കോഴിക്കോട്: ആർഎംപി പ്രവർത്തകനെ സിപിഎം പ്രവർത്തകർ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. കോഴിക്കോട് വടകര കല്ലാമല സ്വദേശി അമിത് ചന്ദ്രനാണ് ഗുരുതരമായി പരിക്കേറ്റത്. തുടയെല്ലുകൾ തകർന്ന അമിത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read: ലീഗിനെ പൂട്ടി, ഇനി കോൺഗ്രസോ? വിജിലൻസ് അന്വേഷണത്തെ പേടിയില്ലെന്ന് എം കെ രാഘവൻ... വീഡിയോ!
കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയ്ക്ക് ആർഎംപി പ്രവർത്തകനായ അമിത് ഓടിച്ചിരുന്ന ബൈക്ക് കാറുപയോഗിച്ച് ഇടിച്ചിട്ടശേഷം ശരീരത്തിലൂടെ കയറ്റിയെന്നാണ് പരാതി. മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. സിപിഎം പ്രവർത്തകനായ വ്യക്തി മനപ്പൂർവം കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ബന്ധുക്കൾ പറയുന്നത്. അമിത്തിൻ്റെ പിതാവിൻ്റെ പരാതി ആർഎംപി നേതാക്കളാണ് വടകര എസ്പിക്ക് കൈമാറിയത്.
Also Read: രക്ഷാകരം നീട്ടി മുഹൈമിനും ഷാമിലും; പുഴയില്‍ മുങ്ങിപ്പോയ അഞ്ചുപേര്‍ക്ക് പുതുജീവന്‍
തെരഞ്ഞെടുപ്പു പരാജയ ഭീതിയിൽ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനാണു സിപിഎം ശ്രമിക്കുന്നതെന്നു ആർഎംപി കുറ്റപ്പെടുത്തി. അമിത് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്നതിനാൽ മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്ന് ചോമ്പാല പോലീസ് പറഞ്ഞു.
Also Read: ലീഗിനെ പൂട്ടി, ഇനി കോൺഗ്രസോ? വിജിലൻസ് അന്വേഷണത്തെ പേടിയില്ലെന്ന് എം കെ രാഘവൻ... വീഡിയോ!
കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയ്ക്ക് ആർഎംപി പ്രവർത്തകനായ അമിത് ഓടിച്ചിരുന്ന ബൈക്ക് കാറുപയോഗിച്ച് ഇടിച്ചിട്ടശേഷം ശരീരത്തിലൂടെ കയറ്റിയെന്നാണ് പരാതി. മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. സിപിഎം പ്രവർത്തകനായ വ്യക്തി മനപ്പൂർവം കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ബന്ധുക്കൾ പറയുന്നത്. അമിത്തിൻ്റെ പിതാവിൻ്റെ പരാതി ആർഎംപി നേതാക്കളാണ് വടകര എസ്പിക്ക് കൈമാറിയത്.
Also Read: രക്ഷാകരം നീട്ടി മുഹൈമിനും ഷാമിലും; പുഴയില്‍ മുങ്ങിപ്പോയ അഞ്ചുപേര്‍ക്ക് പുതുജീവന്‍
തെരഞ്ഞെടുപ്പു പരാജയ ഭീതിയിൽ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനാണു സിപിഎം ശ്രമിക്കുന്നതെന്നു ആർഎംപി കുറ്റപ്പെടുത്തി. അമിത് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്നതിനാൽ മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്ന് ചോമ്പാല പോലീസ് പറഞ്ഞു.