കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രണ്ടര ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി. രണ്ടിടങ്ങളിലായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ യുവാക്കൾ അറസ്റ്റിലായി. നല്ലളം തെക്കേപാടം സി.കെ. ഹൗസില്‍ ഷാക്കില്‍ (29), പുതിയങ്ങാടി പുത്തൂര്‍ ഗില്‍ഗാന്‍ ഹൗസില്‍ നൈജല്‍ റിക്സ് (29) എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
14 ഗ്രാം എംഡിഎംഎയുമായിട്ടാണ് ഷാക്കിലിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി എത്തിച്ചതാണ് എംഡിഎംഎ. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ രണ്ടുലക്ഷത്തോളം രൂപ വിലവരും. 10 വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
നഗരത്തില്‍ ഇരുചക്രവാഹനത്തില്‍ ലഹരിവില്‍പ്പന നടത്തുന്നതിനിടെയാണ് നൈജല്‍ റിക്സ് പിടിയിലായത്. അരലക്ഷത്തോളം രൂപ വിലവരുന്ന 70ഗ്രാം ഹാഷിഷാണ് ഇയാളില്‍ നിന്നു കണ്ടെടുത്തത്. മാവൂര്‍ റോഡിലെ ബിയര്‍പാര്‍ലറിനു സമീപത്തുനിന്നാണ് പ്രതി പിടിയിലായത്. ഇയാളുടെ ബുള്ളറ്റ് ബൈക്കും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസില്‍ മുൻപും ഉള്‍പ്പെട്ടയാളാണ് നൈജല്‍.
പിടിച്ചെടുത്ത മയക്കുമരുന്നുകൾ ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചതാണ്. യുവാക്കൾക്ക് മയക്കുമരുന്ന് നല്‍കിയവരെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു. ഉത്തരമേഖല എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ് ആണ് ലഹരിമരുന്ന് ഇടപാടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത്.
Read Latest Local News and Malayalam News
14 ഗ്രാം എംഡിഎംഎയുമായിട്ടാണ് ഷാക്കിലിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി എത്തിച്ചതാണ് എംഡിഎംഎ. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ രണ്ടുലക്ഷത്തോളം രൂപ വിലവരും. 10 വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
നഗരത്തില്‍ ഇരുചക്രവാഹനത്തില്‍ ലഹരിവില്‍പ്പന നടത്തുന്നതിനിടെയാണ് നൈജല്‍ റിക്സ് പിടിയിലായത്. അരലക്ഷത്തോളം രൂപ വിലവരുന്ന 70ഗ്രാം ഹാഷിഷാണ് ഇയാളില്‍ നിന്നു കണ്ടെടുത്തത്. മാവൂര്‍ റോഡിലെ ബിയര്‍പാര്‍ലറിനു സമീപത്തുനിന്നാണ് പ്രതി പിടിയിലായത്. ഇയാളുടെ ബുള്ളറ്റ് ബൈക്കും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസില്‍ മുൻപും ഉള്‍പ്പെട്ടയാളാണ് നൈജല്‍.
പിടിച്ചെടുത്ത മയക്കുമരുന്നുകൾ ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചതാണ്. യുവാക്കൾക്ക് മയക്കുമരുന്ന് നല്‍കിയവരെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു. ഉത്തരമേഖല എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ് ആണ് ലഹരിമരുന്ന് ഇടപാടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത്.
Read Latest Local News and Malayalam News