ആപ്പ്ജില്ല

കവളപ്പാറയിലെ ദുരന്തബാധിതര്‍ക്ക് സ്‌നേഹ ഗ്രാമം പദ്ധതിയിലൂടെ 15 വീടുകള്‍; താക്കോല്‍ദാനം ഞായറാഴ്ച

ഇലക്ട്രിസിറ്റി കണക്ഷനും സുലഭമായി വെള്ളം കിട്ടുന്ന കിണറും എല്ലാമായി പൂര്‍ണമായും താമസയോഗ്യമായ തരത്തിലാണ് വീടുകള്‍ കൈമാറുന്നത്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടിരുന്നു.

Lipi 27 Jun 2020, 5:36 pm
മലപ്പുറം: കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ കവളപ്പാറയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സ്‌നേഹ ഗ്രാമം പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം ഞായറാഴ്ച രാവിലെ 11ന് മന്ത്രി കെടി ജലീലും ഗോപിനാഥ് മുതുകാടും ചേര്‍ന്ന് നിര്‍വഹിക്കും. നെക്‌സസ് ചെയര്‍മാന്‍ അഹമ്മദ് ഇക്ബാല്‍ കുനിയില്‍ നല്‍കിയ ഒന്നര ഏക്കര്‍ സ്ഥലത്ത് ജ്യോതി ലാബ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ എംപി രാമചന്ദ്രനാണ് 15 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്.
Samayam Malayalam 15 houses for victims of Kavalappara


Also Read: വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് യൂത്ത് കോണ്‍ഗ്രസ്സിന്‍റെ വീരപട്ടം!

ഇലക്ട്രിസിറ്റി കണക്ഷനും സുലഭമായി വെള്ളം കിട്ടുന്ന കിണറും എല്ലാമായി പൂര്‍ണമായും താമസയോഗ്യമായ തരത്തിലാണ് വീടുകള്‍ കൈമാറുന്നത്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടിരുന്നു. പ്രളയത്തില്‍ എല്ലാം തകര്‍ന്ന് മരവിച്ച മനസ്സുമായി നിന്ന നാട്ടുകാര്‍ക്ക് മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി ഗോപിനാഥ് മുതുകാടിന്‍റെ നേതൃത്വത്തില്‍ ഒരു മോട്ടിവേഷന്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.

Also Read: വാരിയന്‍ കുന്നത്തിന്‍റെ സിനിമയെ ഭയക്കുന്നത് സാമ്രാജത്വത്തിന്‍റെ ദല്ലാളുകള്‍; ഗാന്ധി ഘാതകരുടെ സാക്ഷിപത്രം വേണ്ടെന്ന് കുടുംബം !

പരിപാടിക്കിടെ നടത്തിയ അഭ്യര്‍ത്ഥനയിലാണ് അഹമ്മദ് ഇഖ്ബാല്‍ കുനിയില്‍ തന്‍റെ ഒന്നരയേക്കര്‍ സ്ഥലം ഭവനരഹിതരെ പുനരധിവസിപ്പിക്കാന്‍ വിട്ടു കൊടുക്കാന്‍ മുന്നോട്ടു വന്നത് . തുടര്‍ന്ന് എംപി രാമചന്ദ്രന്‍ വീടുകളുടെ നിര്‍മ്മാണ ചുമതല ഏറ്റെടുക്കുകയായിരുന്നു. അടുത്ത മഴക്കാലത്തിനു മുമ്പ് തന്നെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറും എന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഞായറാഴ്ച രാവിലെ 11ന് കാരാട് പൂവണിയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്