നാദാപുരം: നാലു മണിക്കൂർ നേരം ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് വ്യാപാര സ്ഥാപനം പരസ്യപ്പെടുത്തിയതോടെ ഷോപ്പിംഗിനെത്തിയത് ആയിരങ്ങൾ. സംസ്ഥാന പാതയിൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിൽ യാത്രക്കാർ പെരുവഴിയിലായതോടെ അധികൃതർ
കൈമലർത്തി. കോഴിക്കോട് നാദാപുരം - കുറ്റ്യാടി സംസ്ഥാന പാതയിൽ കക്കട്ടിനും - കല്ലാച്ചിക്കുമിടയിലാണ് കിലോമീറ്ററുകൾ ദൂരത്തിൽ ഗതാഗതക്കുരുക്കുണ്ടായത്.
റോഡിൽ വാഹനങ്ങൾ നിറഞ്ഞു.
സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീണ്ടതോടെ മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി.
ഇതോടെ സംസ്ഥാന പാതയിൽ ഇതു വഴി ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഇതിനിടയിൽ ജനത്തിരക്ക് നിയന്ത്രിക്കാനാവാതെ വ്യാപാര സ്ഥാപനം ഷട്ടർ താഴ്ത്തി ആളുകളെ പുറത്താക്കുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ഇതോടെ സ്ഥലത്ത് വാക്കേറ്റവും രൂക്ഷമായി.
ഗതാഗതം നിയന്ത്രിക്കാനും , തിരക്കൊഴിവാക്കാനും വിരലിലെണ്ണാവുന്ന പോലീസുകാർ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. പൊതുവെ വാഹനങ്ങളുടെ തിരക്ക് ഏറിയ സംസ്ഥാന പാതയിൽ ഗതാഗതം താറുമാറായെങ്കിലും നടപടി എടുക്കാൻ പോലീസും തയ്യാറായില്ല. രേഖാമൂലം പരാതി ലഭിച്ചില്ലെന്നാണ് പോലീസ് മറുപടി. ഷോപ്പിംഗിന് എത്തിയവരുടെ വാഹനങ്ങൾ റോഡുകൾ കയ്യടക്കി പാർക്ക് ചെയ്തെങ്കിലും പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
Read Latest Local News and Malayalam News
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കോടഞ്ചേരി പഞ്ചായത്തിൽ തൊഴിൽ സഭകൾ ചേർന്നു
കോടഞ്ചേരി പഞ്ചായത്തിൽ തൊഴിൽ സഭകൾ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസിന്റെയും വാർഡ് മെമ്പർമാരുടെയും നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തൊഴിൽ സഭകൾ നടന്നു. 14-ാം പഞ്ചവത്സര പദ്ധതി വിശദീകരണം, പ്രാദേശിക സാമ്പത്തിക വികസനം എന്നിവ സംബന്ധിച്ച കാര്യങ്ങൾ പങ്കുവെക്കുന്നതിനും തൊഴിൽ/തൊഴിൽ സംരംഭക സാധ്യതകൾ, തൊഴിൽ പരിശീലന സാധ്യതകൾ എന്നിവ തൊഴിൽ അന്വേഷകർക്ക് പരിചയപ്പെടുത്തുന്നതിനുമായാണ് തൊഴിൽ സഭകൾ ചേർന്നത്.
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മികച്ച രീതിയിൽ ജനങ്ങളിലെത്തിക്കുക എന്നതാണ് തൊഴിൽ സഭകളുടെ ലക്ഷ്യമെന്നും അത് നല്ല രീതിയിൽ നടപ്പിലാക്കുകയാണ് പഞ്ചായത്തെന്നും പ്രസിഡന്റ് പറഞ്ഞു.