മുക്കത്ത് നിര്‍ണായകമായി ലീഗ് വിമതന്റെ നിലപാട്; എല്‍ഡിഎഫും യുഡിഎഫും ആഹ്ലാദത്തില്‍
മുക്കം നഗരസഭ ആര് ഭരിക്കുമെന്ന കാര്യത്തില്‍ നിര്‍ണായകമായിരിക്കുകയാണ് ലീഗ് വിമതന്റെ നിലപാട്. ലീഗ് നേതൃത്വം വഞ്ചന കാണിച്ചുവെന്ന് ആരോപിക്കുന്ന അബ്ദുല്‍ മജീദ് ഇടതുനേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
| Edited by Samayam Desk | Lipi 17 Dec 2020, 4:31 pm
കോഴിക്കോട്: യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യവും എല്‍ഡിഎഫും 15 വീതം ഡിവിഷനുകളില്‍ ജയിച്ചതോടെ ഇത്തവണ മുക്കം നഗരസഭ ത്രിശങ്കുവിലായി. മുപ്പതാം വാര്‍ഡില്‍ ജയിച്ച മുസ്ലിംലീഗ് വിമതന്‍ അബ്ദുല്‍ മജീദിന്റെ നിലപാട് ഇരുമുന്നണികളെയും സംബന്ധിച്ചു നിര്‍ണ്ണായകമാണ്. ലീഗ് വിമതന്റെ സഹായത്തോടെ ഭരണം തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
എന്നാൽ, ലീഗ് നേതൃത്വം വഞ്ചന കാണിച്ചുവെന്നും അർഹത ഉണ്ടായിട്ടും മത്സരിപ്പിച്ചില്ല എന്നും അബ്ദുൾ മജീദ് ആരോപിച്ചു. ഇടതു നേതാക്കളുമായ് ചർച്ച നടത്തി, തന്നെ വിജയിപ്പിച്ച വോട്ടർ മാരോട് ചോദിച്ചിട്ട് എവിടെ നിൽക്കണം എന്ന് തീരുമാനിക്കുമെന്നും മജീദ് പറഞ്ഞു.
Also Read: ' കെ മുരളീധരനെ വിളിക്കൂ.. കോണ്‍ഗ്രസിനെ രക്ഷിക്കൂ...'കോഴിക്കോട് ബാനറുകള്‍ ഉയര്‍ന്നു
വെല്‍ഫെയര്‍പാര്‍ട്ടിയ്ക്ക് സ്വാധീനമുള്ള 21, 22 വാര്‍ഡുകളും എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ബിജെപിയ്ക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചു. കഴിഞ്ഞതവണ എല്‍ഡിഎഫിന് 19 സീറ്റും വെല്‍ഫെയര്‍പാര്‍ട്ടിയ്ക്ക് മൂന്നും യുഡിഎഫിന് 10ഉം ബിജെപിയ്ക്ക് ഒരു സീറ്റുമാണ് ലഭിച്ചിരുന്നത്. . എല്‍ഡിഎഫിന്റെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. തുല്യ ഭൂരിപക്ഷം നേടിയ എല്‍ഡിഎഫും, യുഡിഎഫും മുക്കത്തു ഒരുപോലെ ആഹ്ലാദ പ്രകടനത്തിലാണ്.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ