ആപ്പ്ജില്ല

പരിചയം സോഷ്യൽ മീഡിയയിലൂടെ... കാസർകോട് സ്വദേശിയെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി, നഗ്നവീഡിയോ പകർത്തി ഭീഷണി, സംഭവം കോഴിക്കോട് ഇരിങ്ങല്ലൂരിൽ

കാസര്‍കോട് സ്വദേശിയായ യുവാവിനെ ചൊവ്വാഴ്ച രാത്രിയോടെയാണ് യുവതിയുടെ പന്തീരാങ്കാവ് ബൈപ്പാസില്‍ ഇരിങ്ങല്ലൂരിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തിയത്. മുറിയില്‍ പ്രവേശിച്ച ഉടന്‍ ഭര്‍ത്താവെന്നവകാശപ്പെട്ട് ഒരാള്‍ എത്തുകയും ഇരുവരും ചേര്‍ന്ന് മര്‍ദിച്ചതായും നഗ്‌നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയതായും യുവാവ് പരാതിയിൽ പറയുന്നു.

Samayam Malayalam 20 Jan 2022, 11:50 am
കോഴിക്കോട്: സോഷ്യൽ മീഡിയ വഴി പ്രണയം നടിച്ച് പണം തട്ടുന്ന സംഘങ്ങൾ കേരളത്തിൽ നിരവധിയാണെന്നാണ് ഈ അടുത്ത് കാലത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ പരിശോധിച്ചാൽ മനസിലാകുക. ഹണിട്രാപിൽ കുടുങ്ങുന്ന നിരവദി പേർ കേരളത്തിലുണ്ട്. എന്നാൽ മാവനഹാനി ഭയന്ന് പലരും പുറത്ത് പറയാൻ മടികാണിക്കുന്നു എന്നാണ് റിപ്പോർട്ട്. ചിലത് മാത്രമാണ് പരാതിലേക്കും പോലീസ് കേസുകളിലേക്കും നീങ്ങുന്നത്. സോഷ്യൽ മീഡിയയിലൂടെ കെമിയൊരുക്കി കിടപ്പറയിൽ എത്തിക്കുക. അതിന് ശേഷം നഗ്ന വീഡിയോ വച്ച് വിലപേശുക. ഇതാണ് കുറ‌ച്ച് കാലങ്ങളായി നടന്നു വരുന്ന ഹണിട്രാപ്.
Samayam Malayalam two persons have been arrested in a money laundering case in kozhikode
പരിചയം സോഷ്യൽ മീഡിയയിലൂടെ... കാസർകോട് സ്വദേശിയെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി, നഗ്നവീഡിയോ പകർത്തി ഭീഷണി, സംഭവം കോഴിക്കോട് ഇരിങ്ങല്ലൂരിൽ


​മലപ്പുറത്ത് ആറസ്റ്റിലായത് 7 പേർ

കഴിഞ്ഞ ദിവസം മലപ്പുറം കോട്ടക്കലിലും ഹണിട്രാപ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശിയായ യുവാവിനെയാണ് സംഘം ഹണിട്രാപ്പ് കെണിയിൽ പെടുത്തി 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നത്. സംഭവത്തിൽ യുവാവിന്റെ പരാതിയെ തുടർന്ന് കോട്ടക്കൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഏഴംഗ ഹണിട്രാപ്പ് സംഘം പിടിയിലായത്. ഫോണിലൂടെ പരിചയം സ്ഥാപിച്ച ശേഷം ഫോണിൽ സംസാരിക്കുന്നത് റെക്കോർഡ് ചെയ്യുകയായിരുന്നു. ശേഷം ഈ മാസം 12 ന് പരാതിക്കാരനായ യുവാവിനെ കാണണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.യുവാവിൻറെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് സംഘം 5 ലക്ഷം രൂപ തട്ടാൻ ശ്രമം നടത്തിയത്.

​ന​ഗ്ന വീഡിയോ എടുത്ത് ഭീഷണി

ഇതിന് പിന്നാലെയാണ് പന്തീരാങ്കാവിലും രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മാനന്തവാടി വേമം ചീരക്കാട് വീട്ടില്‍ എം. ഷബാന (21), ഒപ്പമുണ്ടായിരുന്ന പൊക്കുന്ന് കൊളങ്ങര പീടിക പാടിയേക്കല്‍ നജു മന്‍സിലില്‍ ഫൈജാസ് (30) എന്നിവരാണ് പിടിയിലായത്. സമൂഹികമാധ്യമംവഴി പരിചയപ്പെട്ടയാളെ വശീകരണക്കെണിയൊരുക്കി ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്‌നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു.

​കാസർകോട് സ്വദേശി

കാസര്‍കോട് സ്വദേശിയായ യുവാവിനെ ചൊവ്വാഴ്ച രാത്രിയോടെയാണ് യുവതിയുടെ പന്തീരാങ്കാവ് ബൈപ്പാസില്‍ ഇരിങ്ങല്ലൂരിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തിയത്. മുറിയില്‍ പ്രവേശിച്ച ഉടന്‍ ഭര്‍ത്താവെന്നവകാശപ്പെട്ട് ഒരാള്‍ എത്തുകയും ഇരുവരും ചേര്‍ന്ന് മര്‍ദിച്ചതായും നഗ്‌നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയതായും യുവാവ് പരാതിയിൽ പറയുന്നു. കൈവശമുണ്ടായിരുന്ന 8500 രൂപയും മൊബൈല്‍ഫോണും തട്ടിയെടുത്തു. കൂടാതെ ഗൂഗിൾ പേ വഴി 1500രൂപയും ട്രാൻസ്ഫർ ചെയ്യിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ബുധനാഴ്ച രാവിലെ തന്നെ പോലീസ് ഫ്ലാറ്റിലെത്തി രണ്ട് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്