വടകര : സ്ത്രീയെന്ന വ്യാജേനെ ചാറ്റ് ചെയ്ത ശേഷം യുവതിയുടെ ഭർത്താവ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി പിടിയിലായി. ചൊക്ലി ഒളവിലം പള്ളിക്കുനി സ്വദേശി വരയാലിൽ വി. പി. ജംഷീദ് (28 ) നെയാണ് നാദാപുരം കൺട്രോൾ റൂം സി ഐ ശിവൻ ചോടോത്ത് അറസ്റ്റ് ചെയ്തത്. തില്ലങ്കേരി സ്വദേശിയുടെ മൊബൈൽ നമ്പറിൽ നസീറ എന്ന സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്താണ് ജംഷീദ് ആളെ വലയിലാക്കിയത്.
കണ്ണൂർ തില്ലങ്കേരി സ്വദേശിയായ പരാതിക്കാരനെ നിരന്തരം ചാറ്റ് ചെയ്ത് വിശ്വാസ്യത ഉറപ്പ് വരുത്തി. അതിനിടയിൽ ചാറ്റ് ഭർത്താവ് തിരിച്ചറിഞ്ഞെന്ന് പറഞ്ഞ് ജംഷീദ് തില്ലങ്കേരി സ്വദേശിയെ വിളിക്കുകയും ഭാര്യയുമായി ചാറ്റിംഗിലേർപ്പെട്ടെന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്ത് വിളിച്ചു വരുത്തി.
Also Read: കണ്ണൂരിൽ യുവാവിന് ക്രൂര മർദ്ദനം, പിന്നാലെ മരണം, കരിക്ക് വിൽപ്പനക്കാരൻ കസ്റ്റഡിയിൽ
ഒഴിഞ്ഞ സ്ഥലത്ത് നിന്ന് ഇയാളുടെ 70000 രൂപയും മൊബൈൽ ഫോണും വാങ്ങി. തട്ടിപ്പിനിരയായ തില്ലങ്കേരി സ്വദേശി ചോമ്പാൽ പോലീസിൽ പരാതി നൽകി. പ്രതി മുമ്പ് മയക്കുമരുന്ന് കേസിലും പ്രതിയായിരുന്നു. ഇത്തരത്തിൽ മറ്റുള്ളവരെ വഞ്ചിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്യേഷിക്കുന്നുണ്ട്. പ്രതിയെ വടകര മജിസ്ടേറ്റ് മുൻപിൽ ഹാജരാക്കും.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News