നാദാപുരം (Kozhikode): ഡ്രോൺ ഉപയോഗിച്ച് കൊണ്ടുള്ള ഡിജിറ്റൽ റീ സർവേയുടെ ഉദ്ഘാടനം നാദാപുരം തൂണേരിയിൽ കലക്ടർ ഡോ. നരസിംഹുഗരി ടി.എൽ. റെഡ്ഡി നിർവഹിച്ചതോടെ 1550 വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ എന്ന സർക്കാർ ലക്ഷ്യത്തിന് സാക്ഷാത്ക്കാരമാകുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായ സംവിത്വയും റീബിൽഡ് കേരള ഇനീഷ്യേറ്റീവും സഹകരിച്ച് കേരളത്തിലെ 200 വില്ലേജുകളാണ് സർവേക്ക് തെരഞ്ഞെടുത്തത്. ഇതിൽ ആദ്യഘട്ടം സർവ്വേ നടത്തുന്ന 52 വില്ലേജുകളിൽ കോഴിക്കോട് ജില്ലയിൽ നിന്നും 16 വില്ലേജുകളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കൊയിലാണ്ടി താലൂക്കിലെ തിക്കോടി, ചെറുവണ്ണൂർ, അരിക്കുളം, തുറയൂർ, എരവട്ടൂർ, മൂടാടി, ഉള്ള്യേരി, നടുവണ്ണൂർ എന്നീ 8 വില്ലേജുകളിലും, താമരശ്ശേരി താലൂക്കിലെ പുത്തൂര്, രാരോത്ത് എന്നീ രണ്ട് വില്ലേജുകളിലും, കോഴിക്കോട് താലൂക്കിലെ കുറുവട്ടൂർ വില്ലേജിലും, വടകര താലൂക്കിലെ തൂണേരി, നാദാപുരം, ചെക്യാട്, വളയം, നടക്കുതാഴ എന്നീ അഞ്ച് വില്ലേജുകളിലുമായാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ റീസർവെ നടത്തുന്നത്. ഈ പ്രദേശങ്ങളിലെ 20% ഡ്രോൺ ഉപയോഗിച്ചും ആകാശക്കാഴ്ചയിൽ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ആർ.ടി.കെ (റിയൽ ടൈം കിനിമാറ്റിക്) സാങ്കേതിക വിദ്യ ഉപയോഗിച്ചും സർവെ നടത്തും.
സാറ്റലൈറ്റ് സിഗ്നലുകൾ ലഭ്യമാകാത്ത ബാക്കി വരുന്ന പ്രദേശങ്ങളിൽ ഇലക്ട്രോണിക് / റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ച് സർവെ പൂർത്തീകരിക്കും. ജില്ലയിൽ സർക്കാർ ലക്ഷ്യമിട്ട നാലുവർഷം കൊണ്ട് ഡിജിറ്റൽ സർവെ പൂർത്തിയാക്കുന്നതിനാണ് തീരുമാനം. പ്രദേശത്തെ 20 % ഡ്രോൺ ഉപയോഗിച്ചും ആകാശക്കാഴ്ചയിൽ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ആർ ടി കെ ( റിയൽ ടൈം കിനിമാറ്റിക്)സാങ്കേതിക വിദ്യ ഉപയോഗിച്ചും സർവ്വെ ചെയ്യും. സാറ്റലൈറ്റ് ആർ ടി കെ സിഗ്നലുകൾക്കായി കോർ സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ജോലികൾ സംസ്ഥാനത്തൊട്ടാക്കെ ബാക്കിയുണ്ടെങ്കിലും ജി പി എസ് സ്റ്റേഷനുകൾ സ്ഥാപിച്ചുള്ള ഒബ്സർവേഷൻ ജോലികൾ വില്ലേജിൽ നേരത്തെ പൂർത്തിയായിട്ടുണ്ട്.
ഭൂമി സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്തുവരുന്ന റവന്യൂ ഡിപ്പാർട്ട്മെൻറിൻ്റെ റിലീസ് , രജിസ്ട്രേഷൻ വകുപ്പിൻ്റെ പേൾ, സർവ്വേ വകുപ്പിൻ്റെ ഇ മാപ്പ് എന്നീ സോഫ്റ്റ് വെയറുകൾ സംയോജിപ്പിച്ചുള്ള പുതിയ സംവിധാനത്തിലൂടെ മൂന്ന് വകുപ്പുകളുടെയും സേവനങ്ങൾ ഒറ്റ പോർട്ടലിൽ കൊണ്ടുവന്ന് കൈവശക്കാരനിൽ നേരിട്ട് ലഭ്യമാക്കുകയെന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ജനം അനാവശ്യമായി വിവിധ ഓഫീസുകളിൽ കയറിയിറങ്ങി പോക്കുവരവി ൻ്റെ ഇരകളാകേണ്ട എന്നതാണ് ഈ പദ്ധതിയുടെ ഏറെ ആകർഷണീയമായ ഘടകം.വിവര സാങ്കേതിക വിദ്യയുടെ വിപ്ലവ കാലഘട്ടത്തിൽ ഓരോ കൈവശക്കാരൻ്റെയും ഭൂമി സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ച്, ജി പി എസ് വാല്യു ഉൾപ്പെടെയുള്ള സ്കെച്ചും റിക്കാർഡുകളും വിരൽ തുമ്പിൽ ലഭ്യമാകുന്നു എന്നതും മുഖ്യ ആകർഷണ ഘടകങ്ങളിലൊന്നാണ്.
സമയബന്ധിതമായി കുറ്റമറ്റ രീതിയിൽ സർവ്വെ പൂർത്തീകരിക്കാൻ മുഴുവൻ ഭൂവുടമകൾക്കും പദ്ധതി സംബന്ധിച്ച അറിവുണ്ടാകണം. അതു വഴി സർവ്വെ ഉദ്യോഗസ്ഥരോട് പൂർണമായ സഹകരണവും ആവശ്യമാണ്. ഭൂമി സംബന്ധിച്ച അവകാശ രേഖകൾ സർവ്വെ ഉദ്യോഗസ്ഥർക്ക് ഭൂമി പരിശോധന സമയത്ത് കാണിച്ചും ആവശ്യമായ വിവരങ്ങൾ നൽകിയും അതിർത്തികൾ ആകാശക്കാഴചക്ക് തടസ്സമില്ലാത്ത വിധം കാടുകൾ വെട്ടിത്തെളിച്ചും തടസ്സങ്ങൾ ഒഴിവാക്കിയും ഓരോ കൈവശക്കാരനും ഇതിനോട് സഹകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സർവ്വെ വകുപ്പ് നേരിട്ട് മൈക്ക് പ്രചരണ പരിപാടികളും നോട്ടീസ് വിതരണവും ഉത്സവാന്തരീക്ഷത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടു വില്ലേജുകളിലെയും വാർഡ്തല ഗ്രാമസഭകളിൽ ഹെഡ് സർവ്വെയർ മാരുടെ നേതൃത്വത്തിൽ പദ്ധതി വിശദീകരണവും പൂർത്തിയായി. ഉദ്ഘാടന ചടങ്ങിൽ തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന അധ്യക്ഷയായി.
റെയ്ഞ്ച് സർവെ അസി. ഡയറക്ടർ എൻ.കെ.രാജൻ പദ്ധതി വിശദീകരിച്ചു. ഉത്തരമേഖലാ സർവെ ജോയിൻ്റ് ഡയറക്ടർ സുരേശൻ കണിച്ചേരിയൻ, വടകര തഹസിൽദാർ ഷഫീഖ് തോട്ടോൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മധുമോഹനൻ, വടകര റീസർവ്വെ സൂപ്രണ്ട് എം.എസ് ഗീതാമണി അമ്മ, ഹെഡ് സർവെയർ കെ.എം മുഹമ്മദലി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Topic: Digital Re Survey, Kozhikode Digital Re Survey, Kozhikode Land Survey
സാറ്റലൈറ്റ് സിഗ്നലുകൾ ലഭ്യമാകാത്ത ബാക്കി വരുന്ന പ്രദേശങ്ങളിൽ ഇലക്ട്രോണിക് / റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ച് സർവെ പൂർത്തീകരിക്കും. ജില്ലയിൽ സർക്കാർ ലക്ഷ്യമിട്ട നാലുവർഷം കൊണ്ട് ഡിജിറ്റൽ സർവെ പൂർത്തിയാക്കുന്നതിനാണ് തീരുമാനം. പ്രദേശത്തെ 20 % ഡ്രോൺ ഉപയോഗിച്ചും ആകാശക്കാഴ്ചയിൽ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ആർ ടി കെ ( റിയൽ ടൈം കിനിമാറ്റിക്)സാങ്കേതിക വിദ്യ ഉപയോഗിച്ചും സർവ്വെ ചെയ്യും. സാറ്റലൈറ്റ് ആർ ടി കെ സിഗ്നലുകൾക്കായി കോർ സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ജോലികൾ സംസ്ഥാനത്തൊട്ടാക്കെ ബാക്കിയുണ്ടെങ്കിലും ജി പി എസ് സ്റ്റേഷനുകൾ സ്ഥാപിച്ചുള്ള ഒബ്സർവേഷൻ ജോലികൾ വില്ലേജിൽ നേരത്തെ പൂർത്തിയായിട്ടുണ്ട്.
ഭൂമി സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്തുവരുന്ന റവന്യൂ ഡിപ്പാർട്ട്മെൻറിൻ്റെ റിലീസ് , രജിസ്ട്രേഷൻ വകുപ്പിൻ്റെ പേൾ, സർവ്വേ വകുപ്പിൻ്റെ ഇ മാപ്പ് എന്നീ സോഫ്റ്റ് വെയറുകൾ സംയോജിപ്പിച്ചുള്ള പുതിയ സംവിധാനത്തിലൂടെ മൂന്ന് വകുപ്പുകളുടെയും സേവനങ്ങൾ ഒറ്റ പോർട്ടലിൽ കൊണ്ടുവന്ന് കൈവശക്കാരനിൽ നേരിട്ട് ലഭ്യമാക്കുകയെന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ജനം അനാവശ്യമായി വിവിധ ഓഫീസുകളിൽ കയറിയിറങ്ങി പോക്കുവരവി ൻ്റെ ഇരകളാകേണ്ട എന്നതാണ് ഈ പദ്ധതിയുടെ ഏറെ ആകർഷണീയമായ ഘടകം.വിവര സാങ്കേതിക വിദ്യയുടെ വിപ്ലവ കാലഘട്ടത്തിൽ ഓരോ കൈവശക്കാരൻ്റെയും ഭൂമി സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ച്, ജി പി എസ് വാല്യു ഉൾപ്പെടെയുള്ള സ്കെച്ചും റിക്കാർഡുകളും വിരൽ തുമ്പിൽ ലഭ്യമാകുന്നു എന്നതും മുഖ്യ ആകർഷണ ഘടകങ്ങളിലൊന്നാണ്.
സമയബന്ധിതമായി കുറ്റമറ്റ രീതിയിൽ സർവ്വെ പൂർത്തീകരിക്കാൻ മുഴുവൻ ഭൂവുടമകൾക്കും പദ്ധതി സംബന്ധിച്ച അറിവുണ്ടാകണം. അതു വഴി സർവ്വെ ഉദ്യോഗസ്ഥരോട് പൂർണമായ സഹകരണവും ആവശ്യമാണ്. ഭൂമി സംബന്ധിച്ച അവകാശ രേഖകൾ സർവ്വെ ഉദ്യോഗസ്ഥർക്ക് ഭൂമി പരിശോധന സമയത്ത് കാണിച്ചും ആവശ്യമായ വിവരങ്ങൾ നൽകിയും അതിർത്തികൾ ആകാശക്കാഴചക്ക് തടസ്സമില്ലാത്ത വിധം കാടുകൾ വെട്ടിത്തെളിച്ചും തടസ്സങ്ങൾ ഒഴിവാക്കിയും ഓരോ കൈവശക്കാരനും ഇതിനോട് സഹകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സർവ്വെ വകുപ്പ് നേരിട്ട് മൈക്ക് പ്രചരണ പരിപാടികളും നോട്ടീസ് വിതരണവും ഉത്സവാന്തരീക്ഷത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടു വില്ലേജുകളിലെയും വാർഡ്തല ഗ്രാമസഭകളിൽ ഹെഡ് സർവ്വെയർ മാരുടെ നേതൃത്വത്തിൽ പദ്ധതി വിശദീകരണവും പൂർത്തിയായി. ഉദ്ഘാടന ചടങ്ങിൽ തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന അധ്യക്ഷയായി.
റെയ്ഞ്ച് സർവെ അസി. ഡയറക്ടർ എൻ.കെ.രാജൻ പദ്ധതി വിശദീകരിച്ചു. ഉത്തരമേഖലാ സർവെ ജോയിൻ്റ് ഡയറക്ടർ സുരേശൻ കണിച്ചേരിയൻ, വടകര തഹസിൽദാർ ഷഫീഖ് തോട്ടോൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മധുമോഹനൻ, വടകര റീസർവ്വെ സൂപ്രണ്ട് എം.എസ് ഗീതാമണി അമ്മ, ഹെഡ് സർവെയർ കെ.എം മുഹമ്മദലി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Topic: Digital Re Survey, Kozhikode Digital Re Survey, Kozhikode Land Survey