ഇടിയുടെ ആഘാതത്തില്‍ ബസില്‍ കുടുങ്ങി, ബൈക്ക് യാത്രക്കാരനെ പുറത്തെടുത്തത് നാട്ടുകാര്‍; ദാരുണാന്ത്യം
വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ പന്താവൂര്‍ പാലത്തിനടുത്ത് വി.വി.കെ. ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം നടന്നത്.
ഹൈലൈറ്റ്:
- ഇടിയുടെ ആഘാതത്തില്‍ അബ്ദുല്‍ കരീം ബസിനുള്ളില്‍ കുടുങ്ങി
- നാട്ടുകാര്‍ ചേര്‍ന്നാണ് ഇയാളെ പുറത്തെടുത്തത്
- ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു
മലപ്പുറം: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മലപ്പുറം ചങ്ങരംകുളം പന്താവൂര്‍ പാലത്തിന് സമീപമാണ് അപകടം. പൂക്കരത്തറ വൈദ്യര്‍മൂല സ്വദേശി പന്തായില്‍ ബാബുക്ക എന്ന അബ്ദുല്‍ കരീം (57) മാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ പന്താവൂര്‍ പാലത്തിനടുത്ത് വി.വി.കെ. ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം നടന്നത്. Also Read: മോക് ഡ്രിൽ നടത്തിപ്പിലും വീഴ്ചകൾ, കളക്ടർ അനുമതി നൽകിയത് അമ്പാട്ട്ഭാഗത്ത്, നടത്തിയത് 4 കിലോമീറ്റർ മാറി, വീഴ്ചകൾ വിശദമാക്കി കലക്ടറഉടെ റിപ്പോർട്ട്
ചങ്ങരംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കില്‍ തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനുള്ളില്‍ കുടുങ്ങിയ അബ്ദുല്‍ കരീമിനെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
അതേസമയം വ്യാഴാഴ്ച ടിപ്പര്‍ ലോറിയിടിച്ച് അരീക്കോട് വാലില്ലാപുഴയിലെ സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ചു. തക്കിന്‍ചോട് കളത്തിങ്ങല്‍ ജാഫറിന്‍റെ മകന്‍ മുഹമ്മദ് അലി മുത്തലിഖ് എന്ന അക്കു (17) ആണ് മരിച്ചത്. കാവനൂര്‍ ജി.എച്ച്.എസ്.എസ്. പ്ലസ്ടു വിദ്യാര്‍ഥിയാണ്. ബുധനാഴ്ച രാത്രി 9.15ന് മഞ്ചേരി നെല്ലിപ്പറമ്പിലാണ് അപകടം. മഞ്ചേരിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവെ കല്ലിങ്ങല്‍ പെട്രോള്‍ പമ്പിനു സമീപം വെച്ച് എതിരെ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
Also Read: മകര വിളക്ക് തീർഥാടനകാല പൂജയ്ക്ക് തുടക്കമായി, സന്നിധാനത്തേക്ക് ഭക്തരുടെ ഒഴുക്ക്
ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 മണിയോടെ മരണപ്പെടുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന ബന്ധു അസാല അസ്‌കറിനും അപകടത്തില്‍ പരിക്കേറ്റു. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവം; കലയെ കരവിരുതാക്കി ബീച്ചിൽ മണൽശില്പം
അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്‍റെ വരവറിയിച്ച് ബീച്ചിൽ മണൽശില്പം ഒരുക്കി. കലോത്സവ പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സൗത്ത് ബീച്ചിലാണ് കലാരൂപങ്ങളെ കോർത്തിണക്കിയ മനോഹരമായ മണൽ ശില്പം ഒരുക്കിയിട്ടുള്ളത്. കലാകാരൻ ഗുരുകുലം ബാബുവും സംഘവുമാണ് മണൽശില്പം ഒരുക്കിയത്. ബി ഇ എം ഗേൾസ് സ്കൂൾ ജെ ആർ സി അംഗങ്ങൾ, ഗവ. ടി ടി ഐ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ഇതിൽ പങ്കാളികളായി. ചടങ്ങ് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കലോത്സവം ചെയർമാനും എം.എൽ.എയുമായ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
Read Latest Local News and Malayalam News
ചങ്ങരംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കില്‍ തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനുള്ളില്‍ കുടുങ്ങിയ അബ്ദുല്‍ കരീമിനെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
അതേസമയം വ്യാഴാഴ്ച ടിപ്പര്‍ ലോറിയിടിച്ച് അരീക്കോട് വാലില്ലാപുഴയിലെ സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ചു. തക്കിന്‍ചോട് കളത്തിങ്ങല്‍ ജാഫറിന്‍റെ മകന്‍ മുഹമ്മദ് അലി മുത്തലിഖ് എന്ന അക്കു (17) ആണ് മരിച്ചത്. കാവനൂര്‍ ജി.എച്ച്.എസ്.എസ്. പ്ലസ്ടു വിദ്യാര്‍ഥിയാണ്. ബുധനാഴ്ച രാത്രി 9.15ന് മഞ്ചേരി നെല്ലിപ്പറമ്പിലാണ് അപകടം. മഞ്ചേരിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവെ കല്ലിങ്ങല്‍ പെട്രോള്‍ പമ്പിനു സമീപം വെച്ച് എതിരെ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
Also Read: മകര വിളക്ക് തീർഥാടനകാല പൂജയ്ക്ക് തുടക്കമായി, സന്നിധാനത്തേക്ക് ഭക്തരുടെ ഒഴുക്ക്
ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 മണിയോടെ മരണപ്പെടുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന ബന്ധു അസാല അസ്‌കറിനും അപകടത്തില്‍ പരിക്കേറ്റു. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവം; കലയെ കരവിരുതാക്കി ബീച്ചിൽ മണൽശില്പം
അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്‍റെ വരവറിയിച്ച് ബീച്ചിൽ മണൽശില്പം ഒരുക്കി. കലോത്സവ പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സൗത്ത് ബീച്ചിലാണ് കലാരൂപങ്ങളെ കോർത്തിണക്കിയ മനോഹരമായ മണൽ ശില്പം ഒരുക്കിയിട്ടുള്ളത്. കലാകാരൻ ഗുരുകുലം ബാബുവും സംഘവുമാണ് മണൽശില്പം ഒരുക്കിയത്. ബി ഇ എം ഗേൾസ് സ്കൂൾ ജെ ആർ സി അംഗങ്ങൾ, ഗവ. ടി ടി ഐ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ഇതിൽ പങ്കാളികളായി. ചടങ്ങ് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കലോത്സവം ചെയർമാനും എം.എൽ.എയുമായ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
Read Latest Local News and Malayalam News