കോഴിക്കോട്(Kozhikode): വാഹനാപകടത്തില്‍ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിന് പിറകില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. പേരാമ്പ്ര ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപം തെരുവത്ത്പൊയില്‍ കൃഷ്ണകൃപയില്‍ അധ്യാപകനായ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ( 48) മകള്‍ അഞ്ജന (22) എന്നിവരാണ് മരിച്ചത്. പേരാമ്പ്ര പയ്യോളി വടകര റോഡില്‍ രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സുരേഷ് ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നഗരത്തിൽ വൻ ലഹരിവേട്ട
കോഴിക്കോട്: ചില്ലറവിപണിയിൽ പത്ത് ലക്ഷത്തോളം വില വരുന്ന ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ. കുണ്ടുങ്ങൽ സിഎൻ പടന്ന സ്വദേശി മെഡിക്കൽകോളേജിന് സമീപം വാടകക്ക് താമസിക്കുന്ന സുനീർ (50) നെയാണ് ടൗൺ അസിസ്റ്റൻറ് കമ്മീഷണർ ബിജുരാജിന്റെ നേതൃത്വത്തിൽ കസബ എസ് ഐ ശ്രീജിത്തും ആൻറി നാർക്കോടിക്ക് അസിസ്റ്റൻറ് കമ്മീഷണർ ജയകുമാറിന്റെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. ചാലപ്പുറത്ത് നിന്നും വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. 42 ഗ്രാം ബ്രൗൺഷുഗറാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
ഈ മാസം ചുമതലയെടുത്ത ജില്ലാ പോലീസ് മേധാവി അക്ബർന്റെ നിർദ്ദേശപ്രകാരം ലഹരി മരുന്നിനെതിരെ സ്പെഷ്യൽ ഡ്രൈവ് നടത്തി വരവെ ഡി സി പി ആമോസ് മാമന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ഡൻസാഫ് സ്ക്വാഡ് പ്രതിയെ ദിവസങ്ങളോളം നിരീക്ഷിച്ചു വരികയായിരുന്നു. മുംബെയിൽനിന്ന് ഗ്രാമിന്1700രൂപക്ക് വാങ്ങി പതിനെട്ടായിരംമുതൽ ഇരുപത്തിരണ്ടായിരംവരെ വിലയിട്ടാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതി വിൽക്കുന്നത്.യുവാക്കളെ ലക്ഷ്യമിട്ട് വൻതോതിൽ ലഹരി കടത്തുന്ന സംഘങ്ങൾസജീവമാവുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇത്തരം യുവാക്കൾ ഗുണ്ടാ പ്രവർത്തനങ്ങളിലേക്കും,മറ്റു കുറ്റ കൃത്യങ്ങളിലേക്കും തിരിയുന്നതിനാൽ ഇത്തരം സംഘങ്ങളെ' നിരീക്ഷിച്ചു വരികയാണ്.സിന്തറ്റിക് ഡ്രഗിനെതിരെ ആന്റിനാർക്കോടിക് സ്ക്വാഡ് കർശനമായ നടപടികൾ സ്വീകരിച്ചു
Topic: Kozhikode, Kozhikode mother and daughter death, Perambra accident