മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡൻ്റായി വി എസ് ജോയിയെ തെരഞ്ഞെടുത്തു. ഡിസിസി അധ്യക്ഷ പദവിയെ ചൊല്ലി മലപ്പുറത്തും ഏറെ വിവാദങ്ങളും തർക്കങ്ങളും ഉടലെടുത്തിരുന്നു. എന്നാൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജില്ലാ കോൺഗ്രസിനെ നയിക്കാൻ വി എസ് ജോയിയെ തെരഞ്ഞെടുക്കുകയായിരുന്നു. മലപ്പുറം ഡിസിസി അധ്യക്ഷ സ്ഥാനത്തിനായി ആര്യാടൻ ഷൗക്കത്തും വി എസ് ജോയിയും ചരടുവലികൾ നടത്തിയിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാക്കളുൾപ്പെടെ ആര്യാടൻ ഷൗക്കത്തിനായി രംഗത്തെത്തിയിരുന്നു. എന്നാൽ ജില്ലയിലെ ഏക എംഎൽഎയായ എ പി അനിൽകുമാർ, താൽക്കാലിക ഡിസിസി പ്രസിഡൻ്റ് ഇ മുഹമ്മദ് കുഞ്ഞി ഉൾപ്പെടെയുള്ളവർ വി എസ് ജോയിയെ അനുകൂലിച്ചു. ഇതോടെ ആര്യാടൻ ഷൗക്കത്തിന് തിരിച്ചടിയായി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പിന്തുണയോടെയായിരുന്നു എ പി അനിൽകുമാർ ഉൾപ്പെടെയുള്ളവർ വി എസ് ജോയിക്കായി രംഗത്തെത്തിയത്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്നതിനാൽ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആര്യാടൻ ഷൗക്കത്ത്.
അതേസമയം മലപ്പുറം ജില്ലക്ക് ഒരു ചെറുപ്പക്കാരനായ ഡിസിസി പ്രസിഡൻ്റിനെ ലഭിച്ച സന്തോഷത്തിലാണ് മലപ്പുറത്തെ യുവ കോൺഗ്രസ് പ്രവർത്തകർ. എഐസിസിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വി എസ് ജോയിയെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പുതിയ ഡിസിസി പ്രസിഡൻ്റുമാർക്ക് അഭിനന്ദനമറിയിച്ച് ആര്യാടൻ ഷൗക്കത്തും രംഗത്തെത്തി.
കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തും: വി എസ് ജോയ്
മലപ്പുറം ജില്ലയിൽ കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വി എസ് ജോയ് പ്രതികരിച്ചു. ഡിസിസി പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും ചെറിയ പ്രായത്തിൽ പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുന്ന രീതിയിൽ ജില്ലയിൽ കോൺഗ്രസിനെയും മുന്നണിയേയും ശക്തിപ്പെടുത്തും. മലപ്പുറത്ത് കോൺഗ്രസിന് ശക്തമായ അടിത്തറയാണുള്ളത്. ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങളിൽ കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടാണ്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഇതിന്റെ സൂചനകൾ രാജ്യമെങ്ങും ഉയർന്നു കഴിഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തും പ്രധാനപ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് ജനങ്ങൾക്കൊപ്പം നിന്ന് ഇത് യാഥാർഥ്യമാക്കും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്ത് കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും വി എസ് ജോയ് പറഞ്ഞു.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
അതേസമയം മലപ്പുറം ജില്ലക്ക് ഒരു ചെറുപ്പക്കാരനായ ഡിസിസി പ്രസിഡൻ്റിനെ ലഭിച്ച സന്തോഷത്തിലാണ് മലപ്പുറത്തെ യുവ കോൺഗ്രസ് പ്രവർത്തകർ. എഐസിസിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വി എസ് ജോയിയെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പുതിയ ഡിസിസി പ്രസിഡൻ്റുമാർക്ക് അഭിനന്ദനമറിയിച്ച് ആര്യാടൻ ഷൗക്കത്തും രംഗത്തെത്തി.
കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തും: വി എസ് ജോയ്
മലപ്പുറം ജില്ലയിൽ കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വി എസ് ജോയ് പ്രതികരിച്ചു. ഡിസിസി പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും ചെറിയ പ്രായത്തിൽ പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുന്ന രീതിയിൽ ജില്ലയിൽ കോൺഗ്രസിനെയും മുന്നണിയേയും ശക്തിപ്പെടുത്തും. മലപ്പുറത്ത് കോൺഗ്രസിന് ശക്തമായ അടിത്തറയാണുള്ളത്. ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങളിൽ കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടാണ്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഇതിന്റെ സൂചനകൾ രാജ്യമെങ്ങും ഉയർന്നു കഴിഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തും പ്രധാനപ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് ജനങ്ങൾക്കൊപ്പം നിന്ന് ഇത് യാഥാർഥ്യമാക്കും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്ത് കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും വി എസ് ജോയ് പറഞ്ഞു.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ