കോഴിക്കോട്: സിന്തറ്റിക്ക് മയക്കുമരുന്നുകളായ എംഡിഎംഎയും എല്‍എസ്ഡിയും കേരളത്തിലേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന അന്താരാഷ്ട്രസംഘത്തിലെ കോഴിക്കോട് സ്വദേശി പിടിയില്‍. വെള്ളയില്‍ നാലുകുടി പറമ്പ് റിസ്വാന്‍ (26) നെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലൂടെ സംസ്ഥാനത്ത് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാന അംഗമാണിയാളെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോടേക്ക് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് വഴി എത്തിയ ശേഷം പ്രതി വീട്ടില്‍ പോവാതെ പല ലോഡ്ജുകളിലായി വേഷം മാറി ഒളിവില്‍ താമസിക്കുകയായിരുന്നു. നിരവധി സിംകാര്‍ഡുകള്‍ മാറി മാറി ഉപയോഗിച്ച പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയും, ഒട്ടനവധി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് അരയിടത്തുപാലം ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന് സമീപം വെച്ച് പിടികൂടിയത്. നടക്കാവ് സബ് ഇന്‍സ്‌പെക്ടര്‍മാരായ കൈലാസ് നാഥ് , കിരണ്‍ ശശിധര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത് , ഹരീഷ് കുമാര്‍ , ജിത്തു ,സജീവന്‍ ,ഗിരീഷ് ,ബബിത്ത് കുറുമണ്ണില്‍ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
Read Latest Local News and Malayalam News
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം