മലപ്പുറം: ഒരു നാടുമുഴുവൻ ഒരു പോത്തിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു ശ്രദ്ധ നേടുകയാണ്. മലപ്പുറം ജില്ലയിലെ കാളികാവിലാണ് ഈ വേറിട്ട ജന്മദിന ആഘോഷം പരിപാടി നടന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗങ്ങള്‍ ഉൾപ്പെടെയുള്ളവരെയും പങ്കെടുപ്പിച്ചാണ് കാളികാവ് സ്വദേശി നീലേങ്ങാടന്‍ ബഷീറിന്റെ ഉടമസ്ഥയിലുള്ള രാജമാണിക്യം എന്ന പോത്തിന്റെ ജന്മദിനം നാട് ആഘോഷിച്ചത്. നാട്ടുകാര്‍ക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യൂട്യൂബര്‍മാരും രാജമാണിക്യത്തിന്റെ ജന്മദിനാഘോഷത്തില് പങ്കെടുക്കാനും വിശേഷങ്ങള്‍ പങ്ക് വെയ്ക്കാനും ചിറ്റയിലെ അമ്പലപ്പടിക്കലില്‍ എത്തിയിരുന്നു.
Also Read : റോഡിലേക്ക് വീണ പന്തിൽ തട്ടി ബൈക്ക് മറിഞ്ഞു; ലോറിക്കടിയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം; മക്കൾക്ക് പരിക്ക്
അഞ്ച് വര്‍ഷം മുമ്പ് പാലക്കാട് ജില്ലയിലെ വാണിയംകുളം ചന്തയില്‍ നിന്നു വാങ്ങിയ രണ്ടു പോത്തുകളില്‍ ഒന്നാണ് രാജമാണിക്യം. സ്വന്തം മക്കളെപ്പോലെ ബഷീർ കരുതലും ഭക്ഷണവും നൽകി വളർത്തിയതോടെ ആളിപ്പോൾ കേമനായി മാറിയിരിക്കുകയാണ്. പ്രത്യേക ഭക്ഷണവും വെള്ളവുമാണ് ഇവന് നല്‍കുന്നത്.
1180 കിലോയോളം തൂക്കമുണ്ട് ഈ കുട്ടിക്കൊമ്പന്. തടി ഓവറായി കൂടുന്നതിനാല്‍ ഇപ്പോള്‍ ഭക്ഷണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഴ്ചയിലൊരിക്കല്‍ രാജമാണിക്യനെ പരിശോധിക്കാന്‍ ഡോക്ടറും ബഷീറിന്റെ വീട്ടിലെത്തും. മക്കളെ കൊണ്ട് നടക്കുന്ന പോലെയാണ് ബഷീർ ഈ പോത്തിനെ കൊണ്ടുനടക്കുന്നത്. അതുകൊണ്ട് തന്നെ രാജമാണിക്യനും ബഷീറും തമ്മിലുള്ള ഇണക്കവും ബന്ധവും സ്നേഹവും എല്ലാ ഇപ്പോൾ നാട്ടുകാർ വലിയ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
Also Read : കാമുകിയുടെ 11 വയസുള്ള മകളെ പല തവണ പീഡിപ്പിച്ചു, മലപ്പുറത്ത് കേരള ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ
നാട്ടിൽ എല്ലാവരോടും ഇണങ്ങി ജീവിക്കുന്ന രാജമാണിക്യത്തെ കൊണ്ട് നാട്ടുകാര്‍ക്കോ അയല്‍പക്കക്കാര്‍ക്കോ ഒരു പ്രയാസവുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി രാജമാണിക്യം ബഷീറിന്റെ കൂടെ തന്നെയുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ എല്ലാവരെയും ഒന്ന് അമ്പരപ്പിക്കും അത്തരത്തിൽ കേമൻ തന്നെയാണ് ഈ രാജമാണിക്യം .
മലപ്പുറം ജില്ലയില്‍ രാജമാണിക്യനെ വെല്ലാന്‍ മറ്റൊരാളില്ല എന്നതാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടുതന്നെ ബഷീറിനെ പോലെ തന്നെ നാട്ടുകാർക്കും വീട്ടുകാർക്കും എല്ലാം രാജമാണിക്യം പ്രിയപ്പെട്ടതാണ്. 1180 കിലോ തൂക്കം വരുന്ന ഈ പോത്തിന് 10 ലക്ഷം രൂപ വരെ തരാമെന്ന് പറഞ്ഞു നിരവധി പേരാണ് ബഷീറിനെ സമീപിച്ചത്. എന്നാൽ രാജമാണിക്യത്തെ കൈവിടാൻ ബഷീർ തയ്യാറായിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷമായി തന്റെ എല്ലാമെല്ലാമാണ് രാജമാണിക്യം
എന്നാണ് ബഷീർ പറയുന്നത്.
Also Read : റോഡിലേക്ക് വീണ പന്തിൽ തട്ടി ബൈക്ക് മറിഞ്ഞു; ലോറിക്കടിയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം; മക്കൾക്ക് പരിക്ക്
അഞ്ച് വര്‍ഷം മുമ്പ് പാലക്കാട് ജില്ലയിലെ വാണിയംകുളം ചന്തയില്‍ നിന്നു വാങ്ങിയ രണ്ടു പോത്തുകളില്‍ ഒന്നാണ് രാജമാണിക്യം. സ്വന്തം മക്കളെപ്പോലെ ബഷീർ കരുതലും ഭക്ഷണവും നൽകി വളർത്തിയതോടെ ആളിപ്പോൾ കേമനായി മാറിയിരിക്കുകയാണ്. പ്രത്യേക ഭക്ഷണവും വെള്ളവുമാണ് ഇവന് നല്‍കുന്നത്.
1180 കിലോയോളം തൂക്കമുണ്ട് ഈ കുട്ടിക്കൊമ്പന്. തടി ഓവറായി കൂടുന്നതിനാല്‍ ഇപ്പോള്‍ ഭക്ഷണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഴ്ചയിലൊരിക്കല്‍ രാജമാണിക്യനെ പരിശോധിക്കാന്‍ ഡോക്ടറും ബഷീറിന്റെ വീട്ടിലെത്തും. മക്കളെ കൊണ്ട് നടക്കുന്ന പോലെയാണ് ബഷീർ ഈ പോത്തിനെ കൊണ്ടുനടക്കുന്നത്. അതുകൊണ്ട് തന്നെ രാജമാണിക്യനും ബഷീറും തമ്മിലുള്ള ഇണക്കവും ബന്ധവും സ്നേഹവും എല്ലാ ഇപ്പോൾ നാട്ടുകാർ വലിയ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
Also Read : കാമുകിയുടെ 11 വയസുള്ള മകളെ പല തവണ പീഡിപ്പിച്ചു, മലപ്പുറത്ത് കേരള ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ
നാട്ടിൽ എല്ലാവരോടും ഇണങ്ങി ജീവിക്കുന്ന രാജമാണിക്യത്തെ കൊണ്ട് നാട്ടുകാര്‍ക്കോ അയല്‍പക്കക്കാര്‍ക്കോ ഒരു പ്രയാസവുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി രാജമാണിക്യം ബഷീറിന്റെ കൂടെ തന്നെയുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ എല്ലാവരെയും ഒന്ന് അമ്പരപ്പിക്കും അത്തരത്തിൽ കേമൻ തന്നെയാണ് ഈ രാജമാണിക്യം .
മലപ്പുറം ജില്ലയില്‍ രാജമാണിക്യനെ വെല്ലാന്‍ മറ്റൊരാളില്ല എന്നതാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടുതന്നെ ബഷീറിനെ പോലെ തന്നെ നാട്ടുകാർക്കും വീട്ടുകാർക്കും എല്ലാം രാജമാണിക്യം പ്രിയപ്പെട്ടതാണ്. 1180 കിലോ തൂക്കം വരുന്ന ഈ പോത്തിന് 10 ലക്ഷം രൂപ വരെ തരാമെന്ന് പറഞ്ഞു നിരവധി പേരാണ് ബഷീറിനെ സമീപിച്ചത്. എന്നാൽ രാജമാണിക്യത്തെ കൈവിടാൻ ബഷീർ തയ്യാറായിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷമായി തന്റെ എല്ലാമെല്ലാമാണ് രാജമാണിക്യം
എന്നാണ് ബഷീർ പറയുന്നത്.