ആപ്പ്ജില്ല

ഭക്തിസാന്ദ്രമായ 11 ദിവസങ്ങൾ...തളി ക്ഷേത്രം വീണ്ടും മഹാരുദ്രയജ്ഞത്തിന് സാക്ഷിയാകുന്നു

തളി ക്ഷേത്ര ജീവനക്കാരുടെ കൂട്ടായ്മയായ തളി ക്ഷേത്രസേവാസമിതിയുടെ ആഭിമുഖ്യത്തിൽ സംസ്കാരിക സമ്മേളനവും, ക്ഷേത്ര പരിസരത്തെ പ്രത്യേക വേദിയിൽ വിവിധ കലാപരിപാടികളും അരങ്ങേറും.

Lipi 15 Jan 2022, 9:24 pm

ഹൈലൈറ്റ്:

  • 11 ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് മഹാരുദ്രയജ്ഞം
  • മഹാരുദ്രയജ്ഞത്തിന് ഒരു ദിവസം ചെലവാകുക ഒരു ലക്ഷം രൂപ
  • മഹാരുദ്രയജ്ഞത്തിനായി ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കോഴിക്കോട് (Kozhikode): സാമൂതിരി രാജാവിന്റെ കീഴിലായിരുന്ന തളി മഹാ ക്ഷേത്രത്തിൽ ഇത് രണ്ടാം തവണയാണ് മഹാരുദ്രയജ്ഞം നടക്കുന്നത്. ജനുവരി 13 മുതൽ 23 വരെ, 11 ദിവസമാണ് യജ്ഞo നടത്തുന്നത്. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെയും ബ്രഹ്മശ്രീ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാർമ്മികത്വത്തിലാണ് വളരെ ചെലവേറിയതും പ്രാധാന്യം നിറഞ്ഞതുമായ യജ്ഞം നടക്കുന്നത്. യജ്ഞത്തിന്റെ ഭാഗമായി എല്ലാ ദിവസവും ശ്രീരുദ്രം ജപിച്ചു ഹോമവും, അവസാന ദിവസം വിശേഷപ്പെട്ട വസോർധാരയും നടക്കും.
അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

എല്ലാ ദിവസവും പതിമൂന്നോളം വേദപണ്ഡിതർ പങ്കെടുക്കുന്ന വിഷ്ണു സഹസ്രനാമാർച്ചനയും ലളിതസഹസ്രനാമത്തോടെയുള്ള വിശേഷാൽ ഭഗവതിസേവയും നടക്കും. കൂടാതെ തളി ക്ഷേത്ര ജീവനക്കാരുടെ കൂട്ടായ്മയായ തളി ക്ഷേത്രസേവാസമിതിയുടെ ആഭിമുഖ്യത്തിൽ സംസ്കാരിക സമ്മേളനവും, ക്ഷേത്ര പരിസരത്തെ പ്രത്യേക വേദിയിൽ വിവിധ കലാപരിപാടികളും അരങ്ങേറും.

ഒരു ദിവസം ഏകദേശം ഒരു ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ മഹാരുദ്രയജ്ഞത്തിന്റെ ഭാഗമാവാനായി ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നത്.

Topic: Thali Temple, Kozhikode News, Maharudrayanjam

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്