വടകര(Kozhikode): പയ്യോളി ദേശീയപാതയില്‍ ഡ്രൈവറെ ആക്രമിച്ച ശേഷം യാത്രക്കാരെ വാഹനമടക്കം തട്ടിക്കൊണ്ട് പോയതായി പരാതി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. പയ്യോളി ക്രിസ്റ്റ്യന്‍ പള്ളിക്ക് സമീപം മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ വാഹനമാണ് തട്ടിയെടുത്തത്. ഇന്നോവയുടെ(Innova missing) ഡ്രൈവറെ തോക്ക് കൊണ്ട് തലക്കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. ഇതിന് ശേഷം തന്നെ വഴിയരികിൽ ഉപേക്ഷിച്ച് വാഹനവുമായി കടന്നുകളയുകയായിരുന്നുവെന്നാണ ഡ്രൈവറുടെ മൊഴി. ഡ്രൈവര്‍ മലപ്പുറം വേങ്ങര പുളിക്കല്‍ വീട്ടില്‍ വിഷ്ണു (27) വാണ് സംഭവം സംബന്ധിച്ചു പയ്യോളി പോലീസിന് മൊഴി നല്‍കിയത്. കണ്ണൂരിലേക്ക് പോവുകയായിരുന്നു വിഷ്ണു ഉൾപ്പെടെയുള്ള സംഘം.
ഇയോണ്‍ കാറിലെത്തിയ സംഘം ഇന്നോവ തടയുകയും ഡ്രൈവറുടെ ഭാഗത്തെ ചില്ല് യാതൊരു പ്രകോപനവും കൂടാതെ അടിച്ച് തകര്‍ക്കുകയായിരുന്നു. പിന്നീട് ഡ്രൈവറുടെ തലക്ക് തോക്ക് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം ഡ്രൈവറെ കാറിൽ നിന്ന് ബലമായി പിടിച്ചിറക്കി വഴിയില്‍ ഉപേക്ഷിച്ച് വാഹനവും യാത്രക്കാരുമായി കടന്ന് കളയുകയായിരുന്നു. ഡ്രൈവര്‍ വിഷ്ണു പിന്നീട് അത് വഴി വന്ന ലോറിയില്‍ കയറി വടകര ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇദ്ദേഹത്തിന് തലക്ക് നാല് തുന്നലുണ്ട്. രാവിലെ പയ്യോളി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
തട്ടികൊണ്ട് പോയ ഇന്നോവ വാഹനം മുച്ചുകുന്നു കൊയിലോത്തും പടിയില്‍ എത്തിച്ചു. യാത്രക്കാരെ കാറിൽ നിന്നിറക്കി പരിശോധിച്ച ശേഷം സംഘം കടന്ന് കളയുകയായിരുന്നു. പിന്നീട് ഇന്നോവ യാത്രക്കാര്‍ വാഹനവുമായി കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ വിഷ്ണുവിന്റെ പരാതിയില്‍ പയ്യോളി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. വടകര ഡിവൈഎസ് പി ഹരിപ്രസാദ്, പയ്യോളി ഇന്‍സ്പെക്ടര്‍ കെസി സുഭാഷ് ബാബു എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ആളുമാറി തട്ടികൊണ്ട് പോയതാവാമെന്നതാണ് പോലീസ് നിഗമനം. വിഷ്ണുവിൽ നിന്ന് വിശദമായ മൊഴി എടുക്കുകയാണെന്ന് പയ്യോളി സി ഐ പറഞ്ഞു.
ഇയോണ്‍ കാറിലെത്തിയ സംഘം ഇന്നോവ തടയുകയും ഡ്രൈവറുടെ ഭാഗത്തെ ചില്ല് യാതൊരു പ്രകോപനവും കൂടാതെ അടിച്ച് തകര്‍ക്കുകയായിരുന്നു. പിന്നീട് ഡ്രൈവറുടെ തലക്ക് തോക്ക് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം ഡ്രൈവറെ കാറിൽ നിന്ന് ബലമായി പിടിച്ചിറക്കി വഴിയില്‍ ഉപേക്ഷിച്ച് വാഹനവും യാത്രക്കാരുമായി കടന്ന് കളയുകയായിരുന്നു. ഡ്രൈവര്‍ വിഷ്ണു പിന്നീട് അത് വഴി വന്ന ലോറിയില്‍ കയറി വടകര ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇദ്ദേഹത്തിന് തലക്ക് നാല് തുന്നലുണ്ട്. രാവിലെ പയ്യോളി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
തട്ടികൊണ്ട് പോയ ഇന്നോവ വാഹനം മുച്ചുകുന്നു കൊയിലോത്തും പടിയില്‍ എത്തിച്ചു. യാത്രക്കാരെ കാറിൽ നിന്നിറക്കി പരിശോധിച്ച ശേഷം സംഘം കടന്ന് കളയുകയായിരുന്നു. പിന്നീട് ഇന്നോവ യാത്രക്കാര്‍ വാഹനവുമായി കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ വിഷ്ണുവിന്റെ പരാതിയില്‍ പയ്യോളി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. വടകര ഡിവൈഎസ് പി ഹരിപ്രസാദ്, പയ്യോളി ഇന്‍സ്പെക്ടര്‍ കെസി സുഭാഷ് ബാബു എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ആളുമാറി തട്ടികൊണ്ട് പോയതാവാമെന്നതാണ് പോലീസ് നിഗമനം. വിഷ്ണുവിൽ നിന്ന് വിശദമായ മൊഴി എടുക്കുകയാണെന്ന് പയ്യോളി സി ഐ പറഞ്ഞു.