ആപ്പ്ജില്ല

7 സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കൊവിഡ്; മെഡിക്കല്‍ കോളേജ് ഐഎംസിഎച്ചില്‍ 50 ഓളം പേര്‍ നിരീക്ഷണത്തിൽ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഏഴ് സുരക്ഷാ ജീവനക്കാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ 50 ഓളം പേർ നിരീക്ഷണത്തിൽ പോയി.

Lipi 3 Sept 2020, 1:59 pm
കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ 7 സുരക്ഷാ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഇവിടുത്തെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ക്കു രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഇന്നലെ നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആയത്. ഇവരുമായി സമ്പര്‍ക്കമുണ്ടായെന്നതിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയിലെ മുഴുവന്‍ സെക്യൂരിറ്റി ജീവനക്കാരോടും ജോലിയില്‍ നിന്നു താത്കാലികമായി വിട്ടുനില്‍ക്കാന്‍ നിര്‍ദേശം നല്‍കി. അമ്പതോളം പേരാണ് ഇപ്രകാരം നിരീക്ഷണത്തില്‍ പോയത്.
Samayam Malayalam Covid Test
ഏഴ് സുരക്ഷാജീവനക്കാർക്ക് കൊവിഡ് (പ്രതീകാത്മക ചിത്രം)


Also Read: സായി ടീച്ചറെ അപമാനിച്ചിട്ടില്ല; എഫ്ബിപോസ്റ്റില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു... വിശദീകരണവുമായി ശ്രീജിത്ത് പെരുമന

ബദല്‍സംവിധാനമായി എച്ച്ഡിഎസ് ജീവനക്കാരെ സെക്യൂരിറ്റി ഡ്യുട്ടിക്കു നിയോഗിച്ചു. ഡോര്‍മിറ്ററി വിഭാഗത്തില്‍ സമ്പര്‍ക്കമില്ലാത്തതിനാല്‍ ഇവിടെ ജോലി ചെയ്തവര്‍ തുടരുന്നുണ്ട്.
മകനും മരുമകള്‍ക്കും പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ക്കു രോഗം ബാധിച്ചത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ച ഏഴുപേരും. ഗേറ്റില്‍ ഡ്യൂട്ടിയെടുക്കുന്നതിനാല്‍ നിരവധി പേരുമായി സമ്പര്‍ക്കത്തിലാകും എന്നതിനാലാണ് ഇവരുമായി ബന്ധപ്പെട്ടവരെ പെട്ടെന്നുതന്നെ ജോലിയില്‍ നിന്നു മാറ്റിയത്.

Also Read: കൊവിഡ് വ്യാപനം രൂക്ഷം; വില്ല്യാപ്പള്ളി, തിരുവള്ളൂർ, ചോറോട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണം

പിആര്‍ഒ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പേരെയും മാറ്റിനിര്‍ത്തിയിട്ടുണ്ട്. മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍ വസ്ത്രം മാറാനും വിശ്രമിക്കാനുമൊക്കെ ഒരേ മുറിയാണ് ഉപയോഗിക്കുന്നത്. മതിയായ സൗകര്യമോ വലുപ്പമോ ഇല്ലാത്ത മുറിയാണിതെന്ന് ജീവനക്കാര്‍ പറയുന്നു. ഈ മുറിയിലെ ടോയ്‌ലറ്റാണ് അറുപതോളം പേര്‍ ഉപയോഗിക്കുന്നത്. ഇതും രോഗവ്യാപനത്തിനു വഴിയൊരുക്കിയതായാണ് ജീവനക്കാരുടെ സംശയം. സെക്യൂരിറ്റി വിഭാഗത്തില്‍ കൂടുതല്‍ പേര്‍ക്കു രോഗബാധയുണ്ടായത് ആശുപത്രി പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് സൂപ്രണ്ട് ഡോ. സി. ശ്രീകുമാര്‍ അറിയിച്ചു. സുരക്ഷാ ആവശ്യത്തിനായി ബദല്‍സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്