ആപ്പ്ജില്ല

അഞ്ചു വര്‍ഷമായി ശമ്പളമില്ല; പ്രതീകാത്മക ആത്മഹത്യാസമരവുമായി എയ്ഡഡ് സ്‌കൂള്‍ അധ്യാപകർ

മലപ്പുറം കളക്ടറേറ്റ് പടിക്കൽ പ്രതീകാത്മക ആത്മഹത്യാസമരവുമായി എയ്ഡഡ് സ്‌കൂള്‍ അധ്യാപകർ. അഞ്ചു വര്‍ഷമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സമരം ശക്തമാക്കുകയാണ് അധ്യാപകർ.

Lipi 19 Oct 2020, 9:39 pm
മലപ്പുറം: വൈവിധ്യമര്‍ന്ന സമരമുറകളുമായി സംസ്ഥാനത്ത് എയ്ഡഡ് സ്‌കൂള്‍ അധ്യാപക സമരം ശക്തമായി തുടരുന്നു. പത്ത് ജില്ലകളിലാണ് അഞ്ചു വര്‍ഷമായി ശമ്പളം ലഭിക്കാത്ത എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ സമരങ്ങളുമായി രംഗത്തുള്ളത്. ഇന്ന് മലപ്പുറം കളക്ടറേറ്റ് പടിക്കല്‍ അധ്യാപകരുടെ പ്രതീകാത്മക ആത്മഹത്യ സമരമായിരുന്നു അരങ്ങേറിയത്.
Samayam Malayalam Kerala Aided School Teachers Protest
അഞ്ചു വര്‍ഷമായി ശമ്പളം ലഭിക്കാത്ത എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ മലപ്പുറം കളക്ടറേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിൻ്റെ പതിനാലാം ദിനത്തില്‍ നിന്നും


Also Read: കരവിരുതിൽ മിനിയേച്ചര്‍ വിസ്മയം; ഈ ആറാം ക്ലാസുകാരൻ ചില്ലറക്കാരനല്ല!


വിദ്യാഭ്യാസ മേഖലയില്‍ കടുത്ത അനീതിയും അവഗണനയും നേരിടുന്ന മുവായിരത്തില്‍ പരം എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ വേദനകള്‍ സര്‍ക്കാര്‍ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്. നിലവില്‍ ടീച്ചേഴ്സ് ബാങ്കിലുള്ള മുഴുവന്‍ അധ്യാപകരെയും ഏറ്റെടുക്കാന്‍ മാനേജ്‌മെന്റ് തയാറാണെന്നറിയിച്ചിട്ടും സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

Also Read: കൊവിഡ് പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് രാഹുൽ ഗാന്ധി


2016 ഡിസംബര്‍ മൂന്നിനു സര്‍ക്കാര്‍ കൊണ്ടുവന്ന കെഇആര്‍ ഭേദഗതിയാണ് അധ്യാപകര്‍ക്ക് വിനയായത്. എയിഡഡ് അധ്യാപക നിയമനത്തിന് മാനേജ്‌മെന്റ് 1:1 പാലിച്ച് അധിക തസ്തികളില്‍ ഒരു പ്രൊട്ടക്റ്റഡ് ടീച്ചറെ നിയമിക്കണം എന്നതാണ് ഭേദഗതി. സ്റ്റാഫ് ഫിക്‌സേഷന്‍ നടക്കാതെയും സംരക്ഷിതാധ്യാപക ബാങ്ക് നിര്‍ത്തലാക്കുക വഴി ആളില്ലാത്ത ടീച്ചേര്‍സ് ബാങ്ക് കാട്ടിയുമായാണ് സര്‍ക്കാര്‍ അധ്യാപക വഞ്ചന കാണിക്കുന്നതെന്ന് സമരക്കാർ പറഞ്ഞു. ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അഞ്ചാം അധ്യയന വര്‍ഷമാണിത്.


മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്