ആപ്പ്ജില്ല

കാറിന്‍റെ പിറകുവശത്തെ സീറ്റില്‍ രഹസ്യ അറ, കടത്തിയത് 96 ലക്ഷം രൂപയുടെ കള്ളപ്പണം; പിടികൂടി

കാറിന്‍റെ പിറകുവശത്തെ സീറ്റില്‍ ഉണ്ടാക്കിയ രഹസ്യ അറയില്‍ പെട്ടെന്നു കണ്ടുപിടിക്കാന്‍ കഴിയാത്ത വിധത്തില്‍ ആയിരുന്നു കള്ളപ്പണം സൂക്ഷിച്ചിരുന്നത്. പണം എത്തിച്ചത് ഹവാല ഇടപാടുകള്‍ക്കായാണെന്ന് സംശയിക്കുന്നു.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 18 Feb 2023, 11:03 am

ഹൈലൈറ്റ്:

  • വ്യാഴാഴ്ച രാത്രി 10.00 മണിയോടെ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്
  • 500 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്
  • പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം: കാറിന്‍റെ രഹസ്യ അറയില്‍ കടത്തിയ 96 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി കള്ളിയത്ത് അഹമ്മദ് സക്കീറില്‍ (46) നിന്നാണ് മതിയായ രേഖകളില്ലാതെ 96,29500 രൂപ പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
Also Read: അവധി കഴിഞ്ഞ് മടങ്ങി, കശ്മീരില്‍ എത്തിയില്ല; യുവസൈനികന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍

വ്യാഴാഴ്ച രാത്രി 10.00 മണിയോടെ നിലമ്പൂര്‍ പോലീസ് സ്റ്റേഷന് മുന്‍വശം നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. കാറിന്‍റെ പിറകുവശത്തെ സീറ്റില്‍ ഉണ്ടാക്കിയ രഹസ്യ അറയില്‍ പെട്ടെന്നു കണ്ടുപിടിക്കാന്‍ കഴിയാത്ത വിധത്തില്‍ 500 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. ഹവാല ഇടപാടുകള്‍ക്കായി എത്തിച്ചതാണെന്ന് സംശയിക്കുന്നു. പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കും. ആദായ നികുതി വകുപ്പിനും ഈഡിക്കും റിപ്പോര്‍ട്ട് നല്‍കും. എ.എസ്.ഐ. അനില്‍കുമാര്‍ കെ., എസ്.സി.പി.ഒ. ജംഷാദ് ടി.എം. സിപിഒമാരായ അനസ്.പി., പ്രിന്‍സ് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ചേര്‍ന്നാണ് പണം പിടിച്ചെടുത്തത്.

മലപ്പുറം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

അതേസമയം, രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 1.45 കോടി രൂപയുമായി മൂന്നുപേര്‍ വ്യാഴാഴ്ച
തൂതയില്‍ വാഹനപരിശോധനക്കിടെ പിടിയിലായിരുന്നു. കാര്‍ ഡ്രൈവര്‍ മഹാരാഷ്ട്ര സാംഗ്ലി പോസ് വാഡി സ്വദേശി ഗണേശ് ജ്യോതിറാം യാദവ് (26), ഖാനാപ്പൂര്‍ സ്വദേശി വികാസ് ബന്ദോപന്ത് യാദവ്(24), തസ്ഗൗണ്‍
വെയ്ഫാലെ സ്വദേശി പ്രദീപ് നല്‍വാഡെ(39) എന്നിവരില്‍ നിന്നാണ് പണം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധനക്കിടെയാണ് ചെര്‍പ്പുളശ്ശേരി ഭാഗത്ത് നിന്നെത്തിയ കാര്‍ തടഞ്ഞ് പരിശോധന നടത്തിയത്.

Also Read: കൊന്നവരും കൊല്ലിച്ചവരും ആര്? ആകാശ് തില്ലങ്കേരി കീഴടങ്ങിയേക്കും; സോഷ്യൽ മീഡിയ പോരിൽനിന്ന് പിൻവലിയണമെന്ന് അണികളോട് സിപിഎം

പ്രാരംഭ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. എന്നാല്‍, കാറിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തിലെ പന്തികേടും പരിഭ്രമവും കണ്ട് പോലീസ് സംഘം വിശദമായി പരിശോധന നടത്തിയപ്പോഴാണ് കാറിന്‍റെ സ്റ്റിയറിങ് വീലിന് താഴെയുള്ള ഡാഷ് ബോര്‍ഡിന് അടിവശത്തായി പ്രത്യേകം തയാറാക്കിയ രഹസ്യ അറ കണ്ടെത്തിയത്. 500 രൂപയുടെ കെട്ടുകളാക്കി പേപ്പറില്‍ പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. പണം കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചതാണെന്ന് പ്രതികള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്