ആപ്പ്ജില്ല

"നാദാപുരം സ്വദേശികളെ തല്ലി ഒതുക്കും", എസ്ഐക്കും ഭീഷണി!! 8 മണിക്കൂർ നീണ്ട പരിശ്രമം, ഷമീം പിടിയിലായത് ഇങ്ങനെ...

കോഴിക്കോട് സൈബർ പോലീസിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് ഒളിത്താവളങ്ങളിൽ എത്തിയത്. കടമേരിയിൽ ഗുണ്ടാ സംഘം എത്തിയ ഥാർ കാർ നാറാത്ത് കണ്ടെത്തിയ പോലീസ് കാറിനെ രണ്ട് മണിക്കൂറോളം മിന്നൽ വേഗത്തിൽ പിന്തുടർന്നെങ്കിലും പോലീസിന് സുപരിചിതമല്ലാത്ത ഊട് വഴികളിലൂടെ കാർ ഓടിച്ച് പ്രതികൾ രക്ഷപ്പെട്ടു.

Samayam Malayalam 26 Nov 2021, 12:31 pm
നാദാപുരം: കടമേരിയിൽ വീട്ടുകാരെയും , നാട്ടുകാരെയും തല്ലി ഒതുക്കി രക്ഷപ്പെടുകയും, ലൈവ് വീഡിയോവിലൂടെ പോലീസുദ്യോഗസ്ഥ നെതിരെ ഭീഷണി മുഴക്കുകയും ചെയ്ത ഗുണ്ടാത്തലവൻ മണിക്കൂറുകൾക്കകം അഴികൾക്കുള്ളിലായി. കാസർക്കോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി അടി പിടി , ക്വട്ടേഷൻ ഇടപാട് ഉൾപെടെ വിവിധ കേസുകളിൽ പെട്ട ഷമീം എന്ന ഷെമീം മെഹ്ദിയാണ് നാദാപുരം സി ഐ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിൽ എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനിടയിൽ പിടിയിലായത്.
Samayam Malayalam report on goonda leader shameem arrested for threatening police
"നാദാപുരം സ്വദേശികളെ തല്ലി ഒതുക്കും", എസ്ഐക്കും ഭീഷണി!! 8 മണിക്കൂർ നീണ്ട പരിശ്രമം, ഷമീം പിടിയിലായത് ഇങ്ങനെ...


​രണ്ടും കൽപ്പിച്ചിറങ്ങും

കടമേരിയിലെത്തി അക്രമം നടത്തി കണ്ണൂരിലേക്ക് മുങ്ങിയ ഷമിമും കൂട്ടാളികളും വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ നാദാപുരം എസ് ഐയെ ഭീഷണി പെടുത്തി ഇൻസ്റ്റന്റാഗ്രാം പേജിൽ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തന്നെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാൻ വന്നാൽ രണ്ടും കൽപ്പിച്ചിറങ്ങുമെന്നും, നാദാപുരം സ്വദേശികളെ തല്ലി ഒതുക്കുമെന്നുമായിരുന്നു ഭീഷണി മുഴക്കിയത്.

വിഡിയോകൾ പുറത്ത് പ്രചരിച്ചതോടെ പോലീസും പ്രതിയെ തേടി ഇറങ്ങി.

​പിടകൂടിയത് ഇങ്ങനെ...

കോഴിക്കോട് സൈബർ പോലീസിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് ഒളിത്താവളങ്ങളിൽ എത്തിയത്. കടമേരിയിൽ ഗുണ്ടാ സംഘം എത്തിയ ഥാർ കാർ നാറാത്ത് കണ്ടെത്തിയ പോലീസ് കാറിനെ രണ്ട് മണിക്കൂറോളം മിന്നൽ വേഗത്തിൽ പിന്തുടർന്നെങ്കിലും പോലീസിന് സുപരിചിതമല്ലാത്ത ഊട് വഴികളിലൂടെ കാർ ഓടിച്ച് പ്രതികൾ രക്ഷപ്പെട്ടു. കണ്ണൂർ ടൗൺ, കണ്ണൂർ റൂറൽ, കോഴിക്കോട് സിറ്റി, കാസർക്കോട് എന്നിവിടങ്ങളിലായി 30 ഓളം കേസുകളാണ് ഷമീമിനെതിരെ ഉള്ളത്. ഇതിൽ പോലീസ് ഉദ്യോഗസ്ഥരെ വരെ അക്രമിച്ച കേസുകൾ നിലവിലുണ്ട്. മിക്ക കേസുകളിലും പ്രതിയെ പിടികൂടുന്നതിൽ പോലീസ് അലംബാവം കാണിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.

​പോലീസ് മൗനം പാലിച്ചു

കണ്ണൂർ കേന്ദ്രീകരിച്ച് 15 ഓളം കൊടും ക്രിമിനൽ സംഘങ്ങൾ ഇയാൾക്കൊപ്പം വിവിധ ജില്ലകളിൽ അക്രമ പരമ്പര കൾ നടത്തിയിട്ടും പോലീസ് മൗനം പാലിക്കുകയായിരുന്നു. നാദാപുരത്തെത്തി അക്രമം നടന്ന തോടെ പോലീസ് ജാഗ്രത കാണിച്ചതോടെ ക്രിമിനൽ അഴികൾക്കുള്ളിലായി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് ഷമീമിന്റെ സ്ഥലം മനസിലാക്കി എത്തിയ പോലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതി പോലീസിനെതിരെ ചെറുത്ത് നിൽക്കാൻ ശ്രമിച്ചെങ്കിലും ബലമായി കീഴ്പെടുത്തുകയായിരുന്നു.

​നീണ്ട ജയിൽ വാസം...

കണ്ണൂർ പോലീസ് ഷമീമിനെ കാപ്പ ആക്ട് ചുമത്തി അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് പ്രതി വധശ്രമ ക്കേസിൽ പെട്ട് പോലീസ് പിടിയിലായത്. നാദാപുരം പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത പ്രതിയെ വരും ദിവസങ്ങളിൽ മറ്റ് സ്റ്റേഷനുകളിലെ കേസുകളിൽ കൂടി അറസ്റ്റ് ചെയ്യുന്നതോടെ നീണ്ട ജയിൽവാസമാണ് പ്രതിയെ കാത്തിരിക്കുന്നത്. കടമേരിയിൽ നാട്ടുകാരെ അക്രമിച്ച് ഭീതി പരത്തിയ പ്രതിയെ പിടികൂടിയതോടെ നാദാപുരം സി ഐ യ്ക്കും പോലീസുകാർക്കും അഭിനന്ദനങ്ങൾ അർപ്പിക്കുകയാണ് കടമേരി സ്വദേശികൾ.

"നാദാപുരം സ്വദേശികളെ തല്ലി ഒതുക്കും" 8 മണിക്കൂർ... ​ഗുണ്ട തലവൻ അറസ്റ്റിൽ!

കടമേരിയിൽ വീട്ടുകാരെയും , നാട്ടുകാരെയും തല്ലി ഒതുക്കി രക്ഷപ്പെടുകയും, ലൈവ് വീഡിയോവിലൂടെ പോലീസുദ്യോഗസ്ഥ നെതിരെ ഭീഷണി മുഴക്കുകയും ചെയ്ത ഗുണ്ടാത്തലവൻ മണിക്കൂറുകൾക്കകം അഴികൾക്കുള്ളിലായി. കാസർക്കോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി അടി പിടി , ക്വട്ടേഷൻ ഇടപാട് ഉൾപെടെ വിവിധ കേസുകളിൽ പെട്ട ഷമീം എന്ന ഷെമീം മെഹ്ദിയാണ് നാദാപുരം സി ഐ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിൽ എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനിടയിൽ പിടിയിലായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്