കോഴിക്കോട്(Kozhikode): ഭർതൃവീട്ടിൽ റിസ്വാന എന്ന 21 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്. റിസ്വാനയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം മാനിച്ചാണ് വടകര റൂറൽ എസ്‌പി അന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകിയത്. റിസ്വാനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മകളെ ഭർതൃവീട്ടുകാർ ഉപദ്രവിച്ചിരുന്നെന്നും പിതാവ് റഫീഖ് വ്യക്തമാക്കി. ഭർത്താവ് ഷംനാസ്, ഭർതൃപിതാവ്, സഹോദരി എന്നിവർ ഉപദ്രവിച്ചിരുന്നതായി മകൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നെന്നും റഫീഖ് വെളിപ്പെടുത്തി. മെയ് ആദ്യ ആഴ്ചയിലാണ് റിസ്വാനയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര അഴിയൂർ സ്വദേശിയായിരുന്നു റിസ്വാന. ഭർതൃവീട്ടുകാർ റിസ്വാനയുടെ കുടുംബത്തെ മരണവിവരം അറിയിച്ചിരുന്നില്ല കൂടാതെ ആശുപത്രിയിൽ ഭർതൃവീട്ടുകാർ ഉണ്ടായിരുന്നുമില്ല. ഇതിലെല്ലാം കുടുംബം ദുരൂഹത ആരോപിക്കുന്നു.
റിസ്വാനയെ അലമാരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ഭർതൃവീട്ടുകാർ ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചത്. ഭർതൃവീട്ടുകാർ അല്ലാതെ മറ്റാരും റിസ്വാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടിട്ടില്ല. ഇതിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. റിസ്വാനയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നും കുടുംബം ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസിനാണ് കേസ് അന്വേഷണ ചുമതല.
Topic: Riswana Death, Kozhikode Riswana, Kozhikode News
റിസ്വാനയെ അലമാരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ഭർതൃവീട്ടുകാർ ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചത്. ഭർതൃവീട്ടുകാർ അല്ലാതെ മറ്റാരും റിസ്വാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടിട്ടില്ല. ഇതിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. റിസ്വാനയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നും കുടുംബം ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസിനാണ് കേസ് അന്വേഷണ ചുമതല.
Topic: Riswana Death, Kozhikode Riswana, Kozhikode News