ആപ്പ്ജില്ല

രക്ഷിക്കണേ എന്ന് വിളിച്ച് ഓടിക്കയറി; ലോറി ഡ്രൈവർ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു, സംഭവം കോഴിക്കോട്

കോഴിക്കോട് തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാത്രി കരുമ്പാപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറുന്നതിനിടെയാണ് സംഭവം.

Lipi 23 Jun 2020, 9:41 am
കോഴിക്കോട്: ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് ഓടിക്കയറിയ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ മരിച്ചു. ഈറോഡ് എളമത്തൂര്‍ സ്വദേശി ഷണ്‍മുഖം (50) ആണ് മരിച്ചത്. നടുവണ്ണൂര്‍- പേരാമ്പ്ര സംസ്ഥാനപാതയില്‍ കരുമ്പാപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് സംഭവം.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി വയനാട്! കൃഷിയിടത്തില്‍ കാവല്‍ കിടന്ന വിദ്യാര്‍ഥിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

ഹൈവേയിലൂടെ പോകുകയായിരുന്ന ലോറി ആശുപത്രിക്കു മുന്നില്‍ നിര്‍ത്തുകയും രക്ഷിക്കണമെന്നു പറഞ്ഞ് ഡ്രൈവര്‍ ഓടിക്കയറുകയുമായിരുന്നു. ഡോക്ടര്‍ പെട്ടെന്നുതന്നെ ഇദ്ദേഹത്തെ പരിശോധനയക്കുവിധേയനാക്കി. നെഞ്ചുവേദനിക്കുന്നതായി പറഞ്ഞതിനെ തുടര്‍ന്ന് ഇസിജി എടുക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതിനായി നഴ്‌സുമാരെത്തി തയാറെടുപ്പുകള്‍ നടത്തുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

Also Read: തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് ക്വാറൻ്റൈൻ നിര്‍ദ്ദേശം; മന്ത്രിയും മേയറും ഉൾപ്പെടെ 18 പേർ നിരീക്ഷണത്തിൽ

നടുവണ്ണൂരിലെ വാര്‍ക്കകമ്പി ഏജന്‍സിയില്‍ ലോഡിറക്കി മടങ്ങുകയായിരുന്നു ഷണ്‍മുഖം. മുൻപും നെഞ്ചുവേദനയുണ്ടായിരുന്നതായി ഇദ്ദേഹം ഡോക്ടറോടു പറഞ്ഞിട്ടുണ്ട്.
കൊവിഡ് ഭീതി നിലനില്‍ക്കെ തമിഴ്‌നാട് സ്വദേശിയുടെ മരണം ആശുപത്രിയിലുള്ളവരെയും പരിസരവാസികളെയും ആശങ്കയിലാക്കി. സംഭവത്തിനുശേഷം ആശുപത്രിയിലേക്ക് ആരെയും പ്രവേശിപ്പിച്ചില്ല. ഡോക്ടറും ജീവനക്കാരും ഉൾപ്പെടെ പത്തുപേരെ ആശുപത്രിയില്‍ നിന്ന് പുറത്തേക്കും വിട്ടിട്ടില്ല. ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവര്‍ത്തകരും ബാലുശേരി പോലീസും രാത്രി തന്നെ സ്ഥലത്തെത്തി.

Also Read: കെ സുരേന്ദ്രൻ്റെ മരണകാരണം സൈബർ ആക്രമണത്തിൽ മനംനൊന്തോ..? ഗ്രൂപ്പു പോരിൻ്റെ ഇരയെന്ന് കെപിസിസി അംഗം

മൃതദേഹം ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കൊവിഡ് മാനദണ്ഡപ്രകാരമുള്ള പരിശോധനകള്‍ മെഡിക്കല്‍ കോളജില്‍ വെച്ചു നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു ശേഷം നിയമപരമായ നടപടിക്രമങ്ങള്‍ ബാലുശേരി പോലീസിൻ്റെ മേല്‍നോട്ടത്തില്‍ നടത്തും. ആശുപത്രിയും പരിസരവും ലോറിയും അണുവിമുക്തമാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തദ്ദേശസ്ഥാപന പ്രതിനിധികള്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്