മലപ്പുറം: ബിസ്‌ക്കറ്റിന്റെ മറവില്‍ ലോറിയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. രണ്ട് ലോറികളില്‍ നിന്നായി ഒരു കോടി രൂപയോളം വില വരുന്ന 1.5 ലക്ഷത്തോളം പാക്കറ്റ് പുകയില ഉത്പ്പന്നങ്ങളാണ് ശനിയാഴ്ച രാത്രി പത്ത് മണിയോടെ എടപ്പാളിനടുത്ത വട്ടംകുളത്തു നിന്നും പിടികൂടിയത്. വട്ടംകുളത്തെ ഗോഡൗണില്‍ പുകയില ഉത്പ്പന്നങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസ്, പോലീസ് സംഘം പരിശോധന നടത്തി പ്രതികളെ പിടികൂടുന്നത്.
അതേ സമയം രണ്ടു ലോറികളിലും പത്ത് പെട്ടികളിലായി സംഘം സണ്‍ഫീസ്റ്റിന്റെ 10 പെട്ടി ഒറിജിനല്‍ ബിസ്ക്കറ്റും വെച്ചിരുന്നു. വാഹനപരിശോധനയില്‍ സംശയം തോന്നാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനുമായിരുന്നു ഇത്. ആദ്യം പരിശോധന നടത്തിയപ്പോള്‍ എക്‌സൈസിനും ഒറിജിനല്‍ ബിസ്‌ക്കറ്റ് തന്നെയാണ് ലഭിച്ചത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോറി പിടിച്ചെടുത്തതെന്നതിനാല്‍ പിന്നീട് വിശദമായി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് ബിസ്‌ക്കറ്റിന്റെ വലിയ പെട്ടിയില്‍ നിറച്ച ചെറിയ നീല പെട്ടികളില്‍ കൂള്‍ ഹാന്‍സ് ശേഖരം പിടിച്ചെടുത്തത്. ചെറിയ നീല പെട്ടികളില്‍ ഒന്നില്‍ ഒമ്പത് പാക്കറ്റുകളാണുണ്ടായിരുന്നത്.
അതേ സമയം ഇതിലെ പുകയില ഉല്‍പന്നങ്ങള്‍ തിരുവനന്തപുരത്തേക്കു എത്തിക്കാനുള്ളതാണെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്. വട്ടംകുളത്ത് താല്‍കാലികമായി ഇറക്കിയതാണെന്നും ഇന്നു പുലര്‍ച്ചെ തിരുവനന്തപുരത്തേക്കുകൊണ്ടുപോകാനായിരുന്നു പദ്ധതിയെന്നും പിടിയിലായവര്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു.
Read Latest Local News and Malayalam News
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം