കോഴിക്കോട്: നഗര മധ്യത്തിൽ യുവദമ്പതികളെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പരാതിക്കാരൻ അശ്വിൻ തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിൽ അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇയാൾ മാത്രമാണ് തന്നെയും ഭാര്യയേയും ആക്രമിച്ചതെന്നും കസ്റ്റഡിയിലെടുത്ത മറ്റുള്ളവർ പ്രതിയെ തടയുകയാണ് ചെയ്തതെന്നും അശ്വിൻ പോലീസിന് മൊഴി നൽകി. വെള്ളിമാടുകുന്ന് ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ഞായറാഴ്ച രാത്രി 10 മണിയോടെ ദുരനുഭവമുണ്ടായത്. സിനിമ കഴിഞ്ഞ് നഗരത്തിലേക്കു ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോകുന്നതിനിടെ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനു സമീപം വെച്ചായിരുന്നു സംഭവം. ട്രാഫിക് സിഗ്നലിൽ ബൈക്ക് നിർത്തിയപ്പോൾ രണ്ടു ബൈക്കുകളിലായെത്തിയ അഞ്ചു യുവാക്കളിൽ ഒരാൾ കളിയാക്കുന്ന രീതിയിൽ പാട്ടുപാടുകയും ഭാര്യയെ കണ്ണിറുക്കി കാണിക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ ബൈക്കിൽ നിന്ന് ഇറങ്ങി അശ്വിനെ മർദിച്ചത്.
ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ അടിയേറ്റ് മുഖത്ത് പരിക്കുപറ്റി. തന്നെയും ഭാര്യയെയും അസഭ്യവാക്കുകൾ പറഞ്ഞ് അവഹേളിച്ചുവെന്നും അശ്വിൻ പറഞ്ഞു. തുടർന്ന് ഇരുവരും രാത്രിതന്നെ നടക്കാവ് പോലീസ് സ്റ്റേഷനിലും കൺട്രോൾ റൂമിലും പരാതി നൽകി.
യുവാക്കൾ എത്തിയ ബൈക്കിന്റെ നമ്പർ സഹിതമാണ് രേഖാമൂലം പരാതി നൽകിയത്. എന്നാൽ ഇന്നു രാവിലെയായിട്ടും പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടികളുണ്ടായിരുന്നില്ല. ഇക്കാര്യം വാർത്തയായതിനു പിന്നാലെയാണ് പോലീസെത്തി ദമ്പതികളുടെ മൊഴിയെടുത്തത്.
മുഖത്ത് വേദനയുള്ളതിനാൽ അശ്വിൻ ഇന്നു രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെയെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യവേ ഉണ്ടായ ദുരനുഭവത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ലെന്ന് അശ്വിൻ പറഞ്ഞു. അഞ്ചുപേരിൽ ഒരാൾ മാത്രമാണ് തന്നെ മർദിച്ചത്. മറ്റുള്ളവർ അയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമിച്ചയാളെ സ്റ്റേഷനിലെത്തി തിരിച്ചറിഞ്ഞതായും അശ്വിൻ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ അടിയേറ്റ് മുഖത്ത് പരിക്കുപറ്റി. തന്നെയും ഭാര്യയെയും അസഭ്യവാക്കുകൾ പറഞ്ഞ് അവഹേളിച്ചുവെന്നും അശ്വിൻ പറഞ്ഞു. തുടർന്ന് ഇരുവരും രാത്രിതന്നെ നടക്കാവ് പോലീസ് സ്റ്റേഷനിലും കൺട്രോൾ റൂമിലും പരാതി നൽകി.
യുവാക്കൾ എത്തിയ ബൈക്കിന്റെ നമ്പർ സഹിതമാണ് രേഖാമൂലം പരാതി നൽകിയത്. എന്നാൽ ഇന്നു രാവിലെയായിട്ടും പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടികളുണ്ടായിരുന്നില്ല. ഇക്കാര്യം വാർത്തയായതിനു പിന്നാലെയാണ് പോലീസെത്തി ദമ്പതികളുടെ മൊഴിയെടുത്തത്.
മുഖത്ത് വേദനയുള്ളതിനാൽ അശ്വിൻ ഇന്നു രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെയെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യവേ ഉണ്ടായ ദുരനുഭവത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ലെന്ന് അശ്വിൻ പറഞ്ഞു. അഞ്ചുപേരിൽ ഒരാൾ മാത്രമാണ് തന്നെ മർദിച്ചത്. മറ്റുള്ളവർ അയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമിച്ചയാളെ സ്റ്റേഷനിലെത്തി തിരിച്ചറിഞ്ഞതായും അശ്വിൻ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News