ആപ്പ്ജില്ല

അവളില്ലാതെ ജീവിക്കാനാവില്ലെന്ന് യുവാവ്; കൈയ്യിൽ കരുതിയത് പെട്രോളും മൂർച്ചയേറിയ വാക്കത്തിയും!

ഇന്ന് ഉച്ചയ്ക്ക് 2.20 നാണ് പെൺകുട്ടിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. പിന്നാലെ കൈഞരമ്പ് മുറിച്ച് യുവാവ് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. അടുത്ത ദിവസം യുവാവിൻ്റെ മൊഴി രേഖപ്പെടുത്തും.

Samayam Malayalam 10 Jun 2022, 10:43 am
നാദാപുരം (Kozhikode): "രണ്ട് വർഷത്തിലേറെയായി ഞങ്ങൾ പ്രണയത്തിലാണ്, കുറച്ചായി എന്നിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ്, അവളില്ലാതെ ജീവിക്കാനാവില്ല" പോലീസിന് മുന്നിൽ റഫ്നാസ് പറഞ്ഞു. യുവതിയെ വെട്ടിവീഴ്ത്തി ആത്മഹത്യക്ക് ശ്രമിച്ച് നാട്ടുകാർ പിടികൂടി ആശുപത്രിയിലെത്തിച്ച് ഡോക്ടർ മുറിവ് ഡ്രസ് ചെയ്യുന്നതിനിടെയാണ് റഫ്നാസ് നാദാപുരം ഡിവൈഎസ്പി ടി പി ജേക്കബിന് മുന്നിൽ ഇക്കാര്യം പറഞ്ഞത്.
Samayam Malayalam police to take statement from youth in nadapuram incident
അവളില്ലാതെ ജീവിക്കാനാവില്ലെന്ന് യുവാവ്; കൈയ്യിൽ കരുതിയത് പെട്രോളും മൂർച്ചയേറിയ വാക്കത്തിയും!



​മൂർച്ചയേറിയ വാക്കത്തി, കൈയിൽ പെട്രോളും

ഉച്ചയ്ക്ക് 2.20 നാണ് വിദ്യാർഥിനി അക്രമത്തിനിരയായത്. അക്രമത്തിന് ഉപയോഗിച്ച മൂർച്ചയേറിയ വാക്കത്തി പ്രതി രണ്ട് ദിവസം മുമ്പ് കക്കട്ടിലെ കടയിൽ നിന്ന് വാങ്ങിയതാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അക്രമത്തിനുശേഷം മോട്ടോർ ബൈക്കിൽ സൂക്ഷിച്ച നിലയിൽ ഒരു ലിറ്റർ പെട്രോളും പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. യുവതിയെ വെട്ടിക്കൊലപ്പെടുത്തുകയോ, അതിന് സാധിച്ചില്ലെങ്കിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാനോ പദ്ധതിയിട്ടിരിക്കാമെന്നാണ് പോലീസ് നിഗമനം.

​വീ‍ടിനു സമീപം കറങ്ങി യുവാവ്

വ്യാഴാഴ്ച്ച രാവിലെ മുതൽ യുവാവ് പെൺകുട്ടിയുടെ വീടിനു സമീപം പല സമയങ്ങളിലായി എത്തിയതായി പ്രദേശവാസികൾ പറഞ്ഞു. അക്രമത്തിന് ഉപയോഗിച്ച വാക്കത്തിയും പ്രതി സഞ്ചരിച്ചിരുന്ന കെഎൽ 58 എൻ 4544 നമ്പർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കല്ലാച്ചിയിലെ സ്കൂളിൽ പ്ലസ് ടു വിദ്യാർഥികളായിരുന്നു ഇരുവരും. ഇതിനുശേഷം കല്ലാച്ചിയിലെ സ്വകാര്യ കോളേജിൽ ബികോമിന് ചേർന്ന് പഠിക്കുകയായിരുന്നു. റഫ്നാസ് വിവിധ തുണിക്കടകളിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു.

​സുഹൃത്തുക്കൾക്കു പോലും അറിയില്ല

അടുത്ത സുഹൃത്തുക്കൾക്കോ, കൂടെ ജോലി ചെയ്തവർക്കോ റഫ്നാസിന്റെ പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നത്രേ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവാവിൽ നിന്ന് അടുത്ത ദിവസം മൊഴി രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ഡിവൈഎസ്പി ടി പി. ജേക്കബ്, സിഐ ഇ വി ഫായിസ് അലി, എസ്ഐ ആർ എൻ പ്രശാന്ത്, വിരലടയാള വിദഗ്ദർ, സൈന്റിഫിക് അസിസ്റ്റന്റ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Video-പ്രണയപ്പക: യുവാവ് കൈയ്യിൽ കരുതിയത് പെട്രോളും മൂർച്ചയേറിയ വാക്കത്തിയും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്