ആപ്പ്ജില്ല

സജീവന്‍റെ കസ്റ്റഡി മരണം; എസ്‌ഐ അടക്കം രണ്ട് പോലീസുകാർ അറസ്റ്റിൽ

കഴിഞ്ഞ ജൂലൈയിലാണ് സജീവനെ വാഹനാപകടത്തെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹനം അപകടത്തിൽപ്പെടുമ്പോൾ സജീവന്‍റെ സുഹൃത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്

Authored byNilin Mathews | Samayam Malayalam 20 Aug 2022, 11:15 am

ഹൈലൈറ്റ്:

  • അറസ്റ്റിലായ പോലീസുകാരെ ജാമ്യത്തിൽ വിട്ടയച്ചു
  • എസ്‌ഐ നിജീഷ്, സിപിഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്
  • ഡിജിറ്റൽ തെളിവുകളുടെ പരിശോധന വേഗത്തിൽ പൂർത്തിയാക്കണമെന്ന് ക്രൈം ബ്രാഞ്ച്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam sajeevan
സജീവൻ
കോഴിക്കോട്: വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത സജീവൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സംഭവത്തിൽ എസ്‌ഐ അടക്കം രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായി. എസ്‌ഐ നിജീഷ്, സിപിഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കും മുൻ‌കൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Also Read: കോണ്‍ഗ്രസുകാര്‍ക്കെതിരെ കാപ്പ ചുമത്താന്‍ വന്നാല്‍ പ്രതിരോധിക്കുമെന്ന് വിഡി സതീശൻ

വാഹനാപകടത്തെ തുടർന്നുണ്ടായ തകർക്കത്തിനിടെയാണ് സജീവനെ പോലീസ് ക് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ എടുത്ത ശേഷം സജീവനെ മർദ്ദിച്ചിട്ടില്ലെന്നായിരുന്നു പോലീസുകാരുടെ വാദം. പോലീസിനെതിരെ കടുത്ത ആരോപണമാണ് ഉയർന്നത്. ഡിജിറ്റൽ തെളിവുകൾ വേഗത്തിൽ പരിശോധിച്ച് ഫലം നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഫോറൻസിക് ലബോറട്ടറിക്ക് കത്തയച്ചു. സജീവനെ മർദ്ദിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകണമെങ്കിൽ സിസിടിവി ദൃശ്യങ്ങൾ അനിവാര്യമാണ്. സജീവനെ കസ്റ്റഡിയിലെടുത്ത വടകര പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ, ഹാർഡ് ഡിസ്ക് എന്നിവയാണ് അന്വേഷണത്തിന്റെ ഭാഗമായി തെളിവുകളായി പരിശോധിക്കുന്നത്.

Also Read: കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റി റോഡരികില്‍ നില്‍ക്കവേ ടിപ്പർ ലോറി ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

സജീവനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സമയത്ത് പോലീസ് സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. സ്റ്റേഷനിൽ വെച്ച് പോലീസ് മർദ്ദിച്ചപ്പോൾ നെഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവൻ പറഞ്ഞിരുന്നവെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പോലീസുകാർ ഇത് കാര്യമായെടുത്തില്ല. സജീവൻ വെള്ളം വേണമെന്ന് പറഞ്ഞപ്പോഴും കുഴഞ്ഞുവീണപ്പോഴും പോലീസുകാർ സഹായത്തിനെത്തിയില്ല. പോലീസ് സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിൽ എത്തിക്കാനും പോലീസ് സഹായിച്ചില്ല എന്നാണ് പരാതി. സജീവൻ ഹൃദയാഘാതം മൂലമാണ് മരിച്ചതെങ്കിലും എങ്ങനെയാണ് ഹൃദയാഘാതം ഉണ്ടായതെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. പോലീസിന് സംഭവത്തിൽ ഗുരുതരവീഴ്ച സംഭവിച്ചെന്ന് ഉത്തരമേഖലാ ഐജിയുടെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.


കോഴിക്കോട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്