ആപ്പ്ജില്ല

'ഞാനും ബ്രദറും 80 കോടിയുടെ സ്വർണം കൊണ്ടുവന്നു'; അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയുടെ വീഡിയോ പുറത്ത്

Muhammad Shafi Missing: അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിൻ്റെ വീഡിയോ പുറത്ത്. കുറുന്തോട്ടിക്കണ്ടിയിൽ മുഹമ്മദ് ഷാഫിയുടെ വീഡിയോ ആണ് പുറത്തുവന്നത്. 80 കോടി രൂപയുടെ സ്വർണം കൊണ്ടുവന്നിരുന്നുവെന്ന് ഷാഫി.

ഹൈലൈറ്റ്:

  • അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ വീഡിയോ പുറത്ത്.
  • കോഴിക്കോട്ടെ മുഹമ്മദ് ഷാഫിയുടെ വീഡിയോ ആണ് പുറത്തുവന്നത്.
  • 80 കോടി രൂപയുടെ സ്വർണം കൊണ്ടുവന്നുവെന്ന് മുഹമ്മദ് ഷാഫി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Muhammad Shafi Kidnap
മുഹമ്മദ് ഷാഫി.
കോഴിക്കോട്: താമരശേരി പരപ്പൻപൊയിലിലെ വീട്ടിൽനിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവ് കുറുന്തോട്ടിക്കണ്ടിയിൽ മുഹമ്മദ് ഷാഫിയുടെ വീഡിയോ പുറത്തുവന്നു. 80 കോടി രൂപയുടെ സ്വർണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് വീഡിയോയിൽ ഷാഫി പറയുന്നുണ്ട്.

എന്നാൽ ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ എവിടെയാണ് ഉള്ളതെന്നോ പറയുന്നില്ല. വീഡിയോയിൽ ഉള്ളത് ഷാഫി തന്നെയാണെന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പോലീസിനും വ്യക്തമല്ല. തട്ടിക്കൊണ്ടുപോയവർ നിർബന്ധിച്ച് വീഡിയോ ചിത്രീകരിച്ചതായാണ് സംശയം.

താൽക്കാലിക വായനശാല തകർത്തു; പഞ്ചായത്ത് യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
325 കിലോ സ്വർണം ഞാനും ബ്രദറും കൊണ്ടുവന്നതിന്റെ പേരിലാണ് തന്നെ കിഡ്‌നാപ്പ് ചെയ്ത് ഇവിടെ കൊണ്ടുവന്നിരിക്കുന്നതെന്ന് ഷാഫി വീഡിയോയിൽ പറയുന്നുണ്ട്. അത് ഏകദേശം 80 കോടിരൂപയുടേതുണ്ടായിരുന്നു. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഡീറ്റെയ്‌ലായിട്ട് ഇവരുടെ അടുത്ത് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കാര്യങ്ങൾ നടന്നിട്ടില്ലെങ്കിൽ കേസും കൂട്ടവും പോലീസും പ്രശ്‌നവുമൊക്കെയാകും. പിന്നെ ഒന്നും അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കിൽ വേറൊരു വഴിയോ കാര്യങ്ങൾ ഉണ്ടാകില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങൾ ചെയ്യുക. പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട്... എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

മുൻ പഞ്ചായത്ത് പ്രസി‍ഡന്റ് കിണറ്റിൽ വീണ് മരിച്ചു, വനിത ലീ​ഗ് വൈസ് പ്രസിഡന്റാണ് മരിച്ച ഹാജറ
ഈ മാസം ഏഴിന് രാത്രിയിലാണ് മുഹമ്മദ് ഷാഫിയെ കാറിലെത്തിയ അജ്ഞാതസംഘം വീട്ടിൽനിന്നു ബലമായി തട്ടിക്കൊണ്ടുപോയത്. തടയാൻ ശ്രമിച്ച ഷാഫിയുടെ ഭാര്യയെയും കാറിൽ കയറ്റിയിരുന്നുവെങ്കിലും ഇവരെ വഴിയിൽ ഇറക്കിവിട്ടു. സംഭവത്തിനു പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ആറു ദിവസമായിട്ടും കാര്യമായ തുമ്പുണ്ടായിട്ടില്ല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകലെന്ന് പോലീസ് ആദ്യഘടത്തിൽ തന്നെ ഉറപ്പിച്ചിരുന്നു.

ഇതിനിടെ ഷാഫിയെ കൊണ്ടുപോയതെന്നു കരുതുന്ന കാർ കഴിഞ്ഞദിവസം കാസർകോടുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷാഫിയുടേതെന്നു കരുതുന്ന മൊബൈൽ ഫോൺ കരിപ്പൂർ വിമാനത്താവളം റോഡ് ജംഗ്ഷനിലെ ബാർ ഹോട്ടലിനു സമീപത്തുനിന്നു കണ്ടെടുക്കുകയും ചെയ്തിരുന്നു. ഫോണിൽ ഷാഫിയുടെ പ്രൊഫൈൽ ചിത്രമുണ്ട്. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി 11.30 ന് ഷാഫിയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ വയനാട് ലക്കിടിയിലായിരുന്നു. പിറ്റേന്ന് പുലർച്ചെ വിമാനത്താവള റോഡിലായിരുന്നു ലൊക്കേഷൻ.

കോഴിക്കോട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

സമീപസംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ഷാഫിയെ തടവിൽ പാർപ്പിച്ചതാകാം എന്ന നിഗമനത്തിൽ സംസ്ഥാനത്തിനു പുറത്തുൾപ്പെടെ ഊർജിത അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഇതിനിടെ അന്വേഷണം കാര്യക്ഷമാക്കണമെന്ന ആവശ്യമുന്നയിച്ച് ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ജാഗ്രതക്കുറവുണ്ടായെന്നാണ് ഇവരുടെ ആരോപണം.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്