ആപ്പ്ജില്ല

ഘോഷയാത്രയ്‍ക്കിടെ സംഘർഷം, കല്ലേറ്; പോലീസുകാരന് പരിക്ക്, എസ്ഐയുടെ യൂണിഫോം വലിച്ചുകീറി; കേസെടുക്കാതെ പോലീസ്

കോഴിക്കോട് ജില്ലയിലെ നാദാപുരം ആവോലത്ത് ഘോഷയാത്രയ്‍ക്കിടെ സംഘർഷം. സംഭവത്തിൽ പോലീസുകാരന് പരിക്കേറ്റു. നാദാപുരം സ്റ്റേഷനിലെ പോലീസുകാരനാണ് പരിക്കേറ്റത്. എസ്ഐയുടെ യൂണിഫോം വലിച്ചുകീറി.

guest Radhakrishnan | Lipi 19 Dec 2022, 2:50 pm

ഹൈലൈറ്റ്:

  • ഘോഷയാത്രയ്ക്കിടെ സംഘർഷം.
  • കോഴിക്കോട് ആവോലത്താണ് സംഭവം.
  • പോലീസുകാരന് തലയ്ക്ക് പരിക്കേറ്റു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
നാദാപുരം: കോഴിക്കോട് ജില്ലയിലെ ആവോലത്ത് ഘോഷയാത്രയ്ക്കിടെ സംഘർഷം. കല്ലേറിൽ പോലീസുകാരന് പരിക്കേറ്റു. നാദാപുരം സ്റ്റേഷനിലെ സിപിഒ സുധീഷിനാണ് കല്ലേറിൽ തലയ്ക്ക് പരിക്കേറ്റത്. എസ്ഐയെ കയ്യേറ്റം ചെയ്യുകയും നെയിം ബോർഡ് ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തു. ആവോലം അയ്യപ്പ ഭജനമഠം ഘോഷയാത്രയിൽ ശനിയാഴ്ച്ച രാത്രി 10.50 ഓടെയാണ് സംഘർഷം ഉണ്ടായത്.
ആവോലം അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു പുതിയതെരു ഭഗവതി ക്ഷേത്രം വഴി പേരോട്, കാപ്പാറോട്ട് മുക്ക് വഴി മടങ്ങി അയ്യപ്പ ക്ഷേത്രത്തിലേക്ക് വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളുമായി ആയിരങ്ങൾ അണിനിരന്ന ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഘോഷയാത്ര പേരോട് ടൗണിൽ അവതരിപ്പിച്ച സമയം കുറഞ്ഞ് പോയെന്ന് ചിലർ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ രാത്രിയിലാണ് ചിലർ ക്ഷേത്രത്തിലെത്തി ഉത്സവക്കമ്മറ്റിക്കാരുമായി വാക്കേറ്റവും സംഘർഷത്തിലും ഏർപ്പെട്ടത്. സംഘർഷ വിവരമറിഞ്ഞ് നാദാപുരം അഡി. എസ്ഐയും കൺട്രോൾ റൂം വാഹനത്തിലെ എസ്ഐയും ജൂനിയർ എസ്ഐയും പോലീസുകാരും സ്ഥലത്തെത്തി സംഘർഷത്തിന് അയവ് വരുത്താൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.

ഭാര്യ വീട് ഒറീസയിൽ, ബന്ധുക്കളുടെ സഹായത്തോടെ കേരളത്തിലേക്ക് കഞ്ചാവ് കടത്ത്, പ്രതി പിടിയിൽ

ഇതിനിടെ സംഘർഷത്തിനു ശ്രമിച്ച ഒരു യുവാവിനെ പോലീസ് പിടികൂടി. ഇയാളുടെ ഉണ്ടായിരുന്ന മറ്റുള്ളവർ പോലീസ് പിടികൂടിയ ആളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസുമായി വാക്കേറ്റം ഉടലെടുക്കുകയും കയ്യാങ്കളിയിൽ കലാശിക്കുകയും ആയിരുന്നു. ജൂനിയർ എസ്ഐയെയും പോലീസുകാരെയും ഒരു സംഘം അക്രമിച്ചു. ജൂനിയർ എസ്ഐയുടെ നെയിം ബോർഡ് ഉൾപ്പെടെ വലിച്ചുകീറി റോഡിലെറിയുകയും ചെയ്തു. സംഘർഷം നിയന്ത്രിക്കാൻ കഴിയാതായതോടെ സ്റ്റേഷനിൽ നിന്ന് നാദാപുരം എസ്എച്ച്ഒ ഇ വി ഫായിസ് അലിയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി. ഇതോടെ പോലീസിനും നാട്ടുകാർക്ക് നേരെയും കല്ലേറുണ്ടായി പലർക്കും പരിക്കേറ്റു. എസ്എച്ച്ഒയുടെ കൂടെ ഉണ്ടായിരുന്ന പോലീസുകാരനാണ് കല്ലേറിൽ പരിക്കേറ്റത്.

ഗ്യാസ് ടാങ്കർ ലോറിയിൽ വിദേശ മദ്യക്കടത്ത്; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

സംഘർഷം നിയന്ത്രിക്കാനാവാതെ വന്നതോടെ പോലീസ് ലാത്തിവീശി സംഘർഷത്തിലേർപ്പെട്ടവരെ വിരട്ടി ഓടിച്ച ശേഷമാണ് രംഗം ശാന്തമായത്. കസ്റ്റഡിയിലെടുത്ത യുവാവിനെ മദ്യപിച്ചു ബഹളമുണ്ടാക്കിയെന്ന സ്ഥിരം വകുപ്പ് ചേർത്ത് പോലീസ് ജാമ്യത്തിൽ വിട്ടയച്ചു. പരിക്കേറ്റ പോലീസുകാരൻ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങി. കല്ലേറിൽ പരിക്കേറ്റ പോലീസുകാരനോ, കയ്യേറ്റത്തിനിരയായ എസ്ഐയോ പരാതിപ്പെടാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.

കോഴിക്കോട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ക്ഷേത്രത്തിലും സമീപത്തെ മരമില്ലിലും സിസിടിവി ക്യാമറകൾ ഉണ്ട്. എന്നാലിവ പരിശോധിക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ല. കല്ലേറിൽ പരിക്കേറ്റ പോലീസുകാരൻ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും മൗനം പാലിച്ചെന്നും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പൊതു സ്ഥലത്ത് അക്രമം നടന്നിട്ട് കേസ് രജിസ്റ്റർ ചെയ്യാത്ത നിലപാട് പോലീസിൽ തന്നെ വ്യാപക വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ഉത്സവ പറമ്പുകളിൽ സംഘർഷവും അക്രമവും പതിവാണെന്നാണത്രേ മുതിർന്ന ഉദ്യോഗസ്ഥരുടെ ഭാഷ്യം. ക്ഷേത്രത്തിലുണ്ടായിരുന്ന നിരവധി അയ്യപ്പ ഭക്തർക്കും അക്രമികളുടെ മർദ്ദനമേറ്റു. ഭക്തർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലക്കമ്മറ്റി നാദാപുരം പോലീസിൽ പരാതി നൽകി.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്