ആപ്പ്ജില്ല

ഭാര്യയുടെ വീടിന് മുമ്പില്‍ പന്തല്‍ കെട്ടി ഉപവാസമിരുന്ന് ഭര്‍ത്താവ്‌, വീഡിയോ

ഭാര്യയുടെ വീട്ടില്‍ ഉപവാസ സമരവുമായി ഭര്‍ത്താവ്. മകനെ കാണാന്‍ കോടതി അനുമതി നല്‍കിയിട്ടും ഭാര്യവീട്ടുകാര്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് ഉപവാസ സമരം നടത്തിയത്. വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു.

Lipi 28 Nov 2021, 1:59 pm

ഹൈലൈറ്റ്:

  • ഭാര്യ വീടിന് മുമ്പില്‍ ഉപവാസ സമരവുമായി ഭര്‍ത്താവ്
  • ചോമ്പാല സ്വദേശി മുഹമ്മദ് മുഷ്താഖാണ് സമരവുമായി രംഗത്ത് വന്നത്
  • മകനെ കാണാന്‍ ഭാര്യ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്ന് ആരോപണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

നാദാപുരം: മകനെ കാണാൻ കോടതി ഉത്തരവുണ്ടായിട്ടും കാണാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യയുടെ വീടിന് മുന്നിൽ ഉപവാസ സമരം നടത്തി ഭർത്താവ്. വടകര ചോമ്പാല സ്വദേശി ബൈത്തുൽ നൂറിൽ കേളോത്ത് മുഹമ്മദ് മുഷ്താഖ് ആണ് മാടാക്കരയിലെ ഭാര്യ ഷദ മനാലിന്റ വീടിന് മുമ്പിൽ ഉപവാസം നടത്തുന്നത്. രണ്ടര വർഷം മുമ്പായായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായതിനാൽ തുടക്കം മുതൽ ഭാര്യ വീട്ടുകാർക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു.വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങളെ തുടർന്ന് വടകര കുടുംബ കോടതിയിൽ കേസ് നിലനിൽക്കുകയാണ്.
ഒന്നര വയസുള്ള മകനെ കാണണമെന്ന അപേക്ഷയിൽ കോടതി അനുകൂല വിധി ഉണ്ടായിട്ടുണ്ട്. എന്നാല്‍ മകനെ കാണിക്കാതെ ഭാര്യയെ ബന്ധുക്കള്‍ വിദേശത്തേയ്ക്ക് കൊണ്ടുപോയെന്നാണ് മുഷ്താഖ് പറയുന്നത്. നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും മുഷ്താഖ് പറയുന്നു. വെളളിയാഴ്ച്ച രാവിലെ 10 മണിക്കാണ് മുഷ്താഖ് സുഹൃത്തുക്കളോടൊപ്പമെത്തി ഭാര്യ വീട്ടിന് മുമ്പിൽ പന്തൽ കെട്ടി ഉപവാസം തുടങ്ങിയത്. സംഭവമറിഞ്ഞ് ചോമ്പാല പൊലീസും സ്ഥലത്തെത്തിയിരുന്നു.
ആശ്വാസ വാർത്ത; കോഴിക്കോട്ടെ സ്ത്രീക്ക് സിക ഭേദമായി, പുതിയ കേസുകളില്ല

ദമ്പതികൾ തമ്മിലുള്ള കുടുംബ പ്രശ്നം മധ്യസ്ഥര്‍ മുഖേന പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും പരിഹാരമുണ്ടാക്കാൻ കഴിഞ്ഞില്ല. വീട്ടിന് മുമ്പിൽ അനിശ്ചിത കാല ഉപവാസം വരും ദിവസം നടത്തുമെന്ന് മുഷ്താഖ് വ്യക്തമാക്കി. പഠന ആവശ്യാർത്ഥം യുവതി വിദേശത്ത് പോയതാണെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. വിദേശത്ത് നിന്ന് കുട്ടിയെ കാണിക്കാമെന്ന് ആവശ്യപെട്ടെങ്കിലും നിരാകരിക്കുകയാണ് ഉണ്ടായതെന്നും ഉപവാസത്തിന് പിന്നിൽ കുടുംബത്തെ അപമാനിക്കാനുള്ള ശ്രമമാണെന്നും ശ്രമമാണെന്നും ഇവര്‍ പറയുന്നു. കേസ് കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും നിയമപരമായി നേരിടുമെന്നും യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്