ആപ്പ്ജില്ല

രാജന്റെ ചിതയ്ക്ക് തീകൊളുത്തിയത് അലിമോനും റിഷാനും; സാക്ഷിയായി നരണിപ്പുഴ ഗ്രാമം; ജാതിമത വേലിക്കെട്ടുകളെ ഭേദിച്ച മലപ്പുറം സ്‌നേഹഗാഥ

രാജന്റെ ചിതയ്ക്ക് അലിമോൻ തീ കൊളുത്തുമ്പോൾ ഒരു ഗ്രാമം മുഴുവൻ സാക്ഷിനിന്നു. മതജാതി വൈരങ്ങളുടെ കാലത്ത്ശ്രദ്ധ നേടുകയാണ് അപൂര്‍വ്വമായ സൗഹാർദ്ദത്തിന്റെ ഈ കഥ. പതിറ്റാണ്ടുമുമ്പ് നരണിപ്പുഴ ഗ്രാമത്തിലെത്തിയതാണ് രാജൻ. ഒരു നേരത്തെ ഭക്ഷണം ചോദിച്ച് രാജൻ അലിമോന്റെ പിതാവിനെ സമീപിച്ചു.

Authored byപ്രണവ് മേലേതിൽ | Samayam Malayalam 21 Dec 2023, 8:55 am
മലപ്പുറം: മതമോ ജാതിയോ നോക്കാതെ കൂടെപ്പിറപ്പിനെ പോലെ കണ്ട ഹൈന്ദവ സഹോദരനായ രാജന്റെ ചിതയ്ക്ക് തീകൊളുത്തിയത് മുസ്ലിം സഹോദരങ്ങളായ അലി മോനും മുഹമ്മദ് റിഷാനും. പതിറ്റാണ്ടുകാലം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രാജന്‍ (62) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. നരണിപ്പുഴ ഗ്രാമത്തില്‍ മതത്തിന്റെ മതില്‍ പൊളിച്ച് സ്‌നേഹത്തിന്റെ തിരികൊളുത്തിയപ്പോള്‍ നാടു മുഴുവന്‍ കൂടെ നിന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അലി മോന്റെ പിതാവിന്റെയടുക്കൽ ഒരു നേരത്തെ അന്നം ചോദിച്ചെത്തിയതായിരുന്നു രാജന്‍. അന്ന് ഒരു നേരത്തേ ഭക്ഷണം നല്‍കുക മാത്രമല്ല, കൂടപ്പിറപ്പായി ഒപ്പംകൂട്ടുകയായിരുന്നു നന്നംമുക്ക് പഞ്ചായത്ത് അംഗം കൂടിയായിരുന്ന മുഹമ്മദും കുടുംബവും. കുടുംബത്തിലെ അംഗമായി രാജനെ വളര്‍ത്തിയ മുഹമ്മദ് മരിച്ചതോടെ മകന്‍ അലിമോന്‍ അദ്ദേഹത്തിന് തുണയായി.
Samayam Malayalam alimon rajan
രാജന്റെ ചിതയ്ക്ക് തീ കൊളുത്തുന്ന അലിമോൻ. ഇൻസെറ്റിൽ അലിമോനും രാജനും


മാതാപിതാക്കള്‍ ചെറുപ്പത്തിലേ നഷ്ടപ്പെട്ടതാണ് രാജന്. ആകെയുണ്ടായിരുന്നത് ഒരു അമ്മാവനാണ്. അദ്ദേഹവും മരിച്ചതോടെ ജന്മനാടായ നെന്മാറയും രാജന് അന്യമായി.

അലിമോനും രാജനും

തിങ്കളാഴ്ച രാത്രിയാണ് രാജന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ ചങ്ങരംകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജന്‍ മരണപ്പെടുകയുമായിരുന്നു. പ്രിയ സഹോദരന് അദ്ദേഹത്തിന്റെ മതാചാരപ്രകാരം അന്ത്യയാത്ര ഒരുക്കണമെന്ന് അലിമോന്‍ തീരുമാനിക്കുകയായിരുന്നു. പൂര്‍ണ്ണമായും ഹൈന്ദവാചാര പ്രകാരം തന്നെയാണ് അലിമോന്‍ രാജന്റെ ഭൗതികശരീരം സംസ്‌കരിച്ചത്. സഹായത്തിനായി നാട്ടിലെ ഹൈന്ദവ സഹോദരങ്ങളും കൂടെയുണ്ടായിരുന്നു.
ലോകത്തിലെ ഏറ്റവും നീളമുള്ള ഖുര്‍ആന്‍ കാലിഗ്രഫി നമ്മുടെ മലപ്പുറത്ത്; ഗിന്നസ് റെക്കോർഡിട്ട് മുഹമ്മദ് ജസീംഅന്ത്യ കര്‍മ്മങ്ങള്‍ക്കായി വീടിന് മുന്നില്‍ വെള്ള വിരിച്ചു രാജനെ കിടത്തിയപ്പോള്‍ അലിമോന്‍ വിതുമ്പി. നാട്ടുകാരായ എ സുരേന്ദ്രന്‍, എംഎസ് കുഞ്ഞുണ്ണി എന്നിവരുടെ നേത്യത്വത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. നിറകണ്ണുകളോടെയാണ് അലിമോന്‍ വീടിന് മുന്നിലെ കര്‍മങ്ങള്‍ കണ്ടു നിന്നത്.

അന്തരിച്ച രാജൻ

സംസ്‌കാരത്തിന് കൊണ്ടുപോകും മുന്‍പ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം കൂടിയായ അലിമോനും സഹോദരീപുത്രന്‍ മുഹമ്മദ് റിഷാനും അന്ത്യചുംബനം നല്‍കി. പൊന്നാനി കുറ്റിക്കാട് ശ്മശാനത്തില്‍ ഇവര്‍ ചിതയ്ക്ക് തീകൊളുത്തി. ചിത എരിഞ്ഞടങ്ങുമ്പോള്‍ അലിമോനോടൊപ്പം ആ ഗ്രാമം മുഴുവന്‍ വിതുമ്പുകയായിരുന്നു.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്