നാദാപുരം: മാസങ്ങൾക്ക് മുമ്പ് അരൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് കാണാതായ ടാബുകളുമായി കൊല്ലം സ്വദേശി അറസ്റ്റിൽ. ആശുപത്രി ജീവനക്കാർക്ക് ആശ്വാസം. കൊല്ലം നിലമ്മൽ സ്വദേശി സജി ഭവനിൽ സാബു(28)വിനെയാണ് മോഷ്ടിച്ച ടാബുകളുമായി വടകര സൈബർ സെല്ലിന്റെ സഹായത്തോടെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബർ മാസത്തിലാണ് ആരോഗ്യ വിവര ശേഖരണത്തിന്റെ ഭാഗമായി ഹെൽത്ത് സെന്ററിൽ സൂക്ഷിച്ച 30,000 രൂപ വിലയുള്ള രണ്ട് ടാബുകൾ കാണാതായത്.
കാണാതായ രണ്ടാമത്തെ ടാബ് പ്രതിയുടെ വീട്ടിൽ സൂക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ നാദാപുരത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ആശുപത്രിയിലെത്തിച്ച് തെളിവെടുത്തു. ടാബുകൾ കാണാതായതിന് പിന്നിൽ ആശുപത്രി ജീവനക്കാരാണ് എന്ന തരത്തിൽ വ്യാജ പ്രചരണം ചില ഭാഗങ്ങളിൽ നിന്നുണ്ടായത് വൻ വിവാദങ്ങൾക്കിടയാക്കിയിരുന്നു. അഡി എസ്ഐഇ പ്രശാന്ത്, എഎസ്ഐ മനോജ് രാമത്ത്, സിനിയർ സിപിഒ കെകെ ലതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.