നാദാപുരം: കൂട്ടക്കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് നടുക്കുന്ന ദൃശ്യങ്ങൾ ചോരയൊലിപ്പിച്ച് നാല് പേർ. വീടിന്റെ മുറികളിലാകെ രക്തം തളം കെട്ടി കിടക്കുന്നു. തൂണേരി മുടവന്തേരി പറമ്പത്ത് സൂപ്പിയുടെ വീട്ടിൽ നിന്ന് ഞായറാഴ്ച്ച രാത്രി 10.45 നാണ് ബഹളവും, കരച്ചിലും
കേട്ട് അയൽവാസി കളായ യുവാക്കൾ ഓടിയെത്തുന്നത്. Also Read: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രവാക്യം, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു, വീഡിയോ കാണാം
വീടിന്റ നടുമുറിയിൽ രക്തം തളം കെട്ടിക്കിടക്കുന്നു, ചുമരുകളിൽ ചിതറിത്തെറിച്ച രക്തപാടുകൾ, ചോരയാലിപ്പിച്ച് മുനീർ, വലത്ചുമലിൽ കുത്തേറ്റ നിലയിൽ വീട്ടമ്മ നഫീസ, മക്കളായ മുനീറും, മുഹമ്മദലിയും പരിക്കേറ്റ നിലയിലുമാണ് കാണുന്നത്. വീടിന്റെ കോണിപ്പടിയിൽ തുണികൾക്കും മറ്റും ഇടയിൽ തളം കെട്ടിയ രക്തത്തിൽ വീണ് കിടക്കുന്ന സൂപ്പിയെ കാണുന്നത്. മൂന്ന് കുത്തുകളാണ് മാത്യുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്.
Also Read: പോലീസ് വലയിലാക്കിയത് വളരെ പാടുപെട്ട്, ഒടുവിൽ കോടതിയിൽ കൊണ്ടുപോകുന്നതിനിടെ സമർത്ഥമായ മുങ്ങൽ, നോക്കുകുത്തിയായി 2 പോലീസുകാരും!
ആദ്യത്തെ കുത്ത് തന്നെ ഹൃദയം തുളച്ച് കയറി. ഗോവണിയിലെ 10 പടികളിലും ചുമരുകളിലുമെല്ലാം രക്തം കട്ട പിടിച്ച നിലയിലാണ്. കൂടുതൽ നാട്ടുകാരെത്തി സൂപ്പിയെ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവിനെയും ഇളയ സഹോദരനെയും തലശ്ശേരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകട നിലതരണം ചെയ്തു. അക്രമത്തിന് ശേഷം സമീപത്തെ വീട്ടിലെത്തി വെള്ളം കുടിച്ച മുഹമ്മദലി റോഡിലൂടെ തലങ്ങും വിലങ്ങും നടന്ന് നീങ്ങിയത് നാട്ടുകാരെ കൂടുതൽ പരിഭ്രാന്തിയിലാഴ്ത്തി.
ഒടുവിൽ ഏറെ നേരത്തെ ശ്രമത്തിന് ശേഷം നാട്ടുകാരി ഇടപെട്ട് മുഹമ്മദലിയെ ശാന്തനാക്കിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന മുഹമ്മദലി പോലീസ് നിരീക്ഷണത്തിലാണ്. നാദാപുരം സിഐ ഇവി ഫായിസ് അലിയും സംഘവും രാത്രി തന്നെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. നാദാപുരം ഡിവൈഎസ്പി ടിപി ജേക്കബിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ദരും, സൈന്റിഫിക് സംഘവും വീട്ടിൽ പരിശോധന നടത്തി.
കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിലെ ടെറസിൽ ചാക്കിൽ സൂക്ഷിച്ച തേങ്ങൾക്കിടയിൽ ഒളിപ്പിച്ച് വെച്ച നിലയിൽ പിടികളിൽ രക്തം പുരണ്ട വിദേശനിർമിത കത്തി കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദലി മാനസിക രോഗത്തിന് ചികിൽസയിലായിരുന്നെന്നും വീട്ടിൽ എന്നും വഴക്കും, സംഘർഘവും പതിവാണെന്നും നാട്ടുകാർ പറഞ്ഞു. നാദാപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ഹൃദയത്തിൻ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമികപോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം മുടവന്തേരി ജുമ മസ്ജിദിൽ ഖബറടക്കി.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Nadapuram son killed father, kozhikode son killed father, kozhikode news, kozhikode father killed by son, kozhikode crime
കേട്ട് അയൽവാസി കളായ യുവാക്കൾ ഓടിയെത്തുന്നത്.
വീടിന്റ നടുമുറിയിൽ രക്തം തളം കെട്ടിക്കിടക്കുന്നു, ചുമരുകളിൽ ചിതറിത്തെറിച്ച രക്തപാടുകൾ, ചോരയാലിപ്പിച്ച് മുനീർ, വലത്ചുമലിൽ കുത്തേറ്റ നിലയിൽ വീട്ടമ്മ നഫീസ, മക്കളായ മുനീറും, മുഹമ്മദലിയും പരിക്കേറ്റ നിലയിലുമാണ് കാണുന്നത്. വീടിന്റെ കോണിപ്പടിയിൽ തുണികൾക്കും മറ്റും ഇടയിൽ തളം കെട്ടിയ രക്തത്തിൽ വീണ് കിടക്കുന്ന സൂപ്പിയെ കാണുന്നത്. മൂന്ന് കുത്തുകളാണ് മാത്യുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്.
Also Read: പോലീസ് വലയിലാക്കിയത് വളരെ പാടുപെട്ട്, ഒടുവിൽ കോടതിയിൽ കൊണ്ടുപോകുന്നതിനിടെ സമർത്ഥമായ മുങ്ങൽ, നോക്കുകുത്തിയായി 2 പോലീസുകാരും!
ആദ്യത്തെ കുത്ത് തന്നെ ഹൃദയം തുളച്ച് കയറി. ഗോവണിയിലെ 10 പടികളിലും ചുമരുകളിലുമെല്ലാം രക്തം കട്ട പിടിച്ച നിലയിലാണ്. കൂടുതൽ നാട്ടുകാരെത്തി സൂപ്പിയെ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവിനെയും ഇളയ സഹോദരനെയും തലശ്ശേരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകട നിലതരണം ചെയ്തു. അക്രമത്തിന് ശേഷം സമീപത്തെ വീട്ടിലെത്തി വെള്ളം കുടിച്ച മുഹമ്മദലി റോഡിലൂടെ തലങ്ങും വിലങ്ങും നടന്ന് നീങ്ങിയത് നാട്ടുകാരെ കൂടുതൽ പരിഭ്രാന്തിയിലാഴ്ത്തി.
ഒടുവിൽ ഏറെ നേരത്തെ ശ്രമത്തിന് ശേഷം നാട്ടുകാരി ഇടപെട്ട് മുഹമ്മദലിയെ ശാന്തനാക്കിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന മുഹമ്മദലി പോലീസ് നിരീക്ഷണത്തിലാണ്. നാദാപുരം സിഐ ഇവി ഫായിസ് അലിയും സംഘവും രാത്രി തന്നെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. നാദാപുരം ഡിവൈഎസ്പി ടിപി ജേക്കബിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ദരും, സൈന്റിഫിക് സംഘവും വീട്ടിൽ പരിശോധന നടത്തി.
കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിലെ ടെറസിൽ ചാക്കിൽ സൂക്ഷിച്ച തേങ്ങൾക്കിടയിൽ ഒളിപ്പിച്ച് വെച്ച നിലയിൽ പിടികളിൽ രക്തം പുരണ്ട വിദേശനിർമിത കത്തി കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദലി മാനസിക രോഗത്തിന് ചികിൽസയിലായിരുന്നെന്നും വീട്ടിൽ എന്നും വഴക്കും, സംഘർഘവും പതിവാണെന്നും നാട്ടുകാർ പറഞ്ഞു. നാദാപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ഹൃദയത്തിൻ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമികപോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം മുടവന്തേരി ജുമ മസ്ജിദിൽ ഖബറടക്കി.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Nadapuram son killed father, kozhikode son killed father, kozhikode news, kozhikode father killed by son, kozhikode crime