ആപ്പ്ജില്ല

അന്താരാഷ്ട്ര ലഹരിക്കടത്ത്: ദുബായിലേക്ക്‌ കടന്ന കോഴിക്കോട് സ്വദേശി പിടിയില്‍

കോഴിക്കോട് അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ. ബെം​ഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ലഹരി കേരളത്തിൽ എത്തിച്ച സംഘാം​ഗമാണ് പിടിയിലായത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വെച്ച് നവംബര്‍ 28ന് 58 ഗ്രാം പിടികൂടിയതുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയില്‍ എത്തിച്ചെര്‍ന്നത്. വേഷം മാറി വിവിധ ഇടങ്ങളിൽ താമസിച്ച് വരികയായിരുന്നു പ്രതി.

ഹൈലൈറ്റ്:

  • കോഴിക്കോട് അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രതി പിടിയിൽ
  • വെള്ളയില്‍ നാലുകുടി പറമ്പ് റിസ്വാനാണ് പിടിയിലായത്
  • ബെംഗളൂരുവിൽ നിന്നും ഡൽഹിയിൽ നിന്നും മയക്കുമരുന്ന് എത്തിക്കുന്ന കണ്ണി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam riswan
റിസ്വാന്‍

കോഴിക്കോട്: സിന്തറ്റിക്ക് മയക്കുമരുന്നുകളായ എംഡിഎംഎയും എല്‍എസ്ഡിയും കേരളത്തിലേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന അന്താരാഷ്ട്രസംഘത്തിലെ കോഴിക്കോട് സ്വദേശി പിടിയില്‍. വെള്ളയില്‍ നാലുകുടി പറമ്പ് റിസ്വാന്‍ (26) നെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലൂടെ സംസ്ഥാനത്ത് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാന അംഗമാണിയാളെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വെച്ച് നവംബര്‍ 28ന് 58 ഗ്രാം പിടികൂടിയതുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയില്‍ എത്തിച്ചെര്‍ന്നത്. ഈ കേസിലെ മറ്റുപ്രതികളായ ഘാന സ്വദേശി വിക്ടര്‍ സാബയെ ബെംഗളൂരുവിൽ വെച്ചും കോഴിക്കോട് സ്വദേശികളായ അദിനാന്‍, മുഹമ്മദ് റാഷിദ് എന്നിവരെ പാലക്കാട് വച്ചും നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഈ സംഘത്തിന്റെ സൂത്രധാരനായ റിസ്വാന്‍ ഇവരെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ ഉടനെ മംഗലപുരം വഴി ദുബായിലേക്ക് കടക്കുകയായിരുന്നു. ഇതു മനസ്സിലാക്കിയ അന്വേഷണ സംഘം പ്രതിയെ തന്ത്രപൂര്‍വ്വം കേരളത്തിലേക്ക് തിരികെ എത്തിച്ചു.

കോഴിക്കോടേക്ക് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് വഴി എത്തിയ ശേഷം പ്രതി വീട്ടില്‍ പോവാതെ പല ലോഡ്ജുകളിലായി വേഷം മാറി ഒളിവില്‍ താമസിക്കുകയായിരുന്നു. നിരവധി സിംകാര്‍ഡുകള്‍ മാറി മാറി ഉപയോഗിച്ച പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയും, ഒട്ടനവധി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് അരയിടത്തുപാലം ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന് സമീപം വെച്ച് പിടികൂടിയത്. നടക്കാവ് സബ് ഇന്‍സ്‌പെക്ടര്‍മാരായ കൈലാസ് നാഥ് , കിരണ്‍ ശശിധര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത് , ഹരീഷ് കുമാര്‍ , ജിത്തു ,സജീവന്‍ ,ഗിരീഷ് ,ബബിത്ത് കുറുമണ്ണില്‍ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Read Latest Local News and Malayalam News

കോഴിക്കോട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്