ഇന്നു പുലർച്ചെയോടെ കോഴിക്കോട്ടെത്തിച്ച ഷാറൂഖ് സെയ്ഫിയെ പതിനൊന്നരയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ചത്. രക്തപരിശോധനയിലാണ് മഞ്ഞപ്പിത്തബാധ കണ്ടെത്തിയത്. ഇതോടെ പ്രതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നുവെന്നാണ് വിവരം.
അഞ്ചുമണിക്കൂറോളം നീണ്ട പരിശോധനയ്ക്കാണ് മെഡിക്കൽ കോളേജിൽ പ്രതിയെ വിധേയമാക്കിയത്. അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയിരുന്നു. മെഡിക്കൽ പരിശോധയ്ക്കു പുറമേ ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനകളും ഉണ്ടായിരുന്നു. ഇയാൾക്കു സാരമായി പൊള്ളലേറ്റിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എല്ലുകൾക്കു പൊട്ടലുകളോ മറ്റോ ഇല്ലെന്ന് എക്‌സ്‌റേ പരിശോധനയിൽ വ്യക്തമായെന്നും വിവരമുണ്ട്.
പ്രതിയെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കാനായിരുന്നു അന്വേഷണസംഘം ഉദ്ദേശിച്ചിരുന്നത്. എന്നാൽ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ ഇന്നുണ്ടാകില്ല. ആരോഗ്യനിലകൂടി കണക്കിലെടുത്താക്കും ഇക്കാര്യങ്ങൾ തീരുമാനിക്കുക. സാധ്യമെങ്കിൽ നാളെ കോടതിയിൽ ഹാജരാക്കാനാണ് ഇപ്പോഴുള്ള ആലോചന.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കുറ്റകൃത്യം സംബന്ധിച്ച പ്രാഥമിക ചോദ്യംചെയ്യലിൽ ലഭ്യമായ വിവരങ്ങൾ ധരിപ്പിച്ചുകൊണ്ടാണ് കസ്റ്റഡി അപേക്ഷ തയ്യാറാക്കുക. കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളൊന്നും ഇതുവരെയുള്ള ചോദ്യംചെയ്യലിൽ ലഭിച്ചിട്ടില്ലെന്നാണ് വിവരം. നൽകിയ മൊഴികളിലെ വൈരുധ്യവും പരിശോധിക്കേണ്ടതുണ്ട്. ആരോഗ്യസ്ഥിതി സംബന്ധിച്ച വിശദമായ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി.
Read Latest Local News and Malayalam News