കോഴിക്കോട്: പാര്‍ട്ടിയിലെ വിമതനീക്കങ്ങളുടെയും ഗ്രൂപ്പിസത്തിന്റെയും കേന്ദ്രമായി കോഴിക്കോട് ജില്ല മാറുകയാണെന്ന് ബിജെപി യോഗത്തില്‍ വിമര്‍ശനം. ഇന്നലെ പേരാമ്പ്രയില്‍ ചേര്‍ന്ന ജില്ലാനേതൃയോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി കോഴിക്കോട് കേന്ദ്രീകരിച്ച് യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കുകയും വിമതനീക്കങ്ങളുടെ ഭാഗമാകുകയും ചെയ്യുന്നുവെന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ന്നത്. കെ. സുരേന്ദ്രനെ അനുകൂലിക്കുന്നവരാണ് ഇക്കാര്യം ഉന്നയിച്ചത്. സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന ചില സംഘടനാഭാരവാഹികളെ നേതൃത്വം സംരക്ഷിക്കുന്നുവെന്ന പരാതിയും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെട്ട കൂട്ടായ്മയാണ് ഇതിനു വളം വയ്ക്കുന്നത്.
Also Read: മുഖ്യമന്ത്രി നടത്തിയത് ഉല്ലാസയാത്ര; ഖജനാവിന് നഷ്ടം മാത്രം: കെ.സുരേന്ദ്രന്
യുവജന സംഘടനയുടെ ജില്ലാ നേതാവടക്കമുള്ള ചിലര്‍ അച്ചടക്ക നടപടി നേരിടാനൊരുങ്ങുമ്പോഴും ജില്ലയിലെ ചില നേതാക്കള്‍ അവരെ സംരക്ഷിക്കുകയാണെന്നും വിമര്‍ശനമുണ്ടായി. സന്ദീപ് വാര്യയരെ വക്താവ് സ്ഥാനത്തുനിന്ന് നീക്കിയ വിഷയത്തില്‍ ജില്ലയിലെ ചില നേതാക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ ഇടപെടലുകളും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. അതേസമയം, സംസ്ഥാന പ്രസിഡന്റ് മുഴുവന്‍ സമയവും യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ അദ്ദേഹത്തെിനെതിരായ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് വിവരം. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡന്റ് വി.വി. രാജന്, മേഖലാഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാര്‍ട്ടിയില്‍ ഇരുചേരികളിലും പെടാത്ത നേതാക്കളുടെ കൂട്ടായ്മയായി മൂന്നാമതൊരു ഗ്രൂപ്പ് കോഴിക്കോട് ജില്ലയില്‍ സജീവമായി വരുന്നുണ്ട്. സംസ്ഥാന നേതൃത്വവും ജില്ലാനേതൃത്വവും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയാണ് ഇക്കൂട്ടര്‍ പ്രധാന വിഷയമാക്കുന്നത്. സ്വന്തം തട്ടകമായിരുന്നിട്ടുകൂടി സംസ്ഥാന പ്രസിഡന്റിനെ ജില്ലയിലെ പരിപാടികളില്‍ അവഗണിക്കുകയാണെന്ന പരാതി സമീപകാലത്തായി പാര്‍ട്ടിയില്‍ ശക്തമാണ്.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
Also Read: മുഖ്യമന്ത്രി നടത്തിയത് ഉല്ലാസയാത്ര; ഖജനാവിന് നഷ്ടം മാത്രം: കെ.സുരേന്ദ്രന്
യുവജന സംഘടനയുടെ ജില്ലാ നേതാവടക്കമുള്ള ചിലര്‍ അച്ചടക്ക നടപടി നേരിടാനൊരുങ്ങുമ്പോഴും ജില്ലയിലെ ചില നേതാക്കള്‍ അവരെ സംരക്ഷിക്കുകയാണെന്നും വിമര്‍ശനമുണ്ടായി. സന്ദീപ് വാര്യയരെ വക്താവ് സ്ഥാനത്തുനിന്ന് നീക്കിയ വിഷയത്തില്‍ ജില്ലയിലെ ചില നേതാക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ ഇടപെടലുകളും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. അതേസമയം, സംസ്ഥാന പ്രസിഡന്റ് മുഴുവന്‍ സമയവും യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ അദ്ദേഹത്തെിനെതിരായ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് വിവരം. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡന്റ് വി.വി. രാജന്, മേഖലാഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാര്‍ട്ടിയില്‍ ഇരുചേരികളിലും പെടാത്ത നേതാക്കളുടെ കൂട്ടായ്മയായി മൂന്നാമതൊരു ഗ്രൂപ്പ് കോഴിക്കോട് ജില്ലയില്‍ സജീവമായി വരുന്നുണ്ട്. സംസ്ഥാന നേതൃത്വവും ജില്ലാനേതൃത്വവും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയാണ് ഇക്കൂട്ടര്‍ പ്രധാന വിഷയമാക്കുന്നത്. സ്വന്തം തട്ടകമായിരുന്നിട്ടുകൂടി സംസ്ഥാന പ്രസിഡന്റിനെ ജില്ലയിലെ പരിപാടികളില്‍ അവഗണിക്കുകയാണെന്ന പരാതി സമീപകാലത്തായി പാര്‍ട്ടിയില്‍ ശക്തമാണ്.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News