ആപ്പ്ജില്ല

കുഴിയെടുത്തപ്പോൾ ആയിരത്തോളം പുരാതന നാണയങ്ങൾ; കാണാനെത്തിയവർ പെറുക്കിക്കൊണ്ടുപോയി, സംഭവം മലപ്പുറത്ത്

മലപ്പുറം വെളിയങ്കോട് കെട്ടിടത്തിനായി കുഴിയെടുക്കുന്നതിനിടെ പുരാതന നാണയങ്ങള്‍ കണ്ടെത്തി. ആയിരത്തോളം നാണയങ്ങളുണ്ടാകുമെന്നു ദൃക്സാക്ഷികൾ പറയുന്നത്. പുരാവസ്തു വകുപ്പ് സ്ഥലത്ത് പരിശോധന നടത്തും.

Edited byദീപു ദിവാകരൻ | Lipi 30 Mar 2023, 5:58 pm

ഹൈലൈറ്റ്:

  • വെളിയങ്കോട് പുരാതന നാണയങ്ങൾ കണ്ടെത്തി.
  • പുരാവസ്തു വകുപ്പ് അന്വേഷണം നടത്തും.
  • ബ്രിട്ടീഷ് ഭരണകാലത്തെ നാണയങ്ങളാണ് കണ്ടെത്തിയത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Veliyankode Ancient Coins
വെളിയങ്കോട് നിന്നു കണ്ടെത്തിയ പുരാതന നാണയങ്ങള്‍
മലപ്പുറം: വെളിയങ്കോട് കെട്ടിട നിർമ്മാണത്തിനായി കുഴിയെടുക്കുന്നതിനിടെ പുരാതന നാണയങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പുരാവസ്തു വകുപ്പ് അന്വേഷണം നടത്തും. ഇതുമായി ബന്ധപ്പെട്ടു പുരാവസ്തു വകുപ്പിലും ജിയോളജി വകുപ്പിലും വിവരം നൽകിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ നാണയങ്ങളാണ് ഇവിടെനിന്നു കണ്ടെത്തിയത്.
ജെസിബി ഉപയോഗിച്ചു കുഴിയെടുക്കുന്നതിനായി മണ്ണുനീക്കുമ്പോഴാണ് ജെസിബി ഡ്രൈവറായ ഇതര സംസ്ഥാന തൊഴിലാളിയുടെ ശ്രദ്ധയിൽ നാണയങ്ങൾ പെടുന്നത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം നിലനിൽക്കുമ്പോഴുള്ള നാണയങ്ങളാണ് കണ്ടെടുത്തത്. വിക്ടോറിയ രാഞ്ജിയുടെ ചിത്രമുള്ള 1893 ലെ ഒരു രൂപ നാണയങ്ങളും 1862, 1863, 1876 തുടങ്ങിയ വർഷങ്ങളിലെ നാണയങ്ങൾ ഉൾപ്പെടെയുള്ള ആയിരത്തോളം നാണയങ്ങളുണ്ടാകുമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.


പുരാതന നാണയങ്ങൾ കണ്ടെത്തിയെന്ന വാർത്ത പരന്നതോടെ സംഭവം കാണാനെത്തിയവർ നാണയങ്ങൾ എടുത്തുകൊണ്ടുപോയി. സലഫി മസ്ജിദിന്റെ ഉടമകൾക്ക് പോലും പേരിനുമാത്രം നാണയങ്ങളാണ് കിട്ടിയത്. കൊച്ചിരാജ്യത്തിന്റെ തലസ്ഥാനമായ വന്നേരിനാടിൽ ഉൾപ്പെടുന്ന പ്രദേശമാണ് വെളിയങ്കോട്.

മലപ്പുറം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്