നാദാപുരം: അരൂരിൽ പട്ടാപ്പകൽ റോഡിലിറങ്ങിയ കാട്ട് പന്നിക്കൂട്ടം സ്കൂട്ടർ യാത്രക്കാരനെ അക്രമിച്ചു. അരൂർ നടക്ക് മീത്തലിലാണ് കാട്ടുപന്നിക്കൂട്ടം റോഡിലിറങ്ങിയത്. സ്കൂട്ടർ യാത്രികനായ അരൂർ സ്വദേശി വില്ലം കണ്ടി സത്യനാണ് പന്നിക്കൂട്ടങ്ങളുടെ മുന്നിൽ പെട്ടത്. ഇയാൾ സ്കൂട്ടർ നടുറോഡിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
രാവിലെ ഒമ്പത് മണിയോടെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് പന്നിക്കൂട്ടം അക്രമിച്ചത്. സ്കൂട്ടർ കുത്തി തകർത്ത് കേട് പാടുകൾ വരുത്തിയ ശേഷമാണ് പന്നിക്കൂട്ടം ഓടി മറഞ്ഞു. അരൂർ മേഖലയിൽ അടുത്ത കാലത്തായി കാട്ടുപന്നികളുടെ അക്രമം വർദ്ധിച്ചതായി നാട്ടുകാർ പറഞ്ഞു. ഹെക്ടർ കണക്കിന് കൃഷിയിടങ്ങളിലെ കാർഷിക വിളകൾ പന്നി കൃഷി നശിപ്പിച്ചിട്ടുണ്ട്.
തെങ്ങിൻ തൈകൾ, മരച്ചീനി, ചേമ്പ്, വാഴ തുടങ്ങിയവയെല്ലാം പന്നിക്കൂട്ടം നശിപ്പിക്കുകയാണ്. ഇതോടെ കാർഷിക മേഖലയായ അരൂരിൽ കർഷകർ ദുരിതത്തിലായിട്ടുണ്ട്. കൃഷി അവസാനിപ്പിക്കേണ്ട ഘട്ടത്തിലാണെന്നും കർഷകർക്ക് സർക്കാരിൽ നിന്ന് നഷ്ട
പരിഹാരം ഒന്നും ലഭിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
മൊട്ടേമ്മൽ സുധാകരൻ്റെ കമുങ്ങിൻ തൈകൾ ഞായറാഴ്ച രാത്രി കാട്ടു പന്നികൾ നശിപ്പിച്ചു. വാഴയിൽ പവിത്രൻ്റെ നേന്ത്ര വാഴകളും പന്നികൾ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. ഇതിന് പുറമേയാണ് പന്നിക്കൂട്ടം റോഡിലിറങ്ങി അക്രമത്തിന് മുതിരുന്നതും. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പഞ്ചായത്തും വനം വകുപ്പ് അധികൃതരും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Read Latest Local News and Malayalam News
രാവിലെ ഒമ്പത് മണിയോടെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് പന്നിക്കൂട്ടം അക്രമിച്ചത്. സ്കൂട്ടർ കുത്തി തകർത്ത് കേട് പാടുകൾ വരുത്തിയ ശേഷമാണ് പന്നിക്കൂട്ടം ഓടി മറഞ്ഞു. അരൂർ മേഖലയിൽ അടുത്ത കാലത്തായി കാട്ടുപന്നികളുടെ അക്രമം വർദ്ധിച്ചതായി നാട്ടുകാർ പറഞ്ഞു. ഹെക്ടർ കണക്കിന് കൃഷിയിടങ്ങളിലെ കാർഷിക വിളകൾ പന്നി കൃഷി നശിപ്പിച്ചിട്ടുണ്ട്.
തെങ്ങിൻ തൈകൾ, മരച്ചീനി, ചേമ്പ്, വാഴ തുടങ്ങിയവയെല്ലാം പന്നിക്കൂട്ടം നശിപ്പിക്കുകയാണ്. ഇതോടെ കാർഷിക മേഖലയായ അരൂരിൽ കർഷകർ ദുരിതത്തിലായിട്ടുണ്ട്. കൃഷി അവസാനിപ്പിക്കേണ്ട ഘട്ടത്തിലാണെന്നും കർഷകർക്ക് സർക്കാരിൽ നിന്ന് നഷ്ട
പരിഹാരം ഒന്നും ലഭിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
മൊട്ടേമ്മൽ സുധാകരൻ്റെ കമുങ്ങിൻ തൈകൾ ഞായറാഴ്ച രാത്രി കാട്ടു പന്നികൾ നശിപ്പിച്ചു. വാഴയിൽ പവിത്രൻ്റെ നേന്ത്ര വാഴകളും പന്നികൾ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. ഇതിന് പുറമേയാണ് പന്നിക്കൂട്ടം റോഡിലിറങ്ങി അക്രമത്തിന് മുതിരുന്നതും. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പഞ്ചായത്തും വനം വകുപ്പ് അധികൃതരും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Read Latest Local News and Malayalam News