഞു.

ഡ്രോൺ പറത്തി ജില്ലാ കലക്ടർ; ഡിജിറ്റൽ റീ സർവ്വേക്ക് തുടക്കമായി

കൊവിഡ് തരംഗം രൂക്ഷമായപ്പോള്‍ ജനങ്ങളോട് വീടുകളില്‍ കഴിയാന്‍ മാത്രമാണ് സര്‍ക്കാര്‍ പറയുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്താനുള്ള ഓട്ടത്തിലാണ് സിപിഎമ്മെന്നും സതീശന്‍ കുറ്റപ്പെടുത്തി. കാസര്‍കോട് സമ്മേളനം നടത്താന്‍ കളക്ടര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ സര്‍ക്കാരാണിതെന്നും വിഡഡി സതീശന്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്നും കേന്ദ്രീകൃത സംവിധാനമാണ് കാര്യങ്ങള്‍ നടത്തുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു.

വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ട് പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ആളെക്കൂട്ടുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും വിഡി സതീശന്‍ കോഴിക്കോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്