കോഴിക്കോട്: നല്ലളത്ത് വീടിനോടു ചേര്‍ന്ന ഷെഡില്‍ വന്‍തീപിടിത്തം. ഷെഡിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ ഉയരത്തില്‍ തീ വ്യാപിച്ചത് ഭീതി പടര്‍ത്തി. പണവും സ്വര്‍ണാഭരണവും ഗൃഹോപകരണങ്ങളും വസ്ത്രവുമടക്കം ഷെഡിലുണ്ടായിരുന്നതെല്ലാം കത്തിനശിച്ചു. അപകടസമയത്ത് വീട്ടില്‍ ആളില്ലായിരുന്നു.
Also Read: സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമം, മുഖ്യമന്ത്രി മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല
കിഴവനപാടം കുറ്റിയില്‍ത്തറ മഞ്ജു നിവാസിലെ സി.കെ. കമലയുടെ വീടിനോടു ചേര്‍ന്ന താത്കാലിക ഷെഡാണ് ബുധനാഴ്ച രാത്രി എട്ടുമണിയോടെ കത്തിയമര്‍ന്നത്. ഇവരുടെ പുതിയ വീടിന്റെ നിര്‍മാണം നടക്കുകയാണ്. അതിനാല്‍ തകിടുകൊണ്ട് നിര്‍മിച്ച താത്കാലിക ഷെഡിലായിരുന്നു കമലയും മകന് മഞ്ജുമോനും താമസിച്ചിരുന്നത്. ബുധനാഴ്ച പുതിയ വീടിന്റെ കട്ടിലവെയപ്പുകര്മ്മം കഴിഞ്ഞ് ഇരുവരും ബന്ധു വീട്ടില്‍ പോയതായിരുന്നു. ഈ സമയത്താണ് തീപ്പിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്.
Also Read: തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡിലും കാണുന്ന ആവേശം എൽഡിഎഫിന് നേട്ടമാകുമെന്ന് എ വിജയരാഘവൻ
ആദ്യം തീപിടിത്തമുണ്ടായി പിന്നീട് ഗ്യാസ് സിലിന്‍ഡറിലേക്ക് പടരുകയുകയായിരുന്നുവെന്നാണ് കരുതുന്നത്. തീ ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് തെങ്ങിന്റെ ഉയരത്തില്‍ തീപടര്‍ന്നതോടെ അണയ്ക്കാനാകാതെ പിന്മാറി. തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. മീഞ്ചന്ത സ്റ്റേഷന് ഓഫീസര്‍ ടി.വി. വിശ്വാസിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനയുടെ വാഹനത്തിനും ഇവിടേക്ക് കടന്നുവരാനായില്ല.
പിന്നീട് അഗ്നിരക്ഷാസേനാംഗങ്ങള്‍ നാട്ടുകാരോടൊപ്പം ചേര്‍ന്ന് തീയണയച്ചു. നല്ലളം എസ്.ഐ. വിശ്വനാഥന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. അപകടത്തെത്തുടര്‍ന്ന് ഒരുമണിക്കൂറോളം പ്രദേശത്ത് വൈദ്യുതി നിലച്ചു.
Also Read: സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമം, മുഖ്യമന്ത്രി മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല
കിഴവനപാടം കുറ്റിയില്‍ത്തറ മഞ്ജു നിവാസിലെ സി.കെ. കമലയുടെ വീടിനോടു ചേര്‍ന്ന താത്കാലിക ഷെഡാണ് ബുധനാഴ്ച രാത്രി എട്ടുമണിയോടെ കത്തിയമര്‍ന്നത്. ഇവരുടെ പുതിയ വീടിന്റെ നിര്‍മാണം നടക്കുകയാണ്. അതിനാല്‍ തകിടുകൊണ്ട് നിര്‍മിച്ച താത്കാലിക ഷെഡിലായിരുന്നു കമലയും മകന് മഞ്ജുമോനും താമസിച്ചിരുന്നത്. ബുധനാഴ്ച പുതിയ വീടിന്റെ കട്ടിലവെയപ്പുകര്മ്മം കഴിഞ്ഞ് ഇരുവരും ബന്ധു വീട്ടില്‍ പോയതായിരുന്നു. ഈ സമയത്താണ് തീപ്പിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്.
Also Read: തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡിലും കാണുന്ന ആവേശം എൽഡിഎഫിന് നേട്ടമാകുമെന്ന് എ വിജയരാഘവൻ
ആദ്യം തീപിടിത്തമുണ്ടായി പിന്നീട് ഗ്യാസ് സിലിന്‍ഡറിലേക്ക് പടരുകയുകയായിരുന്നുവെന്നാണ് കരുതുന്നത്. തീ ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് തെങ്ങിന്റെ ഉയരത്തില്‍ തീപടര്‍ന്നതോടെ അണയ്ക്കാനാകാതെ പിന്മാറി. തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. മീഞ്ചന്ത സ്റ്റേഷന് ഓഫീസര്‍ ടി.വി. വിശ്വാസിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനയുടെ വാഹനത്തിനും ഇവിടേക്ക് കടന്നുവരാനായില്ല.
പിന്നീട് അഗ്നിരക്ഷാസേനാംഗങ്ങള്‍ നാട്ടുകാരോടൊപ്പം ചേര്‍ന്ന് തീയണയച്ചു. നല്ലളം എസ്.ഐ. വിശ്വനാഥന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. അപകടത്തെത്തുടര്‍ന്ന് ഒരുമണിക്കൂറോളം പ്രദേശത്ത് വൈദ്യുതി നിലച്ചു.