കരിപ്പൂർ വിമാന ദുരന്തം; തുടർ ചികിത്സ ചെലവ് നിഷേധിച്ച് വിമാനക്കമ്പനി

Samayam Malayalam 25 Aug 2021, 4:32 pm
കരിപ്പൂർ വിമാന ദുരന്തത്തിൽ പെട്ട് തീരാ ദുരിതത്തിൽ കഴിയുന്നവരുടെ തുടർ ചികിത്സ ചെലവ് നിഷേധിച്ച് വിമാനക്കമ്പനി രംഗത്ത്. ചികിത്സക്കാവശ്യമായ പണം സ്വയം കണ്ടെത്തണം. ഇതു സംബന്ധമായ അറിയിപ്പ് കഴിഞ്ഞ ദിവസമാണ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്‌സ് പ്രസിന്റെ കൊച്ചി യൂണിറ്റിൽ നിന്നും നാദാപുരം ഇയ്യങ്കോട് സ്വദേശി മുടോറ അഷ്‌റഫിന് ലഭിച്ചിരിക്കുന്നത്. 2020 ആഗസ്ത് ഏഴിനാണ് ഷാർജയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്പ്രസ് വിമാനം കോഴിക്കോട്ട് ലാന്റിംഗിനിടെ അപകടത്തിൽ പെട്ടത്. മറ്റുള്ളവർക്കൊപ്പം അപകടത്തിൽ പെട്ട അഷ്‌റഫിന് ഗുരുതര പരുക്കേൽക്കുകയും മൂന്നു മാസത്തോളം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു.
Loading ...