കോഴിക്കോട്: ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാലും ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്കുന്നതിനാലും മുഴുവന്‍ ദുരന്ത നിവാരണ അടിയന്തര കണ്ട്രോള് റൂമുകളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി ഉത്തരവിറക്കി. ജില്ലാ ദുരന്ത നിവാരണ അടിയന്തര കണ്ട്രോള് റൂം ഉള്‍പ്പെടെ എല്ലാ താലൂക്ക് ഓഫീസുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും കണ്ട്രോള് റൂം 24 മണിക്കൂര്‍ പ്രവര്‍ത്തന ക്ഷമമായിരിക്കണം. ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള എല്ലാ അവധി ദിവസങ്ങളിലും ജില്ലയിലെ എല്ലാ ടി.ഇ.ഒ.സികളിലും ഒരു ജൂനിയര്‍ സൂപ്രണ്ട് ഉള്‍പ്പെടെ രണ്ടുപേര്‍ ഡ്യൂട്ടിയിലുണ്ടാവണം.
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക സാധ്യതയുള്ള വില്ലേജുകളിലെയും വില്ലേജ് ഓഫീസര്‍മാര്‍ നിര്‍ബന്ധമായും സ്റ്റേഷന് പരിധിയില്‍ തന്നെയുണ്ട് എന്നത് അതത് തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തണം. അവധി ദിവസങ്ങളില്‍ സ്ഥലത്തില്ലാത്ത വില്ലേജ് ഓഫീസര്‍മാര്‍ക്ക് പകരമായി ഏതെങ്കിലും വില്ലേജ് ഉദ്യോഗസ്ഥര്‍ക്ക് തഹസില്‍ദാര്‍ ചാര്‍ജ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
അതെ സമയം തിരുവമ്പാടി മറിപ്പുഴയിൽ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലിൽ ആളപായമില്ല.
തിരുവമ്പാടി വില്ലേജിൽ മുത്തപ്പൻപുഴ പ്രദേശത്തെ മറിപ്പുഴ ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. വെള്ളരിമലക്ക് അടിവാരത്തായി കാട്ടിനുള്ളിലാണ് മണ്ണിടിച്ചിലുണ്ടായത്. ആളപായമോ കൃഷി നാശമോ സംഭവിച്ചിട്ടില്ലെന്നും പ്രദേശത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയതായും തിരുവമ്പാടി വില്ലേജ് ഓഫീസർ അറിയിച്ചു. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്രമഴക്ക് സാധയതയുണ്ടെന്നും ഇടിമിന്നലുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക സാധ്യതയുള്ള വില്ലേജുകളിലെയും വില്ലേജ് ഓഫീസര്‍മാര്‍ നിര്‍ബന്ധമായും സ്റ്റേഷന് പരിധിയില്‍ തന്നെയുണ്ട് എന്നത് അതത് തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തണം. അവധി ദിവസങ്ങളില്‍ സ്ഥലത്തില്ലാത്ത വില്ലേജ് ഓഫീസര്‍മാര്‍ക്ക് പകരമായി ഏതെങ്കിലും വില്ലേജ് ഉദ്യോഗസ്ഥര്‍ക്ക് തഹസില്‍ദാര്‍ ചാര്‍ജ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
അതെ സമയം തിരുവമ്പാടി മറിപ്പുഴയിൽ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലിൽ ആളപായമില്ല.
തിരുവമ്പാടി വില്ലേജിൽ മുത്തപ്പൻപുഴ പ്രദേശത്തെ മറിപ്പുഴ ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. വെള്ളരിമലക്ക് അടിവാരത്തായി കാട്ടിനുള്ളിലാണ് മണ്ണിടിച്ചിലുണ്ടായത്. ആളപായമോ കൃഷി നാശമോ സംഭവിച്ചിട്ടില്ലെന്നും പ്രദേശത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയതായും തിരുവമ്പാടി വില്ലേജ് ഓഫീസർ അറിയിച്ചു. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്രമഴക്ക് സാധയതയുണ്ടെന്നും ഇടിമിന്നലുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം