ആപ്പ്ജില്ല

ജല്‍ ജീവന്‍ മിഷന്‍റെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ രണ്ടായി പിളര്‍ന്നു; യാത്രക്കാരന്‍ രക്ഷപെട്ടു

അപകടത്തില്‍ മറ്റൊരു ബൈക്കിനും കേടുപാട് പറ്റിയിട്ടുണ്ട്. കുറച്ചദിവസങ്ങള്‍ക്ക് മുമ്പ് റോഡിനു കുറുകെയുള്ള ഈ കിടങ്ങില്‍ ഓട്ടോറിക്ഷയും മറിഞ്ഞിരുന്നു.

Samayam Malayalam 7 Aug 2022, 11:03 am
പന്തീരാങ്കാവ്: ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ രണ്ടായി പിളര്‍ന്നു. ബൈപ്പാസില്‍ അത്താണിക്ക് സമീപം പന്തീരാങ്കാവിലേക്കുള്ള പഴയ റോഡിലെ കുഴിയില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായത്. പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിം അന്‍സാര്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്.
Samayam Malayalam accident toi


Also Read: ഐഎസ്എല്‍വി വിക്ഷേപണം: ഉപഗ്രഹങ്ങളില്‍ നിന്നും സിഗ്നല്‍ ലഭിച്ചില്ലെന്ന് ഐഎസ്ആര്‍ഒ

അപകടത്തില്‍ അസിം അന്‍സാര്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. വാഹനത്തിന്റെ ഫോര്‍ക്ക് തകര്‍ന്ന് മുന്‍ചക്രം വേറിട്ട നിലയിലാണ്. അപകടത്തില്‍ മറ്റൊരു ബൈക്കിനും കേടുപാട് പറ്റിയിട്ടുണ്ട്. കുറച്ചദിവസങ്ങള്‍ക്ക് മുമ്പ് റോഡിനു കുറുകെയുള്ള ഈ കിടങ്ങില്‍ ഓട്ടോറിക്ഷയും മറിഞ്ഞിരുന്നു.

കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് സ്ഥാപിക്കാന്‍ റോഡിനു കുറുകെ പ്രവൃത്തി നടത്തിയ ഭാഗമാണ് വലിയ കിടങ്ങായി കിടക്കുന്നത്. കിടങ്ങ് നികത്താനായി വലിയ കരിങ്കല്ലുകള്‍ ഇട്ടതോടെ കൂടുതല്‍ അപകടാവസ്ഥയിലായി.

undefined

ഈയിടെ മിനി ബസ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുഴികള്‍ അടച്ചിരുന്നു. എന്നാല്‍, ശക്തമായ മഴ പെയ്തതോടെ കിടങ്ങിന്റെ ആഴം കൂടി. അതേസമയം, വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങുന്ന വഴി റോഡിലെ കുഴിയില്‍ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികന്‍ ഹാഷിമിന് പിന്നാലെ വന്ന വാഹനമിടിച്ച് മരിച്ചു. നെടുമ്പാശ്ശേരി എംഎഎച്ച്എസ് സ്‌കൂളിന് സമീപമുണ്ടായ അപകടത്തില്‍ പറവൂര്‍ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കല്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ എഎ ഹാഷിമാണ് (52) മരിച്ചത്. അങ്കമാലി ടെല്‍ക്ക് കവലയിലെ 'ഹോട്ടല്‍ ബദ്രിയ' ഉടമയാണ് ഇദ്ദേഹം.

വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ രാത്രി 10ഓടെയായിരുന്നു ദുരന്തം. സ്‌കൂളിന് സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമന്‍കുഴിയില്‍ വീണ സ്‌കൂട്ടറില്‍ നിന്ന് ഹാഷിം റോഡില്‍ തെറിച്ചു വീഴുകയും ഈ സമയം പിറകില്‍ വന്ന അജ്ഞാത വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. കനത്ത മഴയില്‍ വെള്ളം കെട്ടികിടന്നതിനാല്‍ കുഴി കാണാനാകാത്ത സ്ഥിതിയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു.

Also Read: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും, 17 കാരിയുമായി ഇന്‍സ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചു: ആന പാപ്പാന്‍ പിടിയില്‍

ദേഹത്ത് കയറിയിറങ്ങിയ വാഹനം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയപാതയില്‍ ടാറിങ്ങ് പൂര്‍ത്തിയാക്കിയ ശേഷവും മാസങ്ങളായി രൂപം കൊണ്ട ആഴമുള്ള കുഴിയാണിത്. ദമ്പതികളടക്കം ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന നിരവധി യാത്രക്കാര്‍ ഇതിനകം അപകടത്തില്‍പ്പെട്ടിട്ടുണ്ട്. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്