ആപ്പ്ജില്ല

‌ഊരാളുങ്കൽ ജീവനക്കാരനെ മർദ്ദിച്ച് ഇടവഴിയിൽ തള്ളി; പ്രതി അഖിലിന്റെ അറസ്റ്റിന് പിന്നാലെ വിഷ്ണുവിന്റെ മരണം, നാടിനെ നടുക്കിയ കൊലപാതകം

സംഭവത്തിന് ശേഷം ഒളിവിൽ പോയ അഖിലിനെ വെള്ളിയാഴ്ച്ച രാവിലെ കല്ലാച്ചി ടൗണിൽ നിന്നാണ് നാദാപുരം ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങൾ കസ്റ്റഡിയിലെടുക്കുകയും കുറ്റ്യാടി സ്റ്റേഷനിലെത്തിച്ച് സാക്ഷികൾ തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപെടുത്തുകയുമായിരുന്നു.

Lipi 13 Aug 2022, 4:19 pm
നാദാപുരം: കൈവേലിയിൽ യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച് ഇടവഴിയിൽ തള്ളിയ ‌സംഭവത്തിൽ പ്രദേശവാസിയായ യുവാവ് അറസ്റ്റിലായതിന് പിന്നാലെ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളയം ചുഴലി സ്വദേശി ഊരാളുങ്കൽ സൊസൈറ്റി ജീവനക്കാരൻ വാതുക്കൽ പറമ്പത്ത് വിഷ്ണു (30) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ രാത്രിയോടെ മരിച്ചത്. വിഷ്ണുവിനെ അക്രമിച്ച കൈവേലി ചീക്കോന്ന് ചമ്പിലോറ നീളം പറമ്പത്ത് അഖിലി ( 23 ) നെയാണ് കുറ്റ്യാടി സിഐ ഇകെ ഷിജു അറസ്റ്റ് ചെയ്തത്.

Also Read: 10 മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ, ചിലവ് 3.22 കോടി, പഴയ വാഹനങ്ങൾ ടൂറിസം വകുപ്പിന് തിരിച്ച് നൽകണം

ബുധനാഴ്ച്ച രാത്രിയിലാണ് വിഷ്ണു ക്രൂരമായ മർദ്ദനത്തിനിരയായത്. അഖിലിന്റെ വീടിന് സമീപത്ത് രാത്രി 11 മണിയോടെയാണ് അഖിൽ വിഷ്ണുവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച് ഇടവഴിയിൽ തള്ളിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അഖിലിനെ വെള്ളിയാഴ്ച്ച രാവിലെ കല്ലാച്ചി ടൗണിൽ നിന്നാണ് നാദാപുരം ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങൾ കസ്റ്റഡിയിലെടുക്കുകയും കുറ്റ്യാടി സ്റ്റേഷനിലെത്തിച്ച് സാക്ഷികൾ തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Also Read: കുഴിയടക്കാൻ വന്ന കരാറുകാർക്ക് 'പാരയായി' നാട്ടുകാരുടെ ജാഗ്രത; ഇവിടെ ആ 'പണി' നടക്കില്ല

വൈകുന്നേരം അഞ്ച് മണിയോടെ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മർദ്ദിക്കാൻ ഉപയോഗിച്ച മരത്തടി അക്രമം നടന്ന റോഡിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ പ്രതി തന്നെ പോലീസിന് കാണിച്ച് കൊടുത്തു. വിഷ്ണുവിനെ മർദ്ദിച്ച ശേഷം അഖിൽ ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് സിഐ പറഞ്ഞു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് പ്രദേശവാസികളായ നിരവധി പേരാണ് സ്ഥലത്തെത്തിയത്. മരിച്ച വിഷ്ണുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

കോഴിക്കോട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്