കോഴിക്കോട്: എൺപതുകളിൽ മരമില്ലുകളിൽ നിന്നും മരം ഈർന്നു കിട്ടാൻ തീയതി കൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു കല്ലായിക്ക്. അതുപോലെ ആവശ്യത്തിന് വിറകു ലഭിക്കാതെ വലഞ്ഞ നാളുകൾ.. എന്നാൽ ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ആയിരകണക്കിന് തൊഴിലാളികൾ ജോലി ചെയ്തിരുന്ന മരമില്ലുകളിൽ ഇന്ന് വിരലിൽ എണ്ണാവുന്നവർ മാത്രമായി ചുരുങ്ങി. നൂറോളം മില്ലുകൾ ഉണ്ടായിരുന്നത് ഇന്ന് ഇരുപതിൽ താഴെ ആയി. കല്ലായിലയിലെ പ്രധാന കച്ചവടം ഹോൾസെയിൽ മരക്കച്ചവടമായിരുന്നു. എന്നാൽ അതെല്ലാം ഇന്ന് നന്നേ കുറഞ്ഞു. ആ ഒരു കുറവ് തന്നെയാണ് കല്ലായിയെ മൊത്തമായി ബാധിച്ചിരിക്കുന്നത്. Also Read: ചെറിയാൻ ഫിലിപ്പിന് പറ്റിയതെന്ത്? കോടിയേരി ഇടപെട്ടിട്ടും ഫലമുണ്ടായില്ല, അങ്കലാപ്പിലായി സിപിഎം നേതൃത്വം!
വിറകു അടുക്കളകൾ ഗ്യാസ് അടുപ്പിനു വഴി മാറിയതിനാൽ വിറകും ആർക്കും വേണ്ടാതായി. കല്യാണവീടുകളിലേക്കും ഹോട്ടലിലേക്കും എല്ല്ലാം ആദ്യകാലത്തു വൻ തോതിൽ വിറകു ആവശ്യമായിരുന്നു. എന്നാൽ ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിൽ പുക പ്രശ്നമാവുന്നതിനാൽ എല്ലാവര്ക്കും ഗ്യാസ് അടുപ്പു മതി. അതിനാൽ ഇന്ന് മരമില്ലുകളിൽ ടൺ കണക്കിന് വിറകു കുന്നുകൂടി കിടക്കുന്നു.
Also Read: "സിപിഐയെ നശിപ്പിച്ചു, ഇനി സിപിഎം ആണോ ലക്ഷ്യം?" പാർട്ടി ഗ്രാമത്തിൽ നേതൃത്വത്തിനെതിരെ പ്രവർത്തകർ, വീഡിയോ കാണാം
മരമില്ലുകളിൽ ജോലി ചെയ്യുന്നത് വർഷങ്ങൾ പരിചയം ഉള്ളവരാണ്. അവർക്കു മാത്രമേ അത് ചെയ്യാനും സാധിക്കൂ. എന്നാൽ പുതിയ തലമുറയിലെ ആളുകൾ ആരും അധികം ഈ ജോലി പഠിക്കാൻ തയ്യാറായില്ല. അതിനാൽത്തന്നെ പ്രായാധിക്യത്താൽ തൊഴിലാളികൾ കുറഞ്ഞതോടെ ഉള്ള ജോലിക്കു ആളെ കിട്ടാതായിട്ടുണ്ട്. ആദ്യകാലത്തു തടികൾ മാറ്റി ഇടുന്ന ജോലി ചെയ്തുരുന്നത് ഖലാസികൾ ആയിരുന്നു. എന്നാൽ ക്രയിൻ വന്നതോടെ ജോലി കുറവായതിനാൽ അവരും മറ്റു ജോലികളിലേക്ക് ചേക്കേറി.
റെഡി മെയ്ഡ് ഇമ്പോർട്ടഡ് ഫർണിച്ചറുകളുടെവരവോടെ അലമാര, കട്ടിലുകൾ തുടങ്ങിയവ ഉണ്ടാക്കുന്ന ജോളികളും ഇല്ലാതായി. നിലവിൽ പ്രദേശത്തു ബാക്കി ഉള്ള മര മില്ലുകൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരം കാരണം ഇന്ന് എല്ലാ മില്ലുകളും നഷ്ടത്തിലേക്ക് നീങ്ങുകയാണ്. കല്ലായി പുഴയെ സംരക്ഷിക്കാനായി പല പദ്ധതികളും ഉണ്ടെങ്കിലും കല്ലായിയുടെ പ്രതാപം ഉയർത്തിയ മര മില്ലുകൾ സംരക്ഷിക്കാനായി നിലവിൽ യാതൊരു ആസൂത്രണവും ഉണ്ടായിട്ടില്ല. ഇന്ന് വളരെ കുറഞ്ഞ തോതിൽ ലഭിക്കുന്ന ഓർഡറുകൾ ചെയ്തു ജീവിതം നയിക്കുകയാണ് മര മിൽ തൊഴിലാളികൾ.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
വിറകു അടുക്കളകൾ ഗ്യാസ് അടുപ്പിനു വഴി മാറിയതിനാൽ വിറകും ആർക്കും വേണ്ടാതായി. കല്യാണവീടുകളിലേക്കും ഹോട്ടലിലേക്കും എല്ല്ലാം ആദ്യകാലത്തു വൻ തോതിൽ വിറകു ആവശ്യമായിരുന്നു. എന്നാൽ ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിൽ പുക പ്രശ്നമാവുന്നതിനാൽ എല്ലാവര്ക്കും ഗ്യാസ് അടുപ്പു മതി. അതിനാൽ ഇന്ന് മരമില്ലുകളിൽ ടൺ കണക്കിന് വിറകു കുന്നുകൂടി കിടക്കുന്നു.
Also Read: "സിപിഐയെ നശിപ്പിച്ചു, ഇനി സിപിഎം ആണോ ലക്ഷ്യം?" പാർട്ടി ഗ്രാമത്തിൽ നേതൃത്വത്തിനെതിരെ പ്രവർത്തകർ, വീഡിയോ കാണാം
മരമില്ലുകളിൽ ജോലി ചെയ്യുന്നത് വർഷങ്ങൾ പരിചയം ഉള്ളവരാണ്. അവർക്കു മാത്രമേ അത് ചെയ്യാനും സാധിക്കൂ. എന്നാൽ പുതിയ തലമുറയിലെ ആളുകൾ ആരും അധികം ഈ ജോലി പഠിക്കാൻ തയ്യാറായില്ല. അതിനാൽത്തന്നെ പ്രായാധിക്യത്താൽ തൊഴിലാളികൾ കുറഞ്ഞതോടെ ഉള്ള ജോലിക്കു ആളെ കിട്ടാതായിട്ടുണ്ട്. ആദ്യകാലത്തു തടികൾ മാറ്റി ഇടുന്ന ജോലി ചെയ്തുരുന്നത് ഖലാസികൾ ആയിരുന്നു. എന്നാൽ ക്രയിൻ വന്നതോടെ ജോലി കുറവായതിനാൽ അവരും മറ്റു ജോലികളിലേക്ക് ചേക്കേറി.
റെഡി മെയ്ഡ് ഇമ്പോർട്ടഡ് ഫർണിച്ചറുകളുടെവരവോടെ അലമാര, കട്ടിലുകൾ തുടങ്ങിയവ ഉണ്ടാക്കുന്ന ജോളികളും ഇല്ലാതായി. നിലവിൽ പ്രദേശത്തു ബാക്കി ഉള്ള മര മില്ലുകൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരം കാരണം ഇന്ന് എല്ലാ മില്ലുകളും നഷ്ടത്തിലേക്ക് നീങ്ങുകയാണ്. കല്ലായി പുഴയെ സംരക്ഷിക്കാനായി പല പദ്ധതികളും ഉണ്ടെങ്കിലും കല്ലായിയുടെ പ്രതാപം ഉയർത്തിയ മര മില്ലുകൾ സംരക്ഷിക്കാനായി നിലവിൽ യാതൊരു ആസൂത്രണവും ഉണ്ടായിട്ടില്ല. ഇന്ന് വളരെ കുറഞ്ഞ തോതിൽ ലഭിക്കുന്ന ഓർഡറുകൾ ചെയ്തു ജീവിതം നയിക്കുകയാണ് മര മിൽ തൊഴിലാളികൾ.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ