കോഴിക്കോട്: ദേശീയപാതയോരത്ത് പിക്കപ്പ് വാനില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറെ ഇന്നോവ കാറിലെത്തിയ സംഘം മര്‍ദിച്ച് പണം കവര്‍ന്നു. അക്രമികള്‍ കൊണ്ടുപോയ വാന്‍ പതിനാറ് കിലോമീറ്ററോളം അകലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വാഹനത്തിന്റെ ഡാഷ് ബോര്‍ഡിലുണ്ടായിരുന്ന അറുപത്തി അയ്യായിരം രൂപയാണ് അക്രമിസംഘം കവര്‍ന്നത്. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലെ താമരശേരി വെസ്റ്റ് കൈതപ്പൊയിലില്‍ കഴിഞ്ഞദിവസം അര്‍ധരാത്രിക്കുശേഷമാണ് സംഭവം.
ഷാഹിദിനെ കാറിലേക്ക് വലിച്ചുകയറ്റാനും ശ്രമമുണ്ടായി. അതുവഴിയെത്തിയ മറ്റൊരു വാഹനത്തിന്റെ ഹെഡ്ലൈറ്റ് തെളിഞ്ഞതോടെ ഷാഹിദിനെ അവിടെ ഉപേക്ഷിച്ച് സംഘം പിക്കപ്പ് വാനുമായി കടന്നു. മറ്റൊരുവാഹനത്തിനു കൈകാണിച്ചു നിര്‍ത്തിയാണ് ഇദ്ദേഹം താമരശേരി പോലീസ് സ്റ്റേഷിലെത്തി വിവരം പറഞ്ഞത്. പിന്നീട് നടത്തിയ പരിശോധനായിലാണ് ഡാഷ്ബോര്‍ഡ് കുത്തിപ്പൊളിച്ച് പണം കവര്‍ന്ന നിലയില്‍ വാഹനം കണ്ടെത്തിയത്. ഇരുമോത്ത് എന്ന സ്ഥലത്ത് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു വാഹനം. കൊടുവള്ളി ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി വാഹനത്തില്‍ പരിശോധ നടത്തി.
അക്രമികളെത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. രജിസ്ട്രേഷന് രേഖ പ്രകാരം ഈ കാര്‍ മലപ്പുറം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. എന്നാല്‍ പ്രസ്തുത കാര്‍ ഉടമയുടെ വീട്ടുമറ്റത്തു തന്നെയുണ്ടെന്ന് കണ്ടെത്തി. ഇതോടെ അക്രമികള്‍ എത്തിയത് വ്യാജനമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറിലാണെന്നു വ്യക്തമായി. ഇതുള്‍പ്പെടെ ലഭ്യമായ തെളിവുകളും വിവരങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Read Latest Local News and Malayalam News
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം