മലപ്പുറം: അരീക്കോട് ഗ്രാമപഞ്ചായത്തിലെ ജനകീയനായ മുസ്ലീം ലീഗ് പഞ്ചായത്ത് മെമ്പര്‍ ഇക്കുറി ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. പഞ്ചായത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സുഹൈര്‍ എന്ന അരീക്കോടുകാരുടെ മോനാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. യുഡിഎഫ് സീറ്റ് വിഭജനം നടത്തിയപ്പോള്‍ സുഹൈറിന് സീറ്റ് ലഭിച്ചില്ല. തുടര്‍ന്നാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്.
സുഹൈറിന് സീറ്റ് നിഷേധിക്കപ്പെട്ടത് മുസ്ലീം ലീഗില്‍ വലിയ ഭിന്നതയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നാണ് സൂചന. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന നാലാം വാര്‍ഡാണ് കഴിഞ്ഞ തവണ സുഹൈര്‍ പിടിച്ചെടുത്തത്. ഈ വാര്‍ഡിന് പുറമെ മറ്റിടങ്ങളിലും മുസ്ലീം ലീഗിന് വിമത സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകാനുള്ള സാധ്യതയും ഇതോടെ വര്‍ദ്ധിച്ചു.
Also Read: യുവത്വം ഗോദയിൽ; തദ്ദേശ തെരഞ്ഞെടുപ്പിൽ തീപാറും..!
റിബല്‍ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുഹൈറിന് ലീഗ് പ്രവര്‍ത്തകരുടെ പിന്തുണയുണ്ടെന്നാണ് സൂചന. സുഹൈറിനെതിരെ നടപടിയുണ്ടായാല്‍ അത് അരീക്കോട് ലീഗ് പ്രാദേശിക കമ്മിറ്റിയില്‍ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കിയേക്കും.