ആപ്പ്ജില്ല

ദിലീപിനെ പിന്തുണച്ചതും പാരയായി, ധര്‍മ്മജന്‍ ബാലുശേരിയിലേക്ക് വരേണ്ട... നടിയെ ആക്രമിച്ച കേസ് ചര്‍ച്ചയാകുമെന്ന് മണ്ഡലം കമ്മറ്റി!

ദിലീപിനെ പിന്തുണച്ച വിഷയം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എതിര്‍പക്ഷം ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിയേക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ധര്‍മജനെ മത്സരിപ്പിക്കുന്നതിനെതിരേ നേരത്തേ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പരസ്യമായി രംഗത്തെത്തിയിരുന്നു.

Samayam Malayalam 4 Mar 2021, 4:44 pm
കോഴിക്കോട്: ബാലുശേരി മണ്ഡലത്തില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിന് വീണ്ടും തിരിച്ചടി. യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയാണ് ധര്‍മജനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാനാകില്ലെന്ന നിലപാടെടുത്തിരിക്കുന്നത്. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ബാലുശേരി കോ-ഓപ്പറേറ്റീവ് കോളേജില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. കെപിസിസി അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത ഈ യോഗത്തിലാണ് ധര്‍മജനെ കൊണ്ടുവരുന്ന കാര്യത്തില്‍ കടുത്ത എതിര്‍പ്പുയര്‍ന്നത്.
Samayam Malayalam udf mandalam committee openly says no to dharmajans candidature at balussery
ദിലീപിനെ പിന്തുണച്ചതും പാരയായി, ധര്‍മ്മജന്‍ ബാലുശേരിയിലേക്ക് വരേണ്ട... നടിയെ ആക്രമിച്ച കേസ് ചര്‍ച്ചയാകുമെന്ന് മണ്ഡലം കമ്മറ്റി!


​ധര്‍മ്മജനേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥി വേണം

നിലവില്‍ ഇടതുപക്ഷത്തിന്‍റെ കൈവശമുള്ള ബാലുശേരിയില്‍ ധര്‍മജനേക്കാള്‍ മികച്ചൊരു സ്ഥാനാര്‍ഥിയെ വേണമെന്ന വികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. മികച്ച സ്ഥാനാര്‍ഥിയെ ലഭിച്ചാല്‍ വിജയം ഉറപ്പാണെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സംസ്ഥാനനേതൃത്വത്തെ കത്തിലൂടെ അറിയിച്ചിരുക്കുന്നത്. ധര്‍മജനേക്കാള്‍ വിദ്യാഭ്യാസയോഗ്യതയും പ്രാപ്തിയും ഉള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടതായാണ് വിവരം. നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദീലീപിനെ പരസ്യമായി പിന്തുണച്ച ധര്‍മജന്‍ മത്സരിക്കുന്നത് യുഡിഎഫിനു ക്ഷീണം ചെയ്യുമെന്നാണ് നേതാക്കളുടെ നിലപാട്.

​ദിലീപിനെ പിന്തുണച്ച വിഷയം

ദിലീപിനെ പിന്തുണച്ച വിഷയം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എതിര്‍പക്ഷം ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിയേക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ധര്‍മജനെ മത്സരിപ്പിക്കുന്നതിനെതിരേ നേരത്തേ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പരസ്യമായി രംഗത്തെത്തിയിരുന്നു. സംവരണമണ്ഡലത്തില്‍ സെലിബ്രിറ്റിയെ കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ലെന്നതടക്കമുള്ള വാദങ്ങളാണ് ഇവര്‍ ഉന്നതയിക്കുന്നത്. ഏതാണ്ട് ഒരുമാസം മുമ്പാണ് ബാലുശേരി മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ധര്‍മജന്‍റെ പേര് ഉയര്‍ന്നു വന്നത്.

​ബാലുശേരിയില്‍ സച്ചിന്‍ ദേവോ?

നിലവില്‍ മുസ്ലിം ലീഗിന്‍റെ കൈവശമുള്ള സീറ്റ് വെച്ചുമാറി കോണ്‍ഗ്രസ് ബാനറില്‍ ധര്‍മജനെ മത്സരിപ്പിക്കാനാണ് ആലോചന. അദ്ദേഹവുമായി അടുപ്പം പുലര്‍ത്തുന്ന ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൈയെടുത്താണ് നീക്കം നടത്തിയത്. ഇതിന്‍റെ ഭാഗമായി മണ്ഡലത്തില്‍ പാര്‍ട്ടിയും സംഘടനകളും സംഘടിപ്പിച്ച പൊതുപരിപാടികളില്‍ ധര്‍മജന്‍ സജീവമായി പങ്കെടുത്തിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ ഏതു മണ്ഡലത്തിലും മത്സരിക്കുമെന്നും എന്നാല്‍ ബാലുശേരിയോടാണ് താത്പര്യമെന്നും ധര്‍മജന്‍ പ്രതികരിച്ചിരുന്നു. എസ്എഫ്‌ഐ നേതാവ് സച്ചിന്‍ദേവിനെയാണ് ഇടതുപക്ഷം ബാലുശേരിയിലേക്കു പരിഗണിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്