ഏറെനാളത്തെ സ്വപ്നം കയ്യെത്തിപ്പിടിച്ചതിന് പിന്നാലെ മരണം; സനൂജിന്‍റെ വിയോഗം വിശ്വസിക്കാനാവാതെ ഭാര്യയും മകനും
ഇതിന് മുൻപ് ഒരിക്കലും സനൂജിന് ഹൃദയസംബന്ധമായ അസുഖമുള്ളതായി കണ്ടെത്തിയിട്ടില്ല. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇഷ്ടപ്പെട്ട ജോലിയിൽ സനൂജ് പ്രവേശിച്ചത്.
Lipi 12 Aug 2022, 7:51 pm
ഹൈലൈറ്റ്:
- ഇന്ന് രാവിലെ ജോലിക്കെത്തിയതിന് പിന്നാലെ ഹൃദയാഘാതം
- മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം
- ഒന്നരവര്‍ഷം മുമ്പാണ് നേരിട്ട് എസ്.ഐയായി നിയമനം ലഭിക്കുന്നത്
കോഴിക്കോട്: താമരശ്ശേരി എസ്.ഐയായിരുന്ന കോഴിക്കോട് കോവൂര്‍ സ്വദേശി വി എസ് സനൂജ് (38) ഇന്നു മരണപ്പെട്ടത് തന്റെ ഏറെ നാളായുളളള സ്വപ്‌നം കയ്യെത്തിപ്പിച്ച ആഗ്രഹം നിറവേറ്റിയതിന് പന്നാലെ. ഒന്നാംക്ലാസുകാരനായ ഏകമകന്‍ വിവേകിനേയും ഭാര്യ നിമിഷയേയും തനിച്ചാക്കിയുള്ള സനോജിന്റെ യാത്ര തികച്ചും അപ്രതീക്ഷിതമായിരുന്നു. താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പൽ എസ് ഐയായിരുന്ന സനൂജ് ഇന്നു രാവിലെ ജോലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അപ്രതീക്ഷിതമായി മരണപ്പെട്ടത്. Also Read: നെഞ്ചുവേദനയെ തുടർന്ന് സ്റ്റേഷനിൽ കുഴഞ്ഞുവീണു; താമരശേരിയിൽ എസ്ഐ മരിച്ചു
മറ്റു അസുഖങ്ങളോ, പ്രയാസങ്ങളോ ഒന്നും സനൂജിനുണ്ടായിരുന്നിതായി വീട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊന്നും അറിയില്ലായിരുന്നു. തനിക്കു ഒരു എസ്.ഐ ആയി മാറണമെന്നും അത് തന്റെ സ്വപ്‌നമാണെന്നും ഇതിനുവേണ്ടി താന്‍ കഠിനാധ്വാനംചെയ്യുമെന്നും ചെറുപ്പം മുതലെ സുഹൃത്തുക്കളോടു പറയാറുള്ള സനൂജ് നേരിട്ട് എസ്.ഐ സെലക്ഷന്‍ കിട്ടി വര്‍ഷം രണ്ടു തികയും മുമ്പെയാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. സനൂജിന് ആദ്യം ഫയര്‍ഫോഴ്സില്‍ ഫയര്‍മാനായാണ് ജോലി ലഭിച്ചത്. ഇവിടെ ഇരുപ്പുറക്കാതെ വന്നതോടെ വിവിധ പി.എസ്.സി പരീക്ഷകള്‍ വീണ്ടും എഴുതി. ഇതിനിടെ സെയില്‍സ് ടാക്സില്‍ ക്ലാര്‍ക്കായി ജോലി ലഭിച്ചു. തുടര്‍ന്നു എരഞ്ഞിപ്പലത്തെ സെയില്‍ ടാക്സ് ഓഫീസില്‍ ഒരുവര്‍ഷത്തിലധികം ജോലി ചെയ്തു. ഇതിനു ശേഷം ഒന്നരവര്‍ഷത്തോളം മുമ്പാണ് നേരിട്ട് എസ്.ഐയായി നിയമനം ലഭിക്കുന്നത്.
Also Read: പതിനാറുകാരിയെ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; ഒരാൾകൂടി പിടിയിൽ
രണ്ടുതവണ എസ് ഐ ടെസ്റ്റ് എഴുതി ലിസ്റ്റില്‍ വന്നെങ്കിലും പലകാരണങ്ങളാല്‍ ലിസ്റ്റ് തള്ളിപ്പോയപ്പോള്‍ സനൂജും പുറത്തായി. പിന്നീട് മൂന്നാം അങ്കത്തിലാണ് വിജയിച്ചു കയറി സീറ്റിലിരുന്നത്. എന്നാല്‍ ഏറെ ആഗ്രഹിച്ച സീറ്റില്‍ ഇരുന്ന് ഇരുപ്പുറക്കും മുമ്പെയുള്ള മടക്കം സഹപ്രവത്തകരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ണീരലാഴ്ത്തിയിരിക്കുകയാണ്. ഹൃദയാഘാതവുമായി ബന്ധപ്പെട്ട സൂചനകകളൊന്നും നേരത്തെ വീട്ടുകാര്‍ക്കു ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ താമരരേി സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ സനൂജിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
മറ്റു അസുഖങ്ങളോ, പ്രയാസങ്ങളോ ഒന്നും സനൂജിനുണ്ടായിരുന്നിതായി വീട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊന്നും അറിയില്ലായിരുന്നു. തനിക്കു ഒരു എസ്.ഐ ആയി മാറണമെന്നും അത് തന്റെ സ്വപ്‌നമാണെന്നും ഇതിനുവേണ്ടി താന്‍ കഠിനാധ്വാനംചെയ്യുമെന്നും ചെറുപ്പം മുതലെ സുഹൃത്തുക്കളോടു പറയാറുള്ള സനൂജ് നേരിട്ട് എസ്.ഐ സെലക്ഷന്‍ കിട്ടി വര്‍ഷം രണ്ടു തികയും മുമ്പെയാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. സനൂജിന് ആദ്യം ഫയര്‍ഫോഴ്സില്‍ ഫയര്‍മാനായാണ് ജോലി ലഭിച്ചത്. ഇവിടെ ഇരുപ്പുറക്കാതെ വന്നതോടെ വിവിധ പി.എസ്.സി പരീക്ഷകള്‍ വീണ്ടും എഴുതി. ഇതിനിടെ സെയില്‍സ് ടാക്സില്‍ ക്ലാര്‍ക്കായി ജോലി ലഭിച്ചു. തുടര്‍ന്നു എരഞ്ഞിപ്പലത്തെ സെയില്‍ ടാക്സ് ഓഫീസില്‍ ഒരുവര്‍ഷത്തിലധികം ജോലി ചെയ്തു. ഇതിനു ശേഷം ഒന്നരവര്‍ഷത്തോളം മുമ്പാണ് നേരിട്ട് എസ്.ഐയായി നിയമനം ലഭിക്കുന്നത്.
Also Read: പതിനാറുകാരിയെ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; ഒരാൾകൂടി പിടിയിൽ
രണ്ടുതവണ എസ് ഐ ടെസ്റ്റ് എഴുതി ലിസ്റ്റില്‍ വന്നെങ്കിലും പലകാരണങ്ങളാല്‍ ലിസ്റ്റ് തള്ളിപ്പോയപ്പോള്‍ സനൂജും പുറത്തായി. പിന്നീട് മൂന്നാം അങ്കത്തിലാണ് വിജയിച്ചു കയറി സീറ്റിലിരുന്നത്. എന്നാല്‍ ഏറെ ആഗ്രഹിച്ച സീറ്റില്‍ ഇരുന്ന് ഇരുപ്പുറക്കും മുമ്പെയുള്ള മടക്കം സഹപ്രവത്തകരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ണീരലാഴ്ത്തിയിരിക്കുകയാണ്. ഹൃദയാഘാതവുമായി ബന്ധപ്പെട്ട സൂചനകകളൊന്നും നേരത്തെ വീട്ടുകാര്‍ക്കു ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ താമരരേി സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ സനൂജിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം