മലപ്പുറം: അരീക്കോട് പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അരീക്കോട് ഗ്രാമ പഞ്ചായത്ത് കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ച് അരീക്കോട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ അടുത്ത ദിവസങ്ങളിലായി നിരവധി പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനെ തുടർന്നാണ് പഞ്ചായത്തിന്‍റെ നടപടി.
Also Read: നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് പ്രതികള്‍ ചാടിപ്പോകുന്നത് തുടര്‍ക്കഥ; ജയില്‍വകുപ്പ് പ്രതിരോധത്തില്‍!
ഇതിന്‍റെ ഭാഗമായി നാളെ മുതൽ ഈമാസം 20 വരെ കണ്ടെയ്ന്‍മെന്‍റ് സോണിന് സമാനമായ രീതിയിലുള്ള നിയന്ത്രണങ്ങളാണ് പഞ്ചായത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. കർശന ഉപാധികളോടെ കൂടി രാവിലെ 7 മുതൽ ഉച്ചക്ക് രണ്ടുമണി വരെ അവശ്യസാധനങ്ങളുടെ കടകൾ മെഡിക്കൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
അതേസമയം സമ്പർക്ക രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഇനിയുള്ള 7 ദിവസങ്ങൾ പഞ്ചായത്തിൽ പോലീസിന്‍റെ നേതൃത്വത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക. ആവശ്യമില്ലാതെ പൊതു ജനങ്ങൾ പുറത്തേക്ക് ഇറങ്ങുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ പറഞ്ഞു.
Also Read: ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കണമെന്ന ആവശ്യം ശക്തം; 20ഓളം ബാങ്ക് ജീവനക്കാര്‍ക്ക് കൊവിഡ്
കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിൽ ഇന്ന് ചേർന്ന സർവ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഏഴുദിവസം അടച്ചിടാൻ യോഗം തീരുമാനിച്ചത്. തുടർന്ന് കൊവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനത്തിന്റെന്‍റെ ഭാഗമായുള്ള ഈ നിയന്ത്രണങ്ങളോടെ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും പൂർണ്ണമായും സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് രമ പറഞ്ഞു.
Also Read: നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് പ്രതികള്‍ ചാടിപ്പോകുന്നത് തുടര്‍ക്കഥ; ജയില്‍വകുപ്പ് പ്രതിരോധത്തില്‍!
ഇതിന്‍റെ ഭാഗമായി നാളെ മുതൽ ഈമാസം 20 വരെ കണ്ടെയ്ന്‍മെന്‍റ് സോണിന് സമാനമായ രീതിയിലുള്ള നിയന്ത്രണങ്ങളാണ് പഞ്ചായത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. കർശന ഉപാധികളോടെ കൂടി രാവിലെ 7 മുതൽ ഉച്ചക്ക് രണ്ടുമണി വരെ അവശ്യസാധനങ്ങളുടെ കടകൾ മെഡിക്കൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
അതേസമയം സമ്പർക്ക രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഇനിയുള്ള 7 ദിവസങ്ങൾ പഞ്ചായത്തിൽ പോലീസിന്‍റെ നേതൃത്വത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക. ആവശ്യമില്ലാതെ പൊതു ജനങ്ങൾ പുറത്തേക്ക് ഇറങ്ങുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ പറഞ്ഞു.
Also Read: ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കണമെന്ന ആവശ്യം ശക്തം; 20ഓളം ബാങ്ക് ജീവനക്കാര്‍ക്ക് കൊവിഡ്
കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിൽ ഇന്ന് ചേർന്ന സർവ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഏഴുദിവസം അടച്ചിടാൻ യോഗം തീരുമാനിച്ചത്. തുടർന്ന് കൊവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനത്തിന്റെന്‍റെ ഭാഗമായുള്ള ഈ നിയന്ത്രണങ്ങളോടെ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും പൂർണ്ണമായും സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് രമ പറഞ്ഞു.