ആപ്പ്ജില്ല

ഇരട്ടക്കൊലപാതകം നടന്ന കുനിയില്‍ വീണ്ടും കൊലപാതക ശ്രമം; വെട്ടേറ്റയാള്‍ ആശുപത്രിയിൽ

മലപ്പുറം കുനിയിൽ ഒരാൾക്കു വെട്ടേറ്റു. ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ മുഖംമൂടി ധരിച്ച അക്രമി സംഘമാണ്.

Lipi 5 Aug 2020, 1:14 am
മലപ്പുറം: വിവാദമായ ഇരട്ടക്കൊലപാതകം നടന്ന മലപ്പുറം അരീക്കോട് കുനിയില്‍ വീണ്ടും കൊലപാതക ശ്രമം. നിലവിലെ ഇരട്ടക്കൊലക്കേസിൻ്റെ വിചാരണ കോടതിയില്‍ നടന്നുകൊണ്ടിരിക്കെ സംഭവ സ്ഥലത്ത് വീണ്ടും ഒരാള്‍ക്ക് വെട്ടേറ്റു. കുനിയില്‍ പരമ്പറത്ത് കുട്ടി ഹസന്‍ ഹാജിയുടെ മകന്‍ ബഷീറി (52) നാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടിയത് മുഖംമൂടി ധരിച്ച അക്രമി സംഘമാണെന്ന് പോലീസ് പറഞ്ഞു.
Samayam Malayalam അരീക്കോട് ഇരക്കൊലപാതകകേസില്‍ മരിച്ച അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (52) സഹോദരന്‍ ആസാദ് (40)


Also Read: മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് പെരുമണ്ണ സ്വദേശിനി

അരീക്കോട് ഇരട്ട കൊലപാതകം നടന്ന കീഴുപറമ്പ് കുനിയില്‍ ചൊവ്വാഴ്ച്ചയാണ് വീണ്ടും കൊലപാതക ശ്രമം നടന്നത്. കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (52) സഹോദരന്‍ ആസാദ് (40) എന്നിവരെ വെട്ടി കൊന്ന കേസിൻ്റെ വിചാരണ മഞ്ചേരി കോടതിയില്‍ നടന്നു കൊണ്ടിരിക്കെയാണ് പ്രഭാത പ്രാര്‍ഥനക്കായി വീട്ടില്‍ നിന്നു ഇറങ്ങവെയാണ് ബഷീറിനു വെട്ടേറ്റത്. തുടര്‍ന്നു ബഷീറിനെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Also Read: പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ്; മുസ്ലീം ലീഗ് ദേശീയ കമ്മിറ്റി യോഗം നാളെ പാണക്കാട്‌

അരീക്കോട് സിഐ ദാസന്റെ നേതൃത്വത്തില്‍ പോലീസ് പ്രദേശത്ത് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരട്ട കൊലപാതകം നടന്നു എട്ടു വര്‍ഷമായിട്ടും ഇവിടെ പോലീസ് പിക്കറ്റിംഗ് ഉണ്ടായിരുന്നു. എന്നാല്‍ കൊവിഡ്-19 കാരണം പോലീസിനു ജോലി ഭാരം കൂടിയതോടെ പിക്കറ്റിംഗ് താൽക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ബഷീറിനെ വെട്ടിയതില്‍ ഇരട്ട കൊലപാതക കേസുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

Also Read: പട്ടാപ്പകല്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പി വി അന്‍വറിൻ്റെ അനന്തിരവനായ ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്