വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലെ 24 കാരി കാട്ടുപാതയില്‍ പ്രസവിച്ചു
ആശുപത്രിയിലേക്കുളള യാത്രാമധ്യേ പ്രസവ വേദന കലശലായതോടെ ജീപ്പില്‍ നിന്നിറക്കി റോഡരികിലെ താന്നി മരച്ചുവട്ടില്‍ തുണികൊണ്ട് മറയൊരുക്കിയാണ് പ്രസവത്തിന് സൗകര്യമൊരുക്കിയത്.
| Edited by Samayam Desk | Lipi 20 Oct 2020, 10:02 am
മലപ്പുറം: പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ട ആദിവാസി യുവതി കാട്ടുപാതയില്‍ പ്രസവിച്ചു. വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലെ 24 കാരിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. പ്രസവ വേദന കടുത്തതോടെ കാല്‍നടയായാണ് ഇവര്‍ പുന്നപ്പുഴ വരെ എത്തിയത്.
തുടര്‍ന്ന് ചങ്ങാടത്തില്‍ പുന്നപ്പുഴ കടന്ന യുവതി ആവശ്യപ്പെട്ട പ്രകാരം എത്തിയ ജീപ്പില്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ആനമറിക്ക് ഒരു കിലോമാറ്റര്‍ അകലെ വെച്ച് വേദന കലശലായി. ജീപ്പില്‍ നിന്നിറക്കി റോഡരികിലെ താന്നി മരച്ചുവട്ടില്‍ തുണികൊണ്ട് മറയൊരുക്കിയാണ് പ്രസവത്തിന് സൗകര്യമൊരുക്കിയത്.
Also Read: ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വിവരമറിഞ്ഞ് വാര്‍ഡ് അംഗം പി. ഹക്കീം മുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ വിളിച്ചറിയിച്ചു. തുടര്‍ന്ന് വനം, പോലീസ്, ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ച
കുഞ്ഞും അമ്മയും ഗൈനക്കോളജി വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ